Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പ്രഭാസതീര്‍ത്ഥവും അവിടുത്തെ ക്ഷേത്രങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2011, 08:45 pm IST
in Travel

�പ്രഭാസം ച പരിക്രമ്യ പൃഥിവീകമസംഭവം

ഫലം പ്രാപ്നോതി ശുദ്ധാത്മാമൃത: സ്വര്‍ക്ഷേ മഹീയതേ.��

പരിശുദ്ധമാനസനായ പുരുഷന്‍ പ്രഭാസപ്രഭദക്ഷിണം നടത്തിയാല്‍ ഭൂമണ്ഡല പ്രദക്ഷിണഫലം സിദ്ധിക്കുന്നു. ഇവിടെ വച്ചു മരിക്കാന്‍ സാധിക്കുന്നവര്‍ക്കു സ്വര്‍ഗപ്രാപ്തി സിദ്ധിക്കുന്നു.അതിപാവനവും പുരാണപ്രസിദ്ധവുമായ തീര്‍ത്ഥമാണ്‌ പ്രഭാസം. യാദവംശം നശിക്കാന്‍ പോവുന്നതു മനസ്സിലാക്കിയ ശ്രീകൃഷ്ണഭഗവാന്‍ അവരോട്‌ പ്രഭാസത്തില്‍ പോവാന്‍ ആജ്ഞാപിച്ചു. യാദവംശത്തിന്റെ അന്ത്യം ഇവിടെ വച്ചാണു സംഭവിച്ചത്‌. ശ്രീകൃഷ്ണഭഗവാനും ബലദേവനും ഇവിടെവച്ചാണു സ്വധാമത്തിലേക്കു യാത്രയായത്‌. ഇതിനടുത്തുതന്നെയാണ്‌ പന്ത്രണ്ടു ജ്യോതിര്‍ലിംഗക്ഷേത്രങ്ങളിലൊന്നായ സോമനാഥക്ഷേത്രം. അനേകം ആക്രമണങ്ങള്‍ക്കിരയായ ആ പാവനക്ഷേത്രം ഇന്നു പുതുക്കിപ്പണിതുഭംഗിയായി സംരക്ഷിച്ചിരിക്കുന്നു.

പശ്ചിമറെയില്‍വേയുടെ രാജ്കോട്ട്‌ സ്റ്റേഷനില്‍നിന്ന്‌ വേരാവല്‍ തുറമുഖത്തേയ്‌ക്ക്‌ തീവണ്ടിയുണ്ട്‌. വേരാവല്‍ സ്റ്റേഷനില്‍ നിന്നു നാലുകിലോമീറ്റര്‍ തെക്ക്‌ സമുദ്രത്തോടു തൊട്ടുരമ്മിയാണ്‌ സോമനാഥക്ഷേത്രം നില്‍ക്കുന്നത്‌. ഒരു കിലോമീറ്റര്‍ കൂടി പോയാല്‍ പ്രഭാസതീര്‍ത്ഥവുമായി. സ്റ്റേഷനടുത്തും പ്രഭാസത്തിലും ധര്‍മ്മശാലകളുണ്ട്‌. പ്രഭാസനഗരത്തിനു പുറത്തുള്ള സമുദ്രം അഗ്നിതീര്‍ത്ഥമായി പറയപ്പെടുന്നു. ഇവിടെ സ്നാനം ചെയ്താല്‍ അതിനു കിഴക്കുള്ള ത്രിവേണിയിലും സ്നാനം ചെയ്യണം.

പുരാതനത്രിവേണി: നഗരത്തില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ ദൂരമുണ്ട്‌ ഇവിടേക്ക്‌. നഗരത്തില്‍ നിന്നുപോവുമ്പോള്‍ ആദ്യം ബ്രഹ്മകുണ്ഠമെന്ന കുളം കാണാം. അതിനടുത്ത്‌ ബ്രഹ്മകമണ്ഡലുകൂപവും ബ്രഹ്മേശ്വരക്ഷേത്രവുമുണ്ട്‌. അതിനു മുന്നില്‍ പ്രഭാസതീര്‍ത്ഥവും രണ്ടു കുണ്ഡങ്ങളുമുണ്ട്‌. നഗരത്തിനു കിഴക്ക്‌ കപിലാനദി സരസ്വതിയിലും സരസ്വതി ഹിരണ്യസമുദ്രത്തിലും ചെന്നു ചേരുന്നു.

പുരാതനത്രിവേണിയില്‍ നിന്ന്‌ കുറച്ചകലെ സൂര്യക്ഷേത്രമുണ്ട്‌. അതിനു മുന്നില്‍ ഒരു ഗുഹയില്‍ ഹിംഗലാജഭവാനിയും സിദ്ധനാഥശിവനും സ്ഥിതിചെയ്യുന്നു. അടുത്തുതന്നെ പേരാല്‍ച്ചുവട്ടില്‍ ബലദേവരുടെ ക്ഷേത്രമുണ്ട്‌. ഇവിടെ വച്ചാണ്‌ ബലദേവന്‍ മാനുഷദേഹം ത്യജിച്ച്‌ അനന്തരൂപം കൈക്കൊണ്ടു പാതാളത്തിലേക്ക്‌ പോയത്‌. ഇതിനു സമീപം വല്ലഭാചാര്യരുടെ ആസ്ഥാനം കാണാം.

ഇതിനെ ദേഹോത്സര്‍ഗതിര്‍ത്ഥമെന്നു പറയുന്നു. ഭാലകതീര്‍ത്ഥത്തില്‍ വച്ച്‌ ശ്രീകൃഷ്ണ�ഭഗവാന്റെ പാദത്തില്‍ വേടന്റെ ബാണം കൊണ്ട്‌ �ഭഗവാന്‍ സ്വധാമ (വൈകുണ്ഠ)ത്തിലേക്കു പോയി. ഇന്ന്‌ ഈ സ്ഥലത്ത്‌ അതിമനോഹരമായ ഗീതാമന്ദിരം നിര്‍മ്മിച്ചിരിക്കുന്നു. മാര്‍ബിള്‍ ശിലകളാല്‍ തീര്‍ത്തിരിക്കുന്ന ഈ മന്ദിരത്തിലെ പതിനെട്ടു തൂണുകളിലായി �ഭഗവദ്ഗീത മുഴുവന്‍ ആലേഖനം ചെയ്തിരിക്കുന്നു. ത്രിവേണീ മാതാവ്‌, മഹാകാലേശ്വരന്‍, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, �ഭീമേശ്വരന്‍ മുതലായ ദേവന്മാരുടെ ക്ഷേത്രങ്ങളും ഇവിടുണ്ട്‌.

യാദവസ്ഥലി : ദേഹോത്സര്‍ഗസ്ഥാനത്തുനിന്ന്‌ കുറച്ചു മുന്നിലായി ഹിരണ്യാനദീതീരത്താണ്‌ ഈ സ്ഥലം. യാദവവംശം അന്യോന്യം കലഹിച്ചു മരിച്ചത്‌ ഇവിടെ വച്ചാണ്‌. ഇവിടെ നിന്നും നഗരത്തിലേക്കു തിരിച്ചുപോകുമ്പോള്‍ നരസിംഹക്ഷേത്രം കാണാം.

ബാണതീര്‍ത്ഥം : വേരാവല്‍ സ്റ്റേഷനില്‍ നിന്ന്‌ സോമനാഥത്തിലേക്കു വരുമ്പോള്‍ സമുദ്രതീരത്താണ്‌ ഈ തീര്‍ത്ഥം. ഇവിടെ ശശിഭൂഷണശിവന്റെ പുരാതനക്ഷേത്രമുണ്ട്‌. ഇതിനു പടിഞ്ഞാറ്‌ സമുദ്രതീരത്ത്‌ ചന്ദ്രഭാഗാതീര്‍ത്ഥവും മണല്‍പ്പുറത്ത്‌ കപിലേശവര സ്ഥാനവും കണാം.

�ഭാലകതീര്‍ത്ഥം : കുറെ ആളുകള്‍ ബാണതീര്‍ത്ഥത്തെയാണ്‌ �ഭാലകതിര്‍ത്ഥമെന്നു പറയുന്നത്‌. എന്നാല്‍ ബാണതീര്‍ത്ഥത്തില്‍ നിന്ന്‌ നാലു കിലോമീറ്റര്‍ പടിഞ്ഞാറ്‌ �ഭാലുപുരഗ്രാമത്തിലാണ്‌ ഭാലകതിര്‍ത്ഥം. ഇവിടെ �ഭാലുകുണ്ഡമെന്ന തടാകം കാണാം. അതിനടുത്ത്‌ പദ്മകുണ്ഡമുണ്ട്‌. അടുത്തുതന്നെയാണ്‌ മോക്ഷാശ്വത്ഥത്തിനു ചുവട്ടില്‍ പ്രകടേശ്വര (ഭാലേശ്വര) ശിവക്ഷേത്രം. ഇവിടെനിന്നാണ്‌ ജര എന്ന വ്യാധന്‍ ശ്രീകൃഷ്ണപാദങ്ങളില്‍ അമ്പയച്ചത്‌. കാലില്‍ കൊണ്ട അമ്പെടുത്ത്‌ ഭാലുകുണ്ഡത്തില്‍ എറിഞ്ഞു. അതിനടുത്ത്‌ ദുര്‍ഗകൂടഗണേശക്ഷേത്രമുണ്ട്‌. അടുത്തുതന്നെ കര്‍ദ്ദമകുണ്ഡവും കര്‍ദ്ദമേശവര ശിവക്ഷേത്രവും സ്ഥിതിചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.