Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പെന്‍ഷന്‍ പ്രായത്തിന്റെ പ്രശ്നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2011, 09:00 pm IST
in Vicharam

ജനാധിപത്യ നിയമമനുസരിച്ച്‌ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഭരണയന്ത്രം തിരിക്കുന്നതില്‍, യോഗ്യതയുടെയും കഴിവിന്റെയും അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥവൃന്ദത്തിനുള്ള പങ്ക്‌ താഴ്‌ത്തിക്കാണാന്‍ നിര്‍വാഹമില്ല. പക്ഷെ, തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ജയിച്ച്‌ ഭരണം കയ്യാളുന്ന രാഷ്‌ട്രീയക്കാര്‍ സ്വന്തം ആശയങ്ങളും പ്രവര്‍ത്തനങ്ങളും സമന്വയിച്ച്‌ ജനകീയമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. അവരുടെ ആജ്ഞകള്‍ അനുസരിച്ച്‌ ഭരിക്കുന്ന ഉദ്യോഗസ്ഥരേയും ഭരണീയരായ പൊതുജനങ്ങളെയും ഭിന്നിപ്പിച്ച്‌ ഭരിക്കുന്ന തന്ത്രമാണ്‌ നമുക്ക്‌ കാണാന്‍ കഴിയുക. നിശ്ചിത യോഗ്യതയും കഴിവും പരീക്ഷിക്കപ്പെട്ട്‌ അവ ബോധ്യമായതിനുശേഷമാണ്‌ ഉദ്യോഗാര്‍ത്ഥികള്‍ ഓരോ വകുപ്പിലും നിശ്ചിത ശമ്പള സ്കെയിലില്‍ നിയമിക്കപ്പെടുന്നത്‌. അങ്ങനെ നിയമിക്കപ്പെട്ടവര്‍ നിശ്ചിത പെരുമാറ്റച്ചട്ടങ്ങള്‍ക്ക്‌ വിധേയരാണ്‌. അവര്‍ 24 മണിക്കൂറും നിയമിക്കപ്പെട്ട തസ്തികയില്‍ ജോലിചെയ്യാന്‍ ബാധ്യസ്ഥരാണ്‌.
അവര്‍ക്ക്‌ മറ്റൊരു ജോലി അതേസമയം സ്വീകരിക്കാനോ സര്‍ക്കാര്‍ജോലിക്കുവേണ്ടി അനുവദിക്കുന്ന പ്രതിഫലമല്ലാതെ മേറ്റ്ന്തെങ്കിലും ആവശ്യപ്പെടാനോ സ്വീകരിക്കാനോ ശ്രമിക്കുന്നത്‌ ശിക്ഷാര്‍ഹമാണ്‌. അതേസമയം ഭയലേശമെന്യേ ഔദ്യോഗിക നിര്‍വഹണത്തിന്‌ വേണ്ടുന്ന സുരക്ഷിതത്വം അയാള്‍ക്ക്‌ നല്‍കാന്‍ സര്‍ക്കാരും ബാധ്യസ്ഥമാണ്‌.

1998 ല്‍ ഭാരതത്തില്‍ അധികാരത്തില്‍ വന്ന വാജ്പേയി സര്‍ക്കാര്‍ കേന്ദ്രജീവനക്കാരുടെ പെന്‍ഷന്‍പ്രായം 60 വയസാക്കി ഉയര്‍ത്തി. അതിനെത്തുടര്‍ന്ന്‌ കേരളസര്‍ക്കാര്‍ ഒഴികെ ഭാരതത്തിലെ പല സംസ്ഥാനങ്ങളും പെന്‍ഷന്‍പ്രായം 60 ആക്കി ഉയര്‍ത്തി. ഇടതുപക്ഷം ഭരിക്കുന്ന ബംഗാള്‍ സര്‍ക്കാര്‍ പോലും അത്‌ ചെയ്തു. ഇന്ത്യന്‍ പൗരന്റെ ആയുര്‍ദൈര്‍ഘ്യം കൂടിയിട്ടുണ്ടെന്ന ആധികാരിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍ ഇത്‌ ചെയ്തത്‌. സ്വയം പുരോഗമനക്കാരെന്ന്‌ ഘോഷിക്കുന്ന കേരളത്തിലെ 1967 ലെ കമ്മ്യൂണിസ്റ്റ്‌ ഭരണമാണ്‌ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ല്‍നിന്നും താഴ്‌ത്തി 55 ആക്കിയത്‌.

യജമാനന്മാരായ ജനങ്ങളെ സേവിക്കുന്നവരല്ല, മറിച്ച്‌ അവരുടെ ഒന്നാം നമ്പര്‍ ശത്രുക്കളാണ്‌ സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന ശക്തമായ തോന്നല്‍ സാധാരണ ജനങ്ങളില്‍ ഉണ്ടാക്കിത്തീര്‍ക്കാനുള്ള പ്രവര്‍ത്തനശൈലിയാണ്‌ സഖാക്കള്‍ അവലംബിച്ചത്‌. പൊതുജനസേവനത്തിനായി സംതൃപ്ത ഭരണംതന്നെ ആവശ്യമാണ്‌. ഭരണത്തില്‍ വന്നുചേര്‍ന്നേക്കാവുന്ന വൈകല്യങ്ങള്‍ ഫലപ്രദമായി നേരിടുന്നതിനും പാതകള്‍ സുതാര്യമാക്കുന്നതിനും ആവശ്യമായ ട്രെയിനിംഗും നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ജീവനക്കാര്‍ക്ക്‌ നല്‍കണം.

ജനങ്ങളില്‍നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണമാണ്‌ പ്രധാനമായും ഭരണത്തിനായി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്‌. ഈയിനത്തില്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവക്കായി മാത്രമല്ല സര്‍ക്കാരിന്റെ മിക്കയിനം ചെലവുകളും ഈ വരുമാനത്തില്‍നിന്നാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. ഈ തുകയില്‍നിന്ന്‌ 40 ശതമാനം മാത്രമാണ്‌ മേല്‍കാര്യങ്ങള്‍ക്കായി ചെലവുവന്നുകൊണ്ടിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ വക വെബ്സൈറ്റുകള്‍ തന്നെ കാണിക്കുന്നതാണ്‌. മുഴുവന്‍ നികുതിപ്പണവും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൊടുത്തുതീര്‍ക്കുകയാണെന്നുള്ള പ്രചരണം കള്ളമല്ലേ?

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ തൊഴില്‍രഹിതരെ ഇളക്കിവിടുന്നതിന്‍പകരം, നിലവിലുള്ള തൊഴില്‍അവസരങ്ങള്‍ യോഗ്യരും പ്രാപ്തരുമായ തൊഴില്‍രഹിതര്‍ക്ക്‌ നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നതല്ലേ കൂടുതല്‍ നല്ലത്‌? യോഗ്യരും അര്‍ഹരുമായ തൊഴില്‍രഹിതര്‍ അനേകം, പിഎസ്സി തയ്യാറാക്കിയ ലിസ്റ്റുകളില്‍ കിടന്ന്‌ വീര്‍പ്പുമുട്ടുന്നുണ്ട്‌? സര്‍ക്കാര്‍തലത്തില്‍ പല വകുപ്പുകളിലും ഇന്ന്‌ ഒഴിവുകള്‍ നിരവധിയാണ്‌. വില്ലേജ്‌ ഓഫീസുകള്‍, ആശുപത്രികള്‍, ഗതാഗതവകുപ്പ്‌, നികുതി, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളില്‍ ആവശ്യമായ ജീവനക്കാരുടെ അഭാവം ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്‌ വാര്‍ത്താമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കയാണ്‌. ഇവയില്‍ നിയമനം കൊടുക്കാനായി പിഎസ്സി റാങ്ക്ലിസ്റ്റുകള്‍ ഉണ്ടാക്കി കാത്തിരിക്കുന്നു. ആവശ്യമായ ജോലിക്കാരെ ബന്ധപ്പെട്ട വകുപ്പുകളിലേക്ക്‌ നിര്‍ദ്ദേശിക്കാന്‍ പിഎസ്സിയോട്‌ ആവശ്യപ്പെടേണ്ട വകുപ്പുതലവന്മാരെ ‘ചെലവുചുരുക്കല്‍’ പദ്ധതി എന്ന മാരകായുധം ഉപയോഗിച്ച്‌ വിലക്കിനിര്‍ത്തിയിട്ടുള്ളത്‌ സര്‍ക്കാര്‍തന്നെയല്ലേ? അതേസമയം ആവശ്യമായ യോഗ്യതകള്‍ ഇല്ലാത്തവരെപ്പോലും അവിഹിതമായി നിയമിക്കാന്‍ വകുപ്പുകളെ പ്രേരിപ്പിക്കുന്നത്‌ ഭരിക്കുന്ന രാഷ്‌ട്രീയക്കാര്‍ തന്നെയല്ലേ? അര്‍ഹമായ ഉദ്യോഗാര്‍ത്ഥികളെ നിയമനം നല്‍കി തൊഴില്‍രാഹിത്യം പരിഹരിക്കാന്‍ ശ്രമിക്കേണ്ടതിന്‌ പകരം, അനാവശ്യവും അനാരോഗ്യപരവുമായ ചേരിതിരിവുകള്‍ സൃഷ്ടിച്ച്‌ ഭിന്നിപ്പിച്ചു ഭരിക്കുന്ന സര്‍ക്കാര്‍ നയം ശരിയാണോ?

സ്വന്തം അനുയായികളായ യുവജനങ്ങളെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ഇളക്കിത്തീര്‍ക്കാനുള്ള വിശ്രമരഹിതമായ പ്രവര്‍ത്തനം ഒരുവശത്ത്‌.
അനുയായികളായ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയുടെ മീറ്റിംഗില്‍ പങ്കെടുത്തുകൊണ്ടുള്ള ആശിര്‍വാദം മറുവശത്തും. ഇത്‌ രാഷ്‌ട്രീയത്തിന്റെ നന്മയിലേക്കുള്ള പാതയല്ല.

ടി.എന്‍. ഗോപാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.