Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ആനയടി ശ്രീ നരസിംഹ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2012, 08:51 pm IST
in Travel

കൊല്ലം ജില്ലയില്‍ ശൂരനാട്‌ വടക്ക്‌ പഞ്ചായത്തിലാണ്‌ അതിപുരാതനമായ ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രം. ആനയെഴുന്നെള്ളത്തിലൂടെ പ്രസിദ്ധമായ ക്ഷേത്രം. ആനയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ പ്രദേശമായതുകൊണ്ട്‌ ആനയടി എന്ന്‌ പേരുണ്ടായതെന്ന്‌ പുരാവൃത്തം. ആനയടി ഒരുകാലത്ത്‌ പേപ്പട്ടി വിഷ ചികിത്സയിലൂടെയും അറിയപ്പെട്ടിരുന്നു.

ക്ഷേത്രത്തിന്‌ മുന്നില്‍ ആല്‍മരം. നേരെ എതിര്‍വശത്ത്‌ കല്യാണ സദ്യാലയം, മനോഹരമായ കിഴക്കേ ഗോപുരം, ഗോപുരമുകളില്‍ മഹാവിഷ്ണുവിന്റെയും കാളിയമര്‍ദ്ദനം തുടങ്ങിയ പുരാത സംബന്ധിയായ വിഗ്രഹങ്ങളും കാണാം. മുന്‍വശത്തെ വാതില്‍ കണ്ടാല്‍ പടിപ്പുരവാതില്‍പോലെ. അകത്ത്‌ വലിയ ധ്വജം. മുഖമണ്ഡപവും ബലിക്കല്‍പ്പുരയുമുണ്ട്‌. ശ്രീകോവിലില്‍ നരസിംഹമൂര്‍ത്തി – ചതുര്‍ബാഹുക്കളോട്‌ കൂടിയ വിഷ്ണുരൂപം. കിഴക്കോട്ട്‌ ദര്‍ശനം. പ്രധാന കോവിലിന്റെ വലതുവശത്ത്‌ ശിവനും ഭുവനേശ്വരിദേവിയും വടക്കുകിഴക്കായി നാഗദൈവങ്ങളേയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഗോപുരത്തിന്‌ മുന്നില്‍ കൂവളത്തറയില്‍ മാടന്റെ സ്ഥാനവുമുണ്ട്‌. രണ്ടുനേരം പൂജ, വിഷ്ണുപൂജയാണ്‌. അര്‍ച്ചനയും സ്വയംവരാര്‍ച്ചനയും തുടങ്ങി ഒട്ടേറെ വഴിപാടുകള്‍. ഉദ്ദിഷ്ടകാര്യസാധ്യത്തിനായി ആനയെ എഴുന്നെള്ളിക്കുക എന്ന പ്രധാന വഴിപാടാണ്‌. മണ്ഡലകാലം ചിറപ്പുമഹോത്സവമായി ആഘോഷിച്ചുവരുന്നു. വൃശ്ചികം ഒന്നാം തീയതി നടക്കുന്ന മാടന്‍ പൂജയുണ്ട്‌. വിജയദശമിയും കര്‍ക്കിടകമാസം – രാമായണമാസമായും ആചരിച്ചുവരുന്നു.

വിഷ്ണുഭക്തരായ നെയ്തന്‍ശേരി ഭട്ടതിരിമാര്‍ ക്ഷേത്രത്തിനടുത്ത്‌ താമസിക്കുകയും മഠത്തിന്റെ ഒരുഭാഗത്തുവച്ച്‌ വിഷ്ണുവിനെ ആരാധിക്കുകയും ചെയ്തിരുന്നു. ആരാധനയുടെ ഫലമായി ഉപാസനാ വിഗ്രഹമായ ചതുര്‍ബാഹു വിഷ്ണു നരസിംഹമൂര്‍ത്തിയുടെ ഉഗ്രശക്തിയാര്‍ജ്ജിച്ചതായി കാണുകയാല്‍ പ്രശ്നവിധിപ്രകാരം മഠത്തിലെ പറമ്പിന്റെ പടിഞ്ഞാറുള്ള ഉയര്‍ന്നഭാഗത്ത്‌ ക്ഷേത്രം പണികഴിപ്പിച്ച്‌ വിഗ്രഹം പ്രതിഷ്ഠിക്കുകയായിരുന്നു. പിന്നീട്‌ നരസിംഹമൂര്‍ത്തിയുടെ ഉഗ്രതേജസ്‌ ശാന്തമാക്കാന്‍ കിഴക്കേക്കരയിലുള്ള ഉയര്‍ന്ന പ്രദേശത്ത്‌ ശ്രീകൃഷ്ണനെ പ്രതിഷ്ഠിക്കുകയും ചെയ്തു. അങ്ങനെ നേരത്തെ ഉണ്ടായിരുന്ന ക്ഷേത്രം പഴയിടമായും ഒടുവില്‍ പണികഴിപ്പിച്ചത്‌ പുതിയിടമായും അറിയപ്പെടാന്‍ തുടങ്ങി. അതോടെ ഭക്തര്‍ക്ക്‌ വിഷ്ണുഭഗവാന്റെ ഉഗ്ര-സൗമ്യഭാവങ്ങള്‍ ദര്‍ശിക്കാനും ഇടയായി.

മകരമാസത്തിലെ തിരുവോണനാളില്‍ ആറാട്ടുവരത്തക്കവിധം പത്തുദിവസാണ്‌ ഉത്സവം. ഉത്സവത്തോടനുബന്ധിച്ചുള്ള പറ എഴുന്നെള്ളിപ്പ്‌ വിശേഷമാണ്‌. ആന എഴുന്നള്ളത്തോടെയുള്ള പറ ഈ കരവിട്ട്‌ താമരക്കുളം, ശൂരനാട്‌, നൂറനാട്‌, തെങ്ങമം, തോട്ടുവ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം എത്തും. ഏഴാം ദിവസത്തെ ഉത്സവബലിക്കും സവിശേഷതയുണ്ട്‌. ഒന്‍പതും പത്തും ദിവസങ്ങളില്‍ ആന എഴുന്നെള്ളത്ത്‌ ഉണ്ടാകും. ഒന്‍പതാം നാളില്‍ നേര്‍ച്ചയാനകളുടെ എഴുന്നെള്ളത്താണ്‌. പത്താം ദിവസം രണ്ടുമണിയോടെ നൂറുകണക്കിന്‌ ഗജവീരന്മാരെ അണിയിച്ചൊരുക്കി വഴിപാടുകാര്‍ ക്ഷേത്രത്തിലെത്തിക്കുന്നു. ഊരുചുറ്റാന്‍ പോകുന്നതിന്‌ മുന്‍പായി അമ്പലത്തിലെ മാലകെട്ടുകാര്‍ നല്‍കുന്ന ഹാരം എല്ലാ ആനകള്‍ക്കും ചാര്‍ത്തുന്ന ചടങ്ങുണ്ട്‌. ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഗജവീരന്മാരുടെ ഘോഷയാത്ര സംഗമം ജംഗ്ഷന്‍ വരെ പോയി തിരിച്ച്‌ വയ്യാങ്കര വഞ്ചിമുക്ക്‌ ആനയടി പേപ്പട്ടി ജംഗ്ഷന്‍ കോട്ടപ്പുറം ജംഗ്ഷന്‍ എന്നിവിടങ്ങളിലൂടെ ആനയടി പാലത്തിന്‌ സമീപത്തെത്തുകയും അവിടെ നിന്നും പുതിയടം ക്ഷേത്രം വഴി പഴയിടം ക്ഷേത്രത്തിലെത്തിച്ചേരും. അത്ഭുതാരവങ്ങളോടെ ആ കാഴ്ചകാണാന്‍ ക്ഷേത്രപറമ്പിലും വഴിക്ക്‌ ഇരുവശങ്ങളിലും ഭക്തജനങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടാകും. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പാടത്ത്‌ ആനകള്‍ അണി നിരക്കുന്ന കാഴ്ച കാണാന്‍ വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ജനങ്ങള്‍ എത്തിച്ചേരും. അപ്പോള്‍ വര്‍ണപ്പകിട്ടാര്‍ന്ന കെട്ടുകാഴ്ചകളും വിദ്വാന്മാര്‍ ഒരുക്കുന്ന വാദ്യമേളങ്ങളും കൊണ്ട്‌ ഭക്തിനിര്‍ഭരമായ അന്തരീക്ഷം കാഴ്ചവയ്‌ക്കും. അന്നേരം ആനയടി ക്ഷേത്രവും പരിസരവും പൂരപ്പറമ്പുപോലെയാകും. പിന്നീട്‌ പള്ളിക്കലാറ്റില്‍ നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.

– പെരിനാട്‌ സദാനന്ദന്‍പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

India

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

Kerala

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

Entertainment

പൊലീസില്‍ പരാതിപ്പെട്ടത് അന്‍സിബയുടെ മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തില്‍ : ലക്ഷ്മിപ്രിയ

Kerala

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

പുതിയ വാര്‍ത്തകള്‍

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

പ്രഥമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 220ന്റെ നിറവിലേയ്‌ക്ക്

കൃത്രിമ കൈയുടെ കരുതലിൽ വിനോദിനി അഞ്ചാം ക്ലാസിലേക്ക്; സ്നേഹോഷ്മള സ്വീകരണം നൽകി ടീച്ചർമാരും കൂട്ടികളും

പഹൽഗാം ആക്രമണം: ഭീകരർ ഉപയോഗിച്ച ഫോൺ പാക്കിസ്ഥാൻ ബാങ്കുവഴി ഇറക്കുമതി ചെയ്തതെന്ന് എൻഐഎ നിരോധിത ഭീകര സംഘടനയായ ല

Organ transplantation

മസ്തിഷ്ക മരണം സംഭവിച്ച 23കാരന്റെ ഹൃദയവുമായി കണ്ണൂരിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.