Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മടങ്ങേണ്ടത്‌ മാര്‍ക്സിലേക്കോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2011, 09:10 pm IST
in Vicharam

ആഗോള സമ്പദ്‌വ്യവസ്ഥക്കു മുകളില്‍ കരിനിഴല്‍ വീഴ്‌ത്തി നില്‍ക്കുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ അപ്രതീക്ഷിതമായതെന്തെങ്കിലും രക്ഷക്കെത്തുമെന്ന പ്രത്യാശയില്‍ ആശകളടക്കുകയാണ്‌ ലോകമെങ്ങുമുള്ള സാമ്പത്തിക വിദഗ്‌ദ്ധര്‍. മാന്ദ്യം കാര്യമായി ബാധിച്ചു തുടങ്ങിയ വന്‍കിട രാജ്യങ്ങളില്‍ പ്രത്യേകിച്ച്‌ അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്‌മക്കും സാമ്പത്തിക അസമത്വത്തിനും കാരണമായി അവിടുത്തെ വിപണി വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്‌, ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ പാക്കിസ്ഥാനെയും മറ്റും വഴിവിട്ട്‌ സഹായിക്കാനിറങ്ങിയ ഭരണാധികാരികളെയും അവരുടെ നയങ്ങളെയുമാണ്‌.
മാന്ദ്യമെന്നത്‌ ഒരു ചാക്രിക പ്രതിഭാസമാണെന്നും കൂട്ടായ ഒരു പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെയാണ്‌ അത്‌ പ്രസക്തമാക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും ലോകമെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ വെളിച്ചത്തില്‍, മാന്ദ്യത്തെയും അതിനിടയാക്കിയ കാരണങ്ങളെയും പുനര്‍വിശകലനം ചെയ്യേണ്ടതുണ്ട്‌. അങ്ങനെ ചെയ്യുമ്പോഴാകട്ടെ ഒരു ചാക്രിക പ്രതിഭാസമെന്നതിനപ്പുറം അത്‌ മറ്റു ചില സൂചനകള്‍കൂടി നല്‍കുന്നുണ്ടെന്ന്‌ കാണാം.

നവവികസിത രാഷ്‌ട്രമായ ഇന്ത്യയിലെ ജനങ്ങള്‍ കൂടുതലായി ഭക്ഷിക്കാന്‍ തുടങ്ങിയതാണ്‌ മാന്ദ്യത്തിനിടയാക്കിയതെന്നുമുതല്‍, കാറല്‍ മാര്‍ക്സിന്റെ ആശയത്തെ രക്ഷക്കായി ലോകമെങ്ങും ഉറ്റുനോക്കുകയാണെന്നുവരെ ഇവിടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌. ഇത്തരം വാചാടോപങ്ങള്‍ക്കപ്പുറം, വന്നുഭവിച്ചിരിക്കുന്ന പ്രതിസന്ധിയെ അപഗ്രഥിക്കാന്‍ ഇന്ത്യക്ക്‌ കൂടുതല്‍ ബാധ്യതയുണ്ട്‌. കാരണം പൗരാണിക കാലത്ത്‌ ലോകത്തിന്റെ സാമ്പത്തിക ക്രമത്തെ നിര്‍ണയിക്കുകയും ഐശ്വര്യവും സമ്പത്തുംകൊണ്ട്‌ മറ്റു രാജ്യങ്ങളെ മോഹിപ്പിക്കുകയും ചെയ്ത ഒരു ചരിത്രം ഇന്ത്യക്കുണ്ട്‌. ആത്മീയസമ്പത്തും ഒപ്പം ലൗകിക സമ്പത്തും നിറഞ്ഞ ഒരു പൈതൃകത്തെക്കൂടി തകര്‍ത്തുകൊണ്ടാണ്‌ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഇവിടെനിന്ന്‌ മടങ്ങിയതെന്നും ഒരു പൈതൃകത്തില്‍നിന്നുള്ള പിന്‍മടക്കമാണ്‌ ദുരവസ്ഥകളില്‍ നമുക്ക്‌ പിടിവള്ളികളില്ലാതാക്കിയതെന്നും ഇനിയെങ്കിലും അംഗീകരിച്ചേ മതിയാകൂ. ദൈവത്തേയും ധര്‍മത്തേയും സാക്ഷിയാക്കി രാജ്യം ഭരിച്ച ഒരു പൗരാണിക തലമുറയുടെ ഈടുവെപ്പുകള്‍, ലോകത്തെ അത്ഭുതസ്തബ്ധരാക്കികൊണ്ട്‌, എണ്ണിത്തിട്ടപ്പെടുത്താനാകാത്ത മൂല്യവുമായി ഇവിടെ ശ്രീപത്മനാഭന്റെ നിലവറയില്‍നിന്ന്‌ പുറത്തുവന്നത്‌, സാമ്പത്തിക മാന്ദ്യത്തിന്റെ ചുഴലി കൊടുങ്കാറ്റ്‌ പുറത്താഞ്ഞുവീശുന്ന ഒരു കാലത്താണ്‌ എന്നത്‌ യാദൃച്ഛികമോ കാവ്യനീതിയോ എന്ന്‌ ചിന്തിക്കേണ്ടതുണ്ട്‌.

സാമ്പത്തിക മാന്ദ്യത്തോടൊപ്പം പടര്‍ന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളെ ജനകീയ പോരാട്ടങ്ങളായി മാത്രം ചിത്രീകരിക്കുകയും അതോടൊപ്പം മതവാദത്തിന്റെ വിത്തുകള്‍ സമൂഹത്തിലേക്ക്‌ ഒളിച്ചുകടത്തുകയും ചെയ്യുന്നുണ്ട്‌ ചില കേന്ദ്രങ്ങളില്‍. അറബ്‌ വസന്തമെന്നും മറ്റും ഓമന പേരിട്ട്‌ വ്യവഹരിക്കപ്പെടുന്നുണ്ടെങ്കിലും അത്തരം പ്രക്ഷോഭങ്ങളുടെ തനിനിറം അത്രമേല്‍ ആദര്‍ശപ്രേരിതമല്ലെന്ന്‌ കാണാന്‍, അടുത്തുനിന്ന്‌ വീക്ഷിച്ചാല്‍ മതി. ഗ്രീസിലും ഇറ്റലിയിലുമെല്ലാം സംഭവിച്ചതുപോലെതന്നെ സമ്പന്നതയുടെ സുഖാലസ്യത്തില്‍ മദിച്ച ജനത തങ്ങള്‍ക്ക്‌ കിട്ടിക്കൊണ്ടിരുന്ന സുഖസൗകര്യങ്ങള്‍ എക്കാലവും മെയ്യനങ്ങാതെ ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ച്‌ അവസാനം നിരാശരായവരാണ്‌ “അറബ്‌ വസന്ത”ത്തിന്റേയും പ്രായോജകരായതെന്ന്‌ ഓര്‍ക്കേണ്ടതുണ്ട്‌.

പരിധിവിട്ട പ്രീണനനയങ്ങള്‍ തന്നെയാണ്‌ യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിസന്ധിക്ക്‌ ആക്കം കൂട്ടിയത്‌. ന്യൂനപക്ഷാവകാശങ്ങളുടെ പേരില്‍ ഒരു വിഭാഗത്തെ പ്രീണിപ്പിച്ചു നിര്‍ത്തുന്നതില്‍ നമ്മുടെ ഭരണാധികാരികളും പിന്നിലല്ലല്ലോ. ഇപ്പോഴാകട്ടെ, വോട്ടുബാങ്ക്‌ മതം ഉന്നംവെച്ചുകൊണ്ട്‌ ഇരുപത്തേഴ്‌ ശതമാനം സംവരണത്തില്‍നിന്ന്‌ ന്യൂനപക്ഷങ്ങള്‍ക്ക്‌ നാലരശതമാനം സംവരണം നീക്കിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നു. ന്യൂനപക്ഷങ്ങളുടെ വൃത്തപരിധിക്ക്‌ പുറത്ത്‌ നില്‍ക്കുന്ന കര്‍ഷകര്‍, ഗതികെട്ട്‌ ആത്മഹത്യയിലഭയം തേടുന്ന ഒരു നാട്ടിലാണിതെന്ന്‌ കാണേണ്ടതുണ്ട്‌. രാജാവിനേക്കാള്‍ കര്‍ഷകര്‍ക്ക്‌ മഹത്വം കല്‍പ്പിച്ച ഒരു പൈതൃകം നമുക്കുണ്ടായിരുന്നു. ബഹുസ്വരതയായിരുന്നു അതിന്റെമുഖമുദ്ര. വിവേകപൂര്‍ണവും യുക്തവുമായ നടപടികളിലൂടെ സമൂഹത്തിന്റെ നാരായവേരുകളിലേക്ക്‌ സമ്പത്ത്‌ ഒഴുകി പരക്കുകയാണ്‌ വേണ്ടത്‌ എന്ന്‌ ആ പൈതൃകം ഓര്‍മിപ്പിക്കുന്നുണ്ട്‌. പ്രീണനമോ സംഘടനാ ശേഷിയോ ആയിരിക്കരുത്‌ അതിന്റെ അര്‍ഹതക്കുള്ള മാനദണ്ഡം. മറിച്ചായാല്‍ അത്‌ കൂടുതല്‍ നിലവിളികളെ മാത്രം ഉല്‍പ്പാദിപ്പിച്ചേക്കാം എന്നതാണ്‌ യൂറോപ്പിലെ മാന്ദ്യവും പ്രക്ഷോഭവും ഉയര്‍ത്തിവിടുന്ന നല്ല പാഠങ്ങളിലൊന്ന്‌.

മൂല്യാധിഷ്ഠിതമായ ഒരു സാമ്പത്തിക വിതരണക്രമത്തിന്റെ അഭാവത്തെയാണ്‌, നിലവിലുള്ള സാമൂഹ്യക്രമത്തില്‍ നൈതികമായ ഇടപെടലിന്റെ ആവശ്യകതയെയാണ്‌, സമകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്‌. സാമ്പത്തിക മാന്ദ്യത്തിനും ജനകീയ പ്രക്ഷോഭങ്ങള്‍ക്കും പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലെന്ന്‌ തോന്നുമെങ്കിലും ചില ആന്തരഘടകങ്ങള്‍ അവയെ കൂട്ടിയിണക്കി നിര്‍ത്തുന്നുണ്ട്‌. പൊതുസമൂഹത്തില്‍ വ്യാപിച്ചുവരുന്ന അസംതൃപ്തിയെ സാമ്പത്തികമാന്ദ്യം കൂടുതല്‍ രൂക്ഷമാക്കുന്നതേയുള്ളൂ.ഇന്ത്യയിലാകട്ടെ ആ അസംതൃപ്തിയുടെ സ്വരങ്ങള്‍ അങ്ങിങ്ങ്‌ മുഴങ്ങി കേള്‍ക്കുന്നുമുണ്ട്‌. പൊതുവിഭവങ്ങളും സ്വകാര്യവല്‍ക്കരണം സൃഷ്ടിച്ച അഴിമതിയും കര്‍ഷകരെയും തൊഴിലാളികളെയും മറന്ന്‌ കൊണ്ടുള്ള ന്യൂനപക്ഷ, സ്വകാര്യ പ്രീണന നയങ്ങളും പുനഃപരിശോധിച്ച്‌, രാഷ്‌ട്രത്തിന്റെ മൗലിക സ്വരൂപങ്ങളോട്‌ പൂര്‍വികര്‍ കാട്ടിയ ആദരവിനെക്കുറിച്ച്‌ പഠിക്കാനും അതുള്‍ക്കൊള്ളാനും രാഷ്‌ട്രീയനേതൃത്വം തയ്യാറാവേണ്ട സമയമായിരിക്കുന്നു.

പൂര്‍വസൂരികളുടെ ഈടുവെപ്പുകളില്‍നിന്ന്‌ നമുക്ക്‌ ഊഹിച്ചെടുക്കാന്‍ മാത്രം കഴിയുന്ന ഐശ്വര്യസമൃദ്ധമായ ഭാരതം ധാര്‍മികമായ ഒരു ജീവിതരീതിയുടെ പ്രതിഫലനം കൂടിയത്രെ. ജീവിതത്തില്‍ സമഗ്ര മേഖലകളെയും സ്പര്‍ശിക്കുന്ന ആ സംസ്കൃതിയുടെ ശക്തി തിരിച്ചറിയുകയാണ്‌ വേണ്ടത്‌.
അതാരംഭിക്കേണ്ടതാകട്ടെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍നിന്നുതന്നെ വേണം താനും. വൈയക്തികമോ മതപരമോ ആയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി കൊളോണിയല്‍ ഭരണകൂടം തകര്‍ത്തുകളഞ്ഞ ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ശക്തി തിരിച്ചറിയേണ്ടതുണ്ട്‌. വേദങ്ങളുടെ ശാസ്ത്ര ദീപ്തി എന്ന ഗ്രന്ഥത്തില്‍ ആചാര്യ എം.ആര്‍.രാജേഷ്‌ ചൂണ്ടിക്കാണിക്കാട്ടുന്നതുപോലെ ആര്യഭടന്‍ തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ആര്യഭടീയംപോലുള്ള ഒരു ബൃഹദ്‌ ഗ്രന്ഥം രചിച്ചിട്ടുണ്ടെങ്കില്‍ അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായം എത്ര ഉച്ചസ്ഥായിയിലായിരിക്കും.

മധു ഇളയത്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.