ശബരിമല: ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരുടെ കൊച്ചു മകന് രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ ശ്രീകോവിലിനുളളില് കടക്കാന്‍ ശ്രമിച്ചത് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തടഞ്ഞു. ഉച്ചപൂജയ്ക്കാണു രാഹുല്‍ ശ്രീകോവിലിനുളളില് കയറാന്‍ ശ്രമിച്ചത്.
രാഹുലിനു ശ്രീകോവിലിനുളളില് കയറാന്‍ അവകാശമില്ലെന്നു ദേവസ്വം ബോര്‍ഡ് എക്സിക്യുട്ടിവ് ഓഫിസര്‍ എം. സതീഷ് കുമാര്‍ പറഞ്ഞു. തന്ത്രിയുടെ മകനു മാത്രമേ അതിന് അവകാശമുളളൂ. രാഹുല്‍ ഈശ്വര്‍ തന്ത്രിയുടെ മകളുടെ മകനാണ്. അദ്ദേഹത്തിന്റെ തന്ത്രിയുടെയോ ദേവസ്വംബോര്‍ഡിന്റെയോ അനുവാദമില്ലാതെ ശ്രീകോവിലില്‍ കയറാന്‍ അധികാരമില്ലെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.
പൂജ നടത്താന്‍ രാഹുല്‍ ശ്രമിച്ചാല്‍ തടയുമെന്നും നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഹുല്‍ ശ്രീകോവിലില്‍ കയറിയതു തെറ്റല്ലെന്നു തന്ത്രി കണ്ഠരര് പ്രതികരിച്ചു. ശബരിമലയിലെ പൂജാദി കാര്യങ്ങളില്‍ ഇടപെടാന്‍ രാഹുലിന് അവകാശമുണ്ട്. താന്ത്രിക കാര്യങ്ങളില്‍ തീരുമാനം തന്ത്രിയുടേതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ശ്രീകോവിലിനുളളില് അനധികൃതമായി കയറാന്‍ ശ്രമിച്ചിട്ടില്ലെന്നു രാഹുല്‍ പറഞ്ഞു. ആചാര്യ കാര്യങ്ങളില്‍ അന്തിമ തീരുമാനം തന്ത്രിയുടേതാണ്. തന്ത്രി അനുവദിച്ചാല്‍ ഇന്നു തന്നെ പൂജ ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: