Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജയ മായ മമത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2011, 11:34 pm IST
in Vicharam

തതമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത ഉറ്റതോഴി ശശികലയെയും ദത്തുപുത്രന്‍ സുധാകരനെയും എഐഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും പോയിസ്‌ ഗാര്‍ഡനില്‍നിന്നും പുറത്താക്കിയിരിക്കുകയാണ്‌. രണ്ട്‌ പതിറ്റാണ്ടിലേറെയായി തന്റെ നിഴലായി നടന്നിരുന്ന തോഴിയുമായുള്ള ബന്ധമാണ്‌ ജയലളിത വിഛേദിച്ചത്‌. സ്ത്രീകള്‍ക്ക്‌ തീരുമാനമെടുക്കാന്‍ കഴിയുകയില്ല എന്ന പൊതുധാരണയാണ്‌ ജയലളിത തിരുത്തിയത്‌. മുല്ലപ്പെരിയാര്‍ പ്രശ്നം വഷളായപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ മധ്യസ്ഥതയില്‍ ഒരു നദീതടതര്‍ക്കം പരിഹൃതമായകാര്യം ചൂണ്ടിക്കാണിച്ച സൂപ്രീംകോടതി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‌ എന്തുകൊണ്ട്‌ ഇതായിക്കൂടാ എന്ന്‌ ചോദിച്ചിരുന്നു. ഇന്ദിരാഗാന്ധിയും ആജ്ഞാശക്തിയിലും തീരുമാനമെടുക്കാനുള്ള കഴിവിലും അജയ്യയായിരുന്നല്ലോ.

ഇപ്പോള്‍ ഇങ്ങനെയൊരു താരതമ്യത്തിന്‌ കാരണം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‌ തീരുമാനമെടുക്കാനോ, ഒരു ഉത്തരവുപോലും പുറപ്പെടുവിക്കാനോ കഴിവില്ലാത്ത പശ്ചാത്തലമാണ്‌. രണ്ടാം യുപിഎ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം മന്‍മോഹന്‍സിംഗ്‌ എടുക്കുന്ന തീരുമാനം വിദേശയാത്രയ്‌ക്ക്‌ പോകാന്‍ മാത്രമാണല്ലോ. ലോക്പാല്‍ ബില്ലിലും ഇപ്പോള്‍ കേരളത്തെ ഭയചകിതമാക്കുന്ന മുല്ലപ്പെരിയാര്‍ വിഷയത്തിലും മന്‍മോഹന്‍സിംഗ്‌ നിസ്സംഗനാണ്‌. ആഭ്യന്തരമന്ത്രി ചിദംബരം തമിഴ്‌നാടിന്റെ ആഭ്യന്തരമന്ത്രിയായി മാറി മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നും അത്‌ തമിഴ്‌നാടിനവകാശപ്പെട്ടതാണെന്നും നടത്തിയ വിഘടനവാദപരവും ഭരണഘടനാ ധ്വംസനപരവുമായ പ്രസ്താവന ഉയര്‍ത്തിയ പ്രതിഷേധത്തിലോ അദ്ദേഹം സ്വതസിദ്ധമായ മരവിപ്പ്‌ വെടിയാതെ നിസ്സംഗതയുടെ മൂര്‍ത്തീഭാവമായ മൗനമാണ്‌ പാലിച്ചത്‌. മൗനം വിദ്വാന്‌ ഭൂഷണം ആയേക്കാം. പക്ഷേ ഒരു ഭരണകര്‍ത്താവിന്‌ ഭൂഷണമല്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഉടന്‍ തീരുമാനമെടുക്കുമെന്ന്‌ അദ്ദേഹത്തിന്റെ ശരീരഭാഷയില്‍നിന്ന്‌ വ്യക്തമായെന്ന്‌ ഉമ്മന്‍ചാണ്ടി പറഞ്ഞത്‌ 2011ലെ ഏറ്റവും വലിയ തമാശയാണ്‌. ഭാഷപോലും ഇല്ലാത്തയാള്‍ക്ക്‌ എങ്ങനെ ശരീരഭാഷ ഉണ്ടാകും? മന്‍മോഹന്‍സിംഗിന്റെ ശരീരവും പാവക്കൂത്തിലെ പാവപോലെയാണ്‌ ചലിക്കുന്നത്‌. സോണിയാഗാന്ധിയുടെ പാവയ്‌ക്ക്‌ മേറ്റ്ന്ത്‌ ചെയ്യാനാവും?

ജയലളിതയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ജനക്ഷേമകരമായ ചില പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യം കാണിക്കുന്നുണ്ട്‌. സ്ത്രീകളെ ഭരണമേല്‍പ്പിച്ചാല്‍ നശിക്കുമെന്ന ധാരണ അടിച്ചേല്‍പ്പിച്ചാണ്‌ 33 ശതമാനം സംവരണം സ്ത്രീകള്‍ക്ക്‌ നല്‍കുന്ന സ്ത്രീസംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നതുപോലും തടസപ്പെടുത്തുന്നത്‌. പക്ഷേ പാര്‍ലമെന്റിലെ പ്രകടനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്‌ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജ്‌ എന്ന വനിതയാണെന്ന നിരീക്ഷണമുണ്ടായിരുന്നു.

പക്ഷേ സ്ത്രീകള്‍ അധികാരത്തില്‍ വന്നാല്‍ അഴിമതി ഉണ്ടാവുകയില്ല എന്ന സ്ത്രീ സംഘടനാ പ്രചാരണം അട്ടിമറിച്ച്‌ യുപി മുഖ്യമന്ത്രി മായാവതി കോടികളുടെ അനധികൃത സ്വത്താണ്‌ സമ്പാദിച്ചത്‌. നികുതിദായകരുടെ പണം ഉപയോഗിച്ച്‌ തന്റെ പ്രതിമകള്‍ ഉത്തര്‍പ്രദേശ്‌ മുഴുവന്‍ സ്ഥാപിക്കുന്നു. മായാവതിയുടെ ‘അവനവനിസ’വും സ്ത്രീകള്‍ക്ക്‌ അപമാനകരമാണ്‌. ജയലളിത തീരുമാനങ്ങള്‍ എടുക്കുന്നതിനും ഒരു രൂപയ്‌ക്ക്‌ ഒരുകിലോ അരി പദ്ധതി പോലുള്ളവ നടപ്പാക്കുന്നതിനും സമര്‍ത്ഥയാണെങ്കിലും ജയലളിതയും സ്ത്രീകള്‍ക്ക്‌ അപമാനമാകുന്നത്‌ അനധികൃത സ്വത്ത്‌ സമ്പാദ്യ കേസില്‍ പ്രതിയായപ്പോഴാണ്‌. അഴിമതി നടത്തുന്നതിനും സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ സമര്‍ത്ഥരാണെന്ന്‌ ഈ രണ്ട്‌ വനിതകളും തെളിയിക്കുന്നു.

ശശികലയും കുടുംബവും ഉള്‍പ്പെടുന്ന മണ്ണാര്‍ഗുഡി മാഫിയയുടെ ദുര്‍ഭരണത്തിനാണ്‌ ഒറ്റദിവസം കൊണ്ട്‌ ജയലളിത വിരാമമിട്ടത്‌. തന്റെ ജനക്ഷേമകരമായ ശക്തമായ ഭരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ പൊളിക്കാനും ഭരണത്തിലും പാര്‍ട്ടി തലത്തിലും ഇടപെടാനും തുടങ്ങിയതാണത്രെ ശശികലയ്‌ക്ക്‌ വിനയായത്‌. ശശികലയും അനധികൃത സ്വത്തുസമ്പാദനത്തില്‍ കൂട്ടുപ്രതിയാണ്‌. ഇപ്പോള്‍ കൂറുമാറി മാപ്പുസാക്ഷിയായി. പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ശശികലയുടെ നീക്കം തടയാനാണത്രെ ജയലളിത ഈ കടുത്ത നടപടിയിലേക്ക്‌ നീങ്ങിയത്‌.

രാഷ്‌ട്രീയ അഴിമതിയില്‍ ആണ്‍-പെണ്‍ ഭേദമില്ലെന്നാണ്‌ ഇന്ത്യയില്‍ അരങ്ങേറുന്ന പല അഴിമതിക്കഥകളും തെളിയിക്കുന്നത്‌. 2ജി സ്പെക്ട്രം കേസില്‍ എന്‍ഡിടിവി അവതാരക ബര്‍ഖാ ദത്തും കോര്‍പ്പറേറ്റ്‌ ഇടനിലക്കാരി നീരാ റാഡിയയും അഴിമതി ആരോപിതരായിരുന്നല്ലോ. ‘ഉലമവേ ശി മ ഴൃലമേ‍ ഹല്ലഹഹലൃ’ എന്നാണ്‌ പഴഞ്ചൊല്ല്‌. എങ്കിലും ഇപ്പോള്‍ ഏൃ‍ലലറ (അത്യാര്‍ത്തി)യാണ്‌ ഏറ്റവും വല്ല ‘ലെവലര്‍’ എന്നാണ്‌ ഇതെല്ലാം തെളിയിക്കുന്നത്‌.

അണ്ണാ ഹസാരെ നടത്തുന്ന ലോക്പാലിന്‌ വേണ്ടിയുള്ള സമരം അഴിമതിവിരുദ്ധ വികാരത്തിന്‌ ഇന്ത്യയിലാകെ തിരികൊളുത്തിയെങ്കിലും പ്രധാനമന്ത്രിയുടെ മന്ത്രിസഭയോ യുപിഎ നയിക്കുന്ന പാര്‍ലമെന്റോ ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നില്ല. ഇപ്പോള്‍ ലോക്പാല്‍ ബില്‍ പാസാക്കുന്നതില്‍ തടസമാകുന്നത്‌ സിബിഐയുടെ അന്വേഷണ വിഭാഗത്തെയും സിവിസിയെയും ഇതില്‍ ഉള്‍പ്പെടുത്തുന്നതിന്‌ രാഷ്‌ട്രീയക്കാര്‍ക്കുള്ള വൈമുഖ്യമാണ്‌.

എളുപ്പം മനസ്സിലാക്കാവുന്ന വൈമുഖ്യമാണിത്‌. പോലീസ്‌ അന്വേഷണം ഫലപ്രദമാകാത്തപ്പോഴെല്ലാം ജനങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്‌ സിബിഐ നിഷ്പക്ഷമായി അന്വേഷണം നടത്തും എന്ന വിശ്വാസത്തിലാണ്‌. എന്നാല്‍ സിബിഐയും ഭരണകക്ഷി വിധേയത്വത്തിനോ, മറ്റുതരത്തിലുള്ള വിധേയത്വത്തിനോ അധീനമാകുന്നുവെന്ന്‌ പല സംഭവങ്ങളും തെളിയിക്കുന്നുണ്ട്‌.

2ജി സ്പെക്ട്രം കേസില്‍ കനിമൊഴിക്ക്‌ ജാമ്യം അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന്‌ സിബിഐ കോടതി പറഞ്ഞത്‌ സോണിയാ ഗാന്ധിയുടെ ഇംഗിതം അനുസരിച്ചാണെന്നാണ്‌ പറയപ്പെടുന്നത്‌. സുപ്രീംകോടതി ഈ മനംമാറ്റത്തെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നു. രാജയുടെ പ്രൈവറ്റ്‌ സെക്രട്ടറി ആശീര്‍വാദം ആചാരി വിചാരണയില്‍ പറഞ്ഞത്‌ കനിമൊഴിയും നീരാ റാഡിയയും രാജയുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ്‌. കനിമൊഴിയുടെ കലൈഞ്ജര്‍ ടിവിയെ ടാറ്റാ സ്കൈ ഫ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കാമെന്ന്‌ പറഞ്ഞിരുന്നതായും ആചാരി വെളിപ്പെടുത്തുകയുണ്ടായി. കനിമൊഴിയുടെ 2ജി സ്പെക്ട്രം അഴിമതിയിലെ പങ്കാളിത്തം വ്യക്തമാക്കിയിട്ടും സിബിഐ അവര്‍ക്ക്‌ ജാമ്യം ശുപാര്‍ശ ചെയ്തു.

കേരളത്തില്‍ വന്‍ വിവാദമായ കവിയൂര്‍ കേസില്‍ അന്വേഷണം നടത്തിയ സിബിഐ ഇപ്പോള്‍ പറയുന്നത്‌ കവിയൂരിലെ അനഘയെ ലൈംഗികമായി പീഡിപ്പിച്ചത്‌ സ്വന്തം പിതാവാണെന്നാണ്‌. ലതാ നായര്‍ അനഘയെ പലപ്പോഴും പുറത്തുകൊണ്ടുപോയിരുന്നതായും ലതാ നായര്‍ക്ക്‌ വിഐപികളും മന്ത്രി പുത്രന്മാരുമായി ബന്ധമുണ്ടായിരുന്നതായും ആരോപണം വന്നിട്ടും കവിയൂരില്‍ മാത്രമല്ല കിളിരൂരിലും വിഐപി ബന്ധത്തിന്‌ തെളിവില്ല എന്നാണ്‌ സിബിഐ കണ്ടെത്തിയത്‌. ഇത്‌ വിഐപികളെ സഹായിക്കാനോ ലതാ നായരുടെ സെക്സ്‌ മാഫിയയെ സംരക്ഷിക്കാനോ എന്ന സംശയം ജനിപ്പിച്ചിട്ടുണ്ട്‌.

ഇപ്പോള്‍ ഖജനാവിന്‌ ശതകോടികളുടെ നഷ്ടമുണ്ടാക്കിയ ലാവലിന്‍ കേസിലും പിണറായി വിജയന്‍ സാമ്പത്തിക അഴിമതി നടത്തിയിട്ടില്ല എന്ന്‌ സിബിഐ കണ്ടെത്തിയിരിക്കുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്ററിനുവേണ്ടി പിണറായി നൂറുകോടി രൂപ കൈപ്പറ്റി എന്ന ആരോപണവും നിലനില്‍ക്കുന്നതല്ല എന്നും ദിലീപ്‌ രാഹുലന്‍ പിണറായി വിജയന്‌ രണ്ടുകോടി രൂപ നല്‍കി എന്ന ദീപക്‌ കുമാറിന്റെ മൊഴിയും അടിസ്ഥാനരഹിതമാണെന്ന്‌ സിബിഐ കണ്ടെത്തി. ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, പെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി നിലയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താനായി കനേഡിയന്‍ കമ്പനിയായ എസ്‌എന്‍സി ലാവലിനുമായി ഉണ്ടാക്കിയ കരാറില്‍ 374.50 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നതായിരുന്നു ലാവലിന്‍ കേസ്‌. ഇത്ര സമര്‍ത്ഥമായി കേസ്‌ ഒതുക്കുന്ന സിബിഐയെ കൈവിടാന്‍ എത്‌ സര്‍ക്കാരാണ്‌, ഏത്‌ രാഷ്‌ട്രീയ പാര്‍ട്ടിയാണ്‌ തയ്യാറാകുക?

മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ തന്റെ മകന്‍ അരുണ്‍ കുമാറിനെതിരെയുള്ള അന്വേഷണം സിബിഐക്ക്‌ വിടണമെന്നാവശ്യപ്പെട്ടിരുന്നെങ്കില്‍ യോഗ്യതയില്ലാതെ പിഎച്ച്ഡി ബിരുദം കൈവശമാക്കിയത്‌ മുതലുള്ള എല്ലാ കേസുകളും തെളിവില്ലാതെ അപ്രത്യക്ഷമായേനേ.

പ്രതിപക്ഷനേതാവ്‌ അച്യുതാനന്ദന്‍ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല പ്രകടനത്തിന്‌ ആധാരമായി ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്‌ ഭരണത്തിന്റെ അവസാന നാളുകളില്‍ ഐസ്ക്രീം കേസും ഇടമലയാര്‍ കേസും പാമൊലിന്‍ കേസും കുത്തിപ്പൊക്കിയതിനാല്‍ ഉണ്ടായ ജനപ്രതികരണമാണ്‌. ഇനിയും അധികാരത്തിലേറി ക്ലിഫ്ഹൗസിലേക്ക്‌ താമസം മാറ്റാന്‍ വെമ്പുന്ന പ്രതിപക്ഷ നേതാവ്‌ പിബിയെപ്പോലും തള്ളിപ്പറഞ്ഞതും ഒരു തെരഞ്ഞെടുപ്പ്‌ പ്രതീക്ഷിച്ചുതന്നെ.

ഇപ്പോള്‍ അദ്ദേഹം ആവശ്യപ്പെടുന്നത്‌ സ്വഭാവദൂഷ്യമുള്ളവരെ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കണമെന്നാണ്‌. സ്വഭാവദൂഷ്യത്തിന്റെ വ്യാപ്തി എന്താണോ എന്തോ? മക്കാവോ ദ്വീപ്‌ സന്ദര്‍ശനം സ്വഭാവദൂഷ്യത്തില്‍പ്പെടുമോ എന്ന്‌ സിബിഐയോടുതന്നെ ചോദിക്കണം.

ലീലാമേനോന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.