തിരുവനന്തപുരം: സിപിഎം പൊതുസമ്മേളനത്തില്‍ വി.എസ് അച്യുതാന്ദന് കാപ്പിറ്റല്‍ പണിഷ്മെന്റിനെക്കുറിച്ച് നടത്തിയത് ചര്‍ച്ചയ്ക്കുള്ള മറുപടി ആണെങ്കില്‍ സംഘടനാവ്യതിയാനമാണെന്ന് സിപിഎം സെക്രട്ടറി പിണറായി വിജയന്. കാപ്പിറ്റല്‍ പണിഷ്മെന്റ്(വധശിക്ഷ)യുടെ പേര് പറഞ്ഞ് ആരും ഭയപ്പെടുത്തേണ്ടതില്ലെന്ന പൊതുസമ്മേളനത്തിലെ വി.എസ്.അച്യുതാനന്ദന്റെ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പിണറായി. സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് അച്യുതാനന്ദന് ക്യാപ്പിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് ഡിവൈഎഫ്ഐ സെക്രട്ടറി എം.സ്വരാജ് പറഞ്ഞിരുന്നു.
അച്യുതാനന്ദന് നടത്തിയ ക്യാപിറ്റല്‍ പണിഷ്മെന്റ് പ്രയോഗം മാധ്യമങ്ങള്‍ വ്യാഖ്യാനിച്ച് അദ്ദേഹത്തെ കുഴപ്പത്തില്‍ ആക്കേണ്ടെന്ന് പിണറായി പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.
പ്രതിനിധി സമ്മേളനത്തിലെ ചര്‍ച്ചയെക്കുറിച്ചു പൊതുസമ്മേളനത്തില്‍ പരാമര്‍ശിക്കരുതെന്ന സംഘടനാ ബോധമില്ലാത്ത ആളല്ല വിഎസ്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ സംഘടനാ രീതിയില്‍ നിന്നുള്ള വ്യതിചലനമാണ്. ഞങ്ങളുടെ പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ എടുക്കുന്ന കേസുകളെക്കുറിച്ചുമായി ബന്ധപ്പെട്ടാണു വി.എസ്. അങ്ങനെ പറഞ്ഞത്. ശിക്ഷകളില്‍ ഏറ്റവും വലുത് ക്യാപിറ്റല്‍ പണിഷ്മെന്റ് ആണല്ലോ?
വിഎസിന്റെ പരാമര്‍ശത്തിന് ആദ്യം വ്യാഖ്യാനം നല്കിയതു കോടിയേരി ബാലകൃഷ്ണന് ആണല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ കോടിയേരിയുടേതു വിഎസിന്റെ പ്രസംഗത്തിന്റെ തുടര്‍ച്ചയായിരുന്നു എന്നായിരുന്നു മറുപടി.
സംസ്ഥാന കമ്മിറ്റിയില്‍ നിന്നു പുറത്തു പോയ സരോജിനി ബാലാനന്ദന് നടത്തിയ പരാമര്‍ശങ്ങള്‍ സംഘടനാപരമായി ശരിയല്ല. എന്നാല്‍ അവരുടെ സ്വാഭാവിക പ്രതികരണം മാത്രമായി അതിനെ കണ്ടാല്‍ മതി. പ്രവര്‍ത്തിക്കാനുള്ള അവരുടെ പരിമിതി കണക്കിലെടുത്താണ് അവരെ ഒഴിവാക്കിയത്.
അവരോടുള്ള എല്ലാ ആദരവും നിലനിര്‍ത്തുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവരെ പ്രതിനിധി ആക്കിയിട്ടുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വി.കെ. ബാലിയെ സ്വാധീനിക്കാന്‍ വി.എസ്. ശ്രമിച്ചുവെന്നു പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു പരാമര്‍ശത്തിന്റെ കാര്യമില്ലെന്നും ബാലിക്കെതിരെ പല സംഘടനകളും പ്രതിഷേധം ഉയര്‍ത്തിയതാണെന്നും പിണറായി പറഞ്ഞു. ക്രൈസ്തവ പുരോഹിതരില്‍ ഒരു ചെറിയ ന്യൂനപക്ഷത്തിനു വന്‍തോതില്‍ രാഷ്ട്രീയമുണ്ടെന്നു പിണറായി. ഇവരാണു ക്രൈസ്തവരെ സിപിഎമ്മിന് എതിരാക്കാന്‍ ശ്രമിക്കുന്നത്.
പൗവ്വത്തില്‍ തിരുമേനിയെ പോലുള്ളവര്‍ക്കു സിപിഎമ്മിനെക്കുറിച്ചു പറയാന്‍ വലിയ വാശിയാണ്. മറ്റുള്ളവര്‍ കുറേക്കൂടി മാന്യന്മാരാണ്. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തിന് എതിരാക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ യുഡിഎഫുമുണ്ട്. വോട്ട് ബാങ്കില്‍ ചോര്‍ച്ച സംഭവിക്കുന്നുവെന്നു ബോധ്യപ്പെട്ടതിനാലാണിത്. കേന്ദ്ര സര്‍ക്കാരിന്റെയും രാജ്യത്തിനകത്തും പുറത്തുമുള്ള ചില സംഘടനകളുടെ സഹായവും ഇതിനു ലഭിച്ചു.
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടി സ്വാധീനം വര്‍ധിപ്പിക്കാന്‍ ഇടനിലക്കാരെ സമീപിക്കുകയോ കുറുക്കുവഴി തേടുകയോ ഇല്ല. പിഡിപിയുമായി പാര്‍ട്ടി സഖ്യമോ ധാരണയോ നീക്കുപോക്കോ ഉണ്ടാക്കിയിട്ടില്ല. അവര്‍ എല്‍ഡിഎഫിനു പിന്തുണ പ്രഖ്യാപിക്കുകയും എല്‍ഡിഎഫിന്റെ വേദികളില്‍ വരികയുമാണു ചെയ്തത്. ഇതു പൊതുസമൂഹത്തില്‍ ചില തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നു പിണറായി സമ്മതിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: