ബംഗളൂരു: കര്‍ണാടകയിലെ മൂന്ന് മുന്മുഖ്യമന്ത്രിമാര്ക്കെതിരെ അന്വേഷണത്തിന് ലേകായുക്ത ഉത്തരവ്. സംസ്ഥാനത്തെ ധാതുവിഭവങ്ങള്‍ അനധികൃതമായി ഖാനനം ചെയ്യാന്‍ കൂട്ടുനിന്നുവെന്നാരോപിച്ച്സമര്പ്പിച്ച ഹര്ജിയിന്മേലാണ് അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടിരിക്കുന്നത്. കേസ് ഫയലില്‍ സ്വീകരിക്കാന്‍ പ്രത്യേക ലോകായുക്ത കോടതി തീരുമാനിച്ചു. ജനുവരിആറിന് മുന്‍പ് കേസില്‍ അനേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ മുന്‍മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമായ എസ്.എം. കൃഷ്ണ, എന്‍. ധരംസിംഗ്, ജനതാദള്‍ സെക്യുലര്‍ നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഡി. കുമാരസ്വാമി എംപി എന്നിവര്‍ക്കും കര്‍ണാടക സര്‍ക്കാരിന് കീഴിലുള്ള മൈസൂര്‍ മിനറല്‍സ് ലിമിറ്റഡിന്റെ എംഡി സ്ഥാനം വഹിക്കുന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരായ മഹേന്ദ്ര ജെയിന്, ജിജ മാധവന്, ഹരിസിംഗ്, ഡി.എസ്. അശ്വഥ്, വി. ഉമേഷ്, കെ.എസ്. മഞ്ജുനാഥ്, ഐ.ആര്. പെരുമാള്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശങ്കരലിംഗയ്യ, മൈന്‍സ് ആന്റ്ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന ബസപ്പ റെഡ്ഡി എന്നിവര്ക്കെതിരെയുമ മലയാളിയും സാമൂഹ്യപ്രവര്‍ത്തകനുമായ ടി.ജെ.എബ്രഹാം നവംബര്‍ 30 ന് സമര്‍പ്പിച്ച ഹര്ജിയിന്മേലാണ് ജഡ്ജി എന്‍.കെ. സുധീന്ദ്രറാവു വിധി പറഞ്ഞത്.
1999 മുതല്‍ 2004 വരെ മുഖ്യമന്ത്രിയായിരുന്ന കേന്ദ്ര വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ ഖാനനം നടത്താന്‍ അനധികൃതമായി അനുമതി നല്‍കിയെന്നും കരാറുകള്‍ നിയമവിരുദ്ധമായി റദ്ദാക്കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. എംപിമാരായ ധരംസിംഗ്, കുമാരസ്വാമി എന്നിവര്‍ ലോകായുക്തയുടെ ഖാനനറിപ്പോര്ട്ടില് പരാമര്‍ശിക്കപ്പെട്ട നിലക്ക് കുറ്റവിചാരണ ചെയ്യപ്പെടണമെന്നും എബ്രഹാം കോടതിയോട് ആവശ്യപ്പെട്ടു.
മുന്‍മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ രാജിവെച്ചത് ഖാനനകേസില് കുറ്റാരോപിതനായതുകൊണ്ടാണെങ്കില് പ്രതിപക്ഷകക്ഷി നേതാക്കളായ കോണ്‍ഗ്രസും ജനതാദള്‍ സെക്യുലറും സംസ്ഥാനത്ത് നടന്ന ഖാനനക്കേസില് കുറ്റവിമുക്തരല്ലെന്ന് ഇന്നലത്തെ ലേകായുക്ത കോടതിവിധി വ്യക്തമാക്കുന്നു.
അതിനിടെ, കര്‍ണാടകയില്‍ ഇരുമ്പയിര് ഖാനന പ്രക്രിയകള്‍ പുനരാരംഭിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയുടെ ഹരിത ബെഞ്ച് തള്ളി. പരിസ്ഥിതി സംരക്ഷണ നടപടികള്‍ ഫലപ്രദമായി നടപ്പാക്കും വരെ ഖാനനം അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: