തര്‍പ്പണം എന്നുപറഞ്ഞാല്‍ തൃപ്തിപ്പെടുത്താന്‍ വേണ്ടി ചെയ്യുന്ന കര്‍മ്മം എന്നാണ്. പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ അവര്‍ക്ക് ഭക്ഷമം നല്‍കുക എന്നതാണ് തര്‍പ്പണം. മാതാപിതാക്കളുടെ മുറിയില്‍ നാല് തലമുറകള്‍ മുമ്പുവരെയുള്ളവരെ തൃപ്തിപ്പെടുത്തിക്കൊണ്ടാണ് തര്‍പ്പണം ചെയ്യേണ്ടത്. തര്‍പ്പണം നടത്തേണ്ടത് നദിക്കരയിലോ സമുദ്രതീരത്തോ വച്ചാണ്. ശ്രാദ്ധം എന്നുപറയുന്നത് ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ടത്. ശ്രാദ്ധം എന്നു പറയുന്ന ശ്രദ്ധാപൂര്‍വ്വം ചെയ്യപ്പെടുന്ന കര്‍മ്മത്തെയാമ്. മരിച്ചുപോയ മുന്‍തലമുറയില്‍പ്പെട്ടവരെ പ്രേതലോകത്തില്‍ നിന്ന് പിതൃലോകത്തിലേക്ക് പോകുവാന്‍ സഹായിക്കുന്ന കര്മ്മത്തെയാണ് ശ്രാദ്ധം എന്ന കര്‍മ്മംകൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ മാസവും ശ്രാദ്ധം നടത്തണമെന്നാണ് പറയുന്നത്. കാരണം നമ്മുടെ രണ്ടു പക്ഷങ്ങള്‍ കൂടിയതാണ് (കറുത്തപക്ഷം, വെളുത്തപക്ഷം) പിതൃക്കളുടെ ഒരു ദിവസം അതില്‍ കറുത്തപക്ഷം, പിതൃക്കളുടെ പകലും വെളുത്തപക്ഷം അവരുടെ രാത്രിയുമാണ്. അതില്‍ കറുത്തപക്ഷത്തിലെ രഅമാവാസി ദിവസമാണ് ശ്രാദ്ധത്തിന് പറ്റിയ ദിവസം. അപ്പോള്‍ എല്ലാ മാസത്തിലേയും കറുത്തപക്ഷ അമാവാസിക്ക് ശ്രാദ്ധം നടത്തിയാല്‍ പിതൃക്കള്‍ക്ക് എല്ലാ ദിവസവും ശ്രാദ്ധം നടത്തയ ഫലമാണ് ഉണ്ടാകുന്നത്. ശ്രാദ്ധ ദിവസത്തിന്റെ തലേ ദിവസം പിതൃക്കളോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് (അവരെപ്പറ്റി ചിന്തിച്ച്) മാനസികവും, ശാരീരവും വാചികവുമായ ശുദ്ധിയോടെ ഒരു നേരം സൂര്യാസ്തമയത്തിന് മുമ്പ് ഭക്ഷണം കഴിക്കുക.
ശ്രാദ്ധ ദിവസം രാവിലെ കുളിച്ച് ശുദ്ധമായി ആദ്യം തര്‍പ്പണം നടത്തുക. അതിന് ശേഷം ലഘുവായ ഭക്ഷണം കഴിക്കുക. പിന്നീട് വിഭവങ്ങളോടുകൂടിയ ഭക്ഷണം ഒരുക്കി ഉച്ചയ്ക്ക് ശ്രാദ്ധമൂട്ടുക, പിതൃക്കളെ ഉദ്ദേശിച്ച് ജീവിച്ചിരിക്കുന്ന മാതാപിതാക്കളെയോ, മറ്റ് മുതിര്‍ന്ന പ്രായക്കാരെയോ, ജ്ഞാനികളെയോ, സജ്ജനങ്ങളെയോ ക്ഷണിച്ച് ആദരിച്ച് അവര്‍ക്ക് ഭക്ഷണം നല്‍കുക. ഈ സമയത്ത് മരിച്ചുപോയ പിതൃക്കള്‍ക്കായി രണ്ട് ഉരുള ചോറും അല്പം കറിയും ഒരു ഇലയിലാക്കി വീടിന് വെളിയില്‍ ഉയര്‍ന്ന സ്ഥലത്ത് വയ്ക്കുക. അത് കാക്കയോ മറ്റ് പക്ഷികളോ ഭക്ഷിച്ചാല്‍ പിതൃക്കള്‍ക്ക് തൃപ്തിയായി എന്നൊരു വിശ്വാസം ശക്തിയായി നിലനില്‍ക്കുന്നുണ്ട്. എല്ലാ മാസവും ശ്രാദ്ധം നടത്താന്‍ സാധിച്ചില്ലെങ്കില്‍ കൊല്ലത്തില്‍ മൂന്നുതവണ (കുംഭം, കര്‍ക്കിടകം, തുലാം) എന്നീ മാസങ്ങളിലോ അതിനും സാധിച്ചില്ലെങ്കില്‍ തുലാം മാസത്തിലെ അമാവാസിയില്‍ നിശ്ചയമായും ശ്രാദ്ധം ചെയ്യേണ്ടതാണ്.
അന്ത്യേഷ്ടി കര്‍മ്മങ്ങള്‍ വിശദമായി നടത്തേണ്ടത് ഗൃഹസ്ഥാശ്രമ ജീവിതം നടത്തിയവര്‍ക്കാണ്. കുട്ടികള്‍ മരിച്ചാല്‍ അവരെ മണ്ണില്‍ മറവ് ചെയ്താല്‍ മതി. അതുപോലെ അശൗചം പാലിക്കേണ്ട ദിവസം കുറവുമാണ്. ഗര്‍ഭസ്ഥശിശു മരിച്ചാല്‍ അതിനെ മറവ് ചെയ്ത് കുളിച്ചാല്‍ അശൗചം തീര്‍ന്നു. പക്ഷേ, അമ്മയുടെ അശൗചം പത്തുദിവസം നീണ്ടുനില്‍ക്കും. ഉപനയന സംസ്കാരം കഴിയാത്ത കുട്ടിയോ അവിവാഹിതയായ പെണ്‍കുട്ടിയോ മരിച്ചാല്‍ വിശദമായ അന്ത്യേഷ്ടി സംസ്കാരം നടത്തേണ്ടതില്ല എന്നാണ് ബൗദ്ധായനഗൃഹ്യസൂത്രം പറയുന്നത്.
ഇപ്പോള്‍ അന്തേഷ്ടി സംസാകാരം ഓരോരുത്തരുടെയും സൗകര്യം പോലെയാണ് നടത്തുന്നത്. അച്ഛനമ്മമാര്‍ മരിച്ചാല്‍ പോലും പൂര്‍ണമായ തോതിലുള്ള അന്ത്യേഷ്ടി സംസ്കാരം നടത്താതെ ലൗകിക കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇന്ന് ധാരാളമുണ്ട്. പരേതന്റെ ശരീരം പൂര്‍ണമായും ദഹിച്ച് ഭസ്മമാകാന്‍ പോലും കാത്തുനില്‍ക്കാതെ, സ്ഥലം വിടുന്ന പുത്രന്മാരുടെ സംഖ്യ ഇന്ന് വര്‍ധിച്ചുവരികയാണ്. തങ്ങള്‍ക്ക് ജന്മം നല്കിയ അച്ഛനമ്മമാര്‍ക്ക് വിധിയാം വണ്ണം അന്ത്യേഷ്ടി കര്‍മ്മങ്ങള്‍ നടത്താതെ അച്ഛനമ്മമാര്‍ക്ക് വിധിയാം വണ്ണം അന്ത്യേഷ്ടി കര്‍മ്മങ്ങള്‍ നടത്താതെ ഒഴിഞ്ഞുമാറുന്ന മക്കള്‍ക്ക് പിതൃക്കളുടെ ശാപം ഏല്ക്കേണ്ടിവരും. പരമ്പരാഗതമായി തലമുറകളിലൂടെ കൈമാറിവന്ന സംസ്കാരശൃംഖലയെ ദുര്‍ബലപ്പെടുത്തുകയോ അറ്റു പോകുവാന്‍ ഇടവരുത്തുകയോ ചെയ്യുന്നത് വരുന്ന തലമുറയോട് ചെയ്യുന്ന കടുത്ത അനീതിയാണ്. ഭാവിതലമുറ ഒരിക്കലും അത്തരക്കാര്‍ക്ക് മാപ്പുനല്‍കില്ല.
– എ.കെ.ബി.നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: