Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നഴ്സുമാര്‍ക്ക്‌ ആശ്വാസമാകുന്ന വിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2012, 10:45 pm IST
in Vicharam

നഴ്സുമാര്‍ക്ക്‌ മിനിമം വേതനം നല്‍കണമെന്നും അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ നഴ്സുമാര്‍ക്ക്‌ സമാധാനപരമായി സമരം ചെയ്യാന്‍ ആശുപത്രിവളപ്പിനുള്ളില്‍ പ്രത്യേക സ്ഥലം അനുവദിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്‌. മിനിമം വേതനം സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട ഹൈക്കോടതി മിനിമം വേജസ്‌ ആക്ട്‌ 2009 ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള വേതനം നഴ്സുമാര്‍ക്ക്‌ നല്‍കുന്നുണ്ടോ എന്നാരാഞ്ഞ്‌ വേതനകാര്യത്തില്‍ ട്രെയിനി എന്നോ പ്രൊബേഷന്‍ എന്നോ വേര്‍തിരിവ്‌ പാടില്ലെന്നും പറഞ്ഞിരിക്കുകയാണ്‌. നഴ്സുമാര്‍ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും കേരളത്തില്‍തന്നെ പല ആശുപത്രികളിലും സേവന-വേതന വ്യവസ്ഥകളില്‍ പ്രതിഷേധിച്ചും ബോണ്ടടിസ്ഥാനത്തില്‍ ജോലി നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്‌ക്കുന്നതിനെതിരെയും നാളുകളായി സമരരംഗത്തായിരുന്നു. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ നഴ്സുമാരുടെ ഇതേ ആവശ്യമുന്നയിച്ചുള്ള സമരം പത്താം ദിവസത്തിലേക്ക്‌ കടക്കവേയാണ്‌ കോടതി ഉത്തരവ്‌. അടുത്ത നാല്‍പത്തഞ്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ നഴ്സുമാര്‍ക്ക്‌ മിനിമം വേതനം നടപ്പാക്കുമെന്നാണ്‌ സംസ്ഥാന തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ പ്രഖ്യാപനം. തലസ്ഥാന നഗരമായ ദല്‍ഹിയില്‍ തുടങ്ങിയ നഴ്സുമാരുടെ സമരം പിന്നീട്‌ മുംബൈയിലേക്കും കൊല്‍ക്കത്തയിലേക്കും ഇപ്പോള്‍ കേരളത്തിലേക്കും വ്യാപിച്ചിരിക്കുന്നു. മുംബൈയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ബോണ്ട്‌ അടിസ്ഥാനത്തില്‍ നിയമിച്ച നഴ്സ്‌ കാലാവധി തീരുന്നതിന്‌ മുമ്പ്‌ രാജിവെക്കാന്‍ ശ്രമിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ മടക്കി നല്‍കാന്‍ വിസമ്മതിച്ച മാനേജ്മെന്റ്‌ 50,000 രൂപ ബോണ്ട്‌ സംഖ്യയും ആവശ്യപ്പെടുകയുണ്ടായി. ഇൗ‍ തുക കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ മലയാളിയായിരുന്ന നഴ്സ്‌ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നാണ്‌ നഴ്സിംഗ്‌ രംഗത്ത്‌ നടക്കുന്ന ചൂഷണങ്ങള്‍ പുറത്തായത്‌.

സര്‍ക്കാര്‍ സര്‍വീസില്‍ നഴ്സുമാര്‍ക്ക്‌ ശമ്പളം 30,000 രൂപയാണ്‌. സ്വകാര്യ ആശുപത്രികളില്‍ ഇത്‌ മൂവായിരമാണ്‌. നഴ്സുമാര്‍ക്ക്‌ കൃത്യമായ ഡ്യൂട്ടി സമയം നല്‍കാതെ അമിത ജോലി ചെയ്യിക്കുന്നു. ബോണ്ടടിസ്ഥാനത്തില്‍ നിയമനം നേടുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്‌ക്കുന്നു. ഇത്‌ ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിലെ രീതിയാണ്‌. ആതുരശുശ്രൂഷാരംഗത്തുള്ള നഴ്സുമാരില്‍ ഭൂരിഭാഗവും മലയാളികളാണ്‌. മലയാളി നഴ്സുമാരുടേത്‌ ആഗോളസാന്നിധ്യമാണ്‌. അവരുടെ സേവനപരതയും രോഗികളോടുള്ള പ്രതിബദ്ധതയും ആര്‍ദ്രമായ പെരുമാറ്റവും ആഗോളതലത്തില്‍ പ്രശംസ നേടിയെടുത്തിട്ടുണ്ട്‌. ഭൂരിഭാഗം നഴ്സുമാരും സാമ്പത്തികഭദ്രതയുള്ള കുടുംബങ്ങളില്‍നിന്ന്‌ വരുന്നവരല്ല. വിദ്യാഭ്യാസ ലോണ്‍ എടുത്ത്‌ പഠിച്ച്‌ ജോലി നേടി കടം തീര്‍ക്കുന്നവരാണവര്‍. വായ്‌പ തിരിച്ചടക്കാതെ വരുമ്പോള്‍ കുടുംബങ്ങള്‍ ജപ്തി ഭീഷണി നേരിടുന്നു. നഴ്സുമാരുടെ വേതനസ്ഥിരത ഉറപ്പുവരുത്തിയില്ലെങ്കില്‍ കര്‍ഷക ആത്മഹത്യകള്‍ നഴ്സിംഗ്‌ മേഖലയിലേക്ക്‌ വ്യാപിക്കാം. നഴ്സുമാര്‍ പഠിച്ചിറങ്ങുന്നത്‌ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥിതി നിലനില്‍ക്കുന്ന വിദേശത്ത്‌ ജോലി ലക്ഷ്യമിട്ടാണ്‌. പക്ഷെ അതിന്‌ മുമ്പ്‌ അവര്‍ക്ക്‌ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമായതുകൊണ്ടാണ്‌ അവര്‍ സ്വകാര്യ ആശുപത്രികളില്‍ ജോലി തേടുന്നത്‌. കേരളത്തിലെ ആരോഗ്യരംഗത്തെ 70 ശതമാനം ആശുപത്രികളും സ്വകാര്യരംഗത്താണ്‌ എന്ന കാര്യവും പ്രസ്താവ്യമാണ്‌.

അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ നഴ്സുമാര്‍ സമരരംഗത്തിറങ്ങിയത്‌ കൃത്യമായ വേതനം ലഭിക്കാതെ, വായ്‌പ തിരിച്ചടക്കാന്‍ സാധിക്കാതെ ജപ്തിഭീഷണി നേരിട്ടപ്പോഴാണ്‌. ഹൈക്കോടതി മിനിമം വേജ്‌ ആക്ട്‌ പ്രകാരം വേതനം നല്‍കണമെന്നാണ്‌ ഉത്തരവിട്ടിരിക്കുന്നത്‌. 2009 ലെ മിനിമം വേജസ്‌ ആക്ട്‌ പ്രകാരം അടിസ്ഥാന മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക്‌ അലവന്‍സടക്കം എണ്ണായിരം രൂപയാണ്‌ കുറഞ്ഞ ശമ്പളം. പക്ഷെ സ്പെഷ്യാലിറ്റി ആശുപത്രികളില്‍പോലും നഴ്സിന്‌ ലഭിക്കുന്ന ശമ്പളം മൂവായിരം തൊട്ട്‌ അയ്യായിരം വരെയാണ്‌. ജോലിസമയം 12 മണിക്കൂര്‍ വരെ നീളും. ഇരുപത്‌ കിടക്കകളുള്ള പ്രാഥമികാരോഗ്യ കേന്ദ്ര-ക്ലിനിക്കുകള്‍, നൂറ്‌ കിടക്കകളും നാല്‌ സ്പെഷ്യാലിറ്റികളും ഉള്ള സ്പെഷ്യാലിറ്റി കേഡര്‍, വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളെ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ എന്നിങ്ങനെയാണ്‌ കേരളത്തില്‍ തരംതിരിച്ചാണ്‌. ഒടുവിലത്തെ വിഭാഗത്തില്‍ ജോലിചെയ്യുന്ന നഴ്സുമാര്‍ക്ക്‌ സംസ്ഥാന എക്കണോമിക്സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ ബ്യൂറോ നിശ്ചയിക്കുന്ന ദിനബത്തക്കും നഴ്സുമാര്‍ അര്‍ഹരാണ്‌. ഇങ്ങനെ നിയമവ്യവസ്ഥ പ്രകാരം അര്‍ഹതയുള്ള വേതനം പോലും നല്‍കാതെ ചുരുങ്ങിയ വേതനത്തില്‍ കൂടുതല്‍ സമയം ജോലിചെയ്യിപ്പിച്ച്‌ ചൂഷണംചെയ്യുകയാണ്‌. ആതുരസേവന രംഗത്തെ മാലാഖമാരെ സമരരംഗത്തെത്തിച്ചത്‌ ‘ഞങ്ങള്‍ നഴ്സുമാര്‍ അടിമകളല്ല’ എന്ന മുദ്രാവാക്യവുമായാണ്‌.

മുംബൈ ആശുപത്രിയിലെ നഴ്സിന്റെ ആത്മഹത്യയെത്തുടര്‍ന്നുള്ള സമരം കേരള എംപിമാര്‍ ഇടപെട്ട്‌ പരിഹരിച്ച്‌ ബോണ്ട്‌ വ്യവസ്ഥ തുടരരുതെന്ന്‌ നിര്‍ദ്ദേശം നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുനല്‍കാന്‍ നടപടിയെടുക്കുകയുണ്ടായി. ഇതിനുശേഷം മുംബൈയിലും ദല്‍ഹിയിലും കൊല്‍ക്കത്തയിലും അനേകം മലയാളി നഴ്സുമാര്‍ രാജിവെച്ചതായി വാര്‍ത്തയുണ്ടായിരുന്നു. അങ്കമാലി സമരത്തിന്‌ വര്‍ഗീയഛായ പോലും കൈവന്നത്‌ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ അങ്കമാലി ടൗണില്‍ സമരം നടത്തിയപ്പോഴാണ്‌. യുണൈറ്റഡ്‌ നഴ്സസ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. വിവിധ രാഷ്‌ട്രീയപാര്‍ട്ടിക്കാര്‍ പക്ഷെ ഈ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചത്‌ ഇവര്‍ അനുഭവിക്കുന്ന അനീതി തിരിച്ചറിഞ്ഞതിനാലാണ്‌. ആതുരസേവന രംഗത്ത്‌ സമരം ഒട്ടും ആശാസ്യമല്ല. അത്യാസന്ന നിലയില്‍ കിടക്കുന്ന, തീവ്രപരിചരണം വേണ്ട രോഗികള്‍ക്ക്‌ പോലും പരിചരണം കിട്ടാതാകുന്ന അവസ്ഥ മാനേജ്മെന്റുകളുടെ പിടിവലിമൂലം ഉണ്ടാകരുത്‌. സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നഴ്സുമാര്‍ പോലും അമിത ജോലിയും തുഛവേതനവും നല്‍കുന്നതിനെതിരെ സമരരംഗത്തിറങ്ങിയപ്പോഴാണ്‌ കേരളത്തിലെ ആശുപത്രികളിലെ മിനിമം വേതനം സംബന്ധിച്ച്‌ പഠനം നടത്താന്‍ തൊഴില്‍വകുപ്പ്‌ തയ്യാറായിരിക്കുന്നത്‌. ഇപ്പോള്‍ ഈ വിഷയത്തില്‍ കോടതിയും ഇടപെട്ട സ്ഥിതിക്ക്‌ നഴ്സുമാരുടെ ദുരവസ്ഥക്കും രോഗികളുടെ ദുരവസ്ഥക്കും പരിഹാരമുണ്ടാകും എന്ന്‌ പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.