കൊച്ചി: ചേര്‍ത്തലയ്ക്ക് സമീപം കടലില്‍ മത്സ്യബന്ധനത്തിനിടെ ചരക്ക് കപ്പലിടിച്ച് ബോട്ടു തകര്‍ന്ന് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കുകയും മൂന്നു പേരെ കാണാതാവുകയും ചെയ്ത സംഭവത്തിന് ഉത്തരവാദിയെന്ന് കരുതുന്ന ചരക്ക് കപ്പല്‍ എംവി പ്രഭുദയയെ നാളെ ചെന്നൈ തുറമുഖത്ത് എത്തിക്കുമെന്ന് കപ്പല്‍ ഉടമകള്‍ അറിയിച്ചു. ചെന്നയില്‍ വെച്ചായിരിക്കും അന്വേഷണവും ചോദ്യം ചെയ്യലും. ക്യാപ്റ്റന്‍ സുരേഷ് കുമറിന്റെ നേതൃത്വത്തിലുള്ള മറൈന്‍ മര്‍ക്കന്റൈന്‍ വിഭാഗമാണ് ചോദ്യം ചെയ്യുക.
കോസ്റ്റ്ഗാര്‍ഡും നാവികസേനയും നടത്തിയ അന്വേഷണത്തിലാണ് ബോട്ടില്‍ ഇടിച്ച കപ്പലിനെക്കുറിച്ച് വിവരം ലഭിച്ചത്. ബോട്ടപകടസമയത്ത് ഈ വഴി കടന്നുപോയ 14 ഓളം കപ്പലുകളെ നിരീക്ഷിച്ച ശേഷമാണ് കൂടുതല്‍ പരിശോധനകള്‍ക്കായി മൂന്നു കപ്പലുകളെ മത്രം തെരഞ്ഞെടുത്തിരിക്കുന്നത്. ഒടുവില്‍ പ്രഭുദയയെ സംശയത്തിന്റെ പശ്ചാത്തലത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: