Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭാരതത്തിന്റെ മഹത്വത്തില്‍ മുങ്ങിനിവര്‍ന്ന മനസ്സ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2011, 12:25 am IST
in Vicharam

അമേരിക്കന്‍ സര്‍ക്കാരിനേക്കാള്‍ ആസ്തിയുള്ള സ്ഥാപനമായ ആപ്പിളിന്റെ സ്ഥാപകനായിരുന്ന സ്റ്റീവ്‌ ജോബ്സ്‌ എന്ന സാങ്കേതിക വിദ്യകളുടെ തമ്പുരാനെ കാലം മടക്കി വിളിച്ചെങ്കിലും വരുംതലമുറയ്‌ക്ക്‌ വഴികാട്ടുന്ന ഒരു ജീവചരിത്രം അവശേഷിപ്പിച്ചിട്ടാണ്‌ അദ്ദേഹം കടന്നുപോയത്‌. സുഖലോലുപരായ ഹൈടെക്‌ വ്യവസായികളില്‍ നിന്നും വ്യത്യസ്തനായി ലാളിത്യം മുഖമുദ്രയാക്കിയ ജീവന ശൈലിയിലധിഷ്ഠിതമായിരുന്നു സ്റ്റീവിന്റെ ജീവിതം. വര്‍ഷം ഒരു ഡോളര്‍ മാത്രം ശമ്പളമായി കൈപ്പറ്റി സ്വന്തം സ്ഥാപനത്തെ കാലത്തിന്‌ മുന്‍പോട്ട്‌ കൈപിടിച്ച്‌ നയിച്ച അദ്ദേഹം തന്റെ ആത്മീയ ഊര്‍ജ്ജ കേന്ദ്രമായ ഇന്ത്യയോടുള്ള അടുപ്പം വാക്കുകളിലൂടെയല്ല മറിച്ച്‌ പ്രവൃത്തിയിലൂടെയാണ്‌ സ്റ്റീവ്‌ വരച്ചുകാട്ടിയത്‌.

സ്റ്റീവിന്റെ പിതാവ്‌ സിറിയന്‍ വംശജനായിരുന്നുവെങ്കിലും അദ്ദേഹത്തെ ദത്തെടുത്ത്‌ വളര്‍ത്തിയത്‌ കാലിഫോര്‍ണിയക്കാരായ ദമ്പതിമാരായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന്‌ കോളേജ്‌ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തിലാണ്‌ സ്റ്റീവ്‌ പോര്‍ട്ലണ്ടിലെ കൃഷ്ണ ക്ഷേത്രവുമായി അടുക്കുന്നത്‌. സുഹൃത്തിന്റെ മുറിയിലെ സൗജന്യ താമസവും കൃഷ്ണ ക്ഷേത്രത്തില്‍ നിന്നുള്ള സൗജന്യ ഭക്ഷണവുമായിരുന്നു സ്റ്റീവിന്റെ അക്കാലത്തെ പിടിവള്ളികള്‍. ക്ഷേത്രത്തില്‍ നിന്നുള്ള അത്മീയോപദേശങ്ങള്‍ നിരന്തരം ശ്രവിച്ചുവന്നിരുന്ന സ്റ്റീവ്‌ ക്രമേണ ഇന്ത്യന്‍ സംസ്കാരത്തെ ആഴത്തിലറിയുവാന്‍ തീരുമാനിച്ചുറച്ചു. ഹിപ്പി സംസ്കാരം മൂര്‍ധന്യാവസ്ഥയിലെത്തിയ എഴുപതുകളില്‍ ഹിപ്പിയാകാനല്ല മറിച്ച്‌ ഇന്ത്യയിലെ മതങ്ങളെയും ജീവിതരീതിയേയും കുറിച്ച്‌ കൂടുതല്‍ പഠിക്കുവാനാണ്‌ അദ്ദേഹം ആഗ്രഹിച്ചത്‌. ഇടക്കാലത്ത്‌ അറ്റാറിയെന്ന ഗെയിം നിര്‍മ്മാണക്കമ്പനിയില്‍ പാര്‍ട്‌ ടൈം ജോലി ചെയ്ത്‌ സമ്പാദിച്ച പണവും ഒഴിഞ്ഞ കോളക്കുപ്പികള്‍ പെറുക്കി വിറ്റ്‌ കിട്ടിയ പണവും ചേര്‍ത്ത്‌ ഉറ്റസുഹൃത്തായ ഡാന്‍ കോട്ടെയോടൊപ്പം ഇന്ത്യയിലെത്തിയ സ്റ്റീവെന്ന പതിനെട്ടുകാരന്‍ ഇന്ത്യന്‍ ആത്മീയതയില്‍ ആകൃഷ്ടനായി തലമുണ്ഡനം ചെയ്ത്‌ ബുദ്ധമതാനുയായിയായിത്തീര്‍ന്നു.

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങളായിരുന്നു അദ്ദേഹത്തിന്‌ എക്കാലവും പ്രിയങ്കരം. തിരികെ യുഎസിലെത്തിയ സ്റ്റീവ്‌ ശിഷ്ട ജീവിതം മുഴുവനും ബുദ്ധമതാനുയായിയായി തുടരുകയായിരുന്നു. ഇന്ത്യ ആത്മീയ പ്രചോദനം നല്‍കിയിരുന്നെങ്കിലും രാജ്യത്ത്‌ നിലനില്‍ക്കുന്ന പട്ടിണിയും നിരക്ഷരതയും അദ്ദേഹത്തെ ദുഖിപ്പിച്ചു. ഇന്ത്യയിലെ ദരിദ്രരായ കുഞ്ഞുങ്ങളുടെ മുഖം തന്നെ എപ്പോഴും വിഷമിപ്പിക്കാറുണ്ടെന്നായിരുന്നു സ്റ്റീവ്‌ ഒരു അഭിമുഖത്തില്‍ പറഞ്ഞത്‌. ഹനുമാന്‍ ഉപാസകനായ നീം കഠോരി ബാബയെന്ന സിദ്ധനെ കാണണമെന്നുള്ള തന്റെ ആഗ്രഹം നടക്കാതിരുന്നതിലും അദ്ദേഹത്തിന്‌ നിരാശയുണ്ടായിരുന്നു. സ്റ്റീവ്‌ സന്ദര്‍ശിക്കാനെത്തുന്നതിന്റെ ഏതാനും ദിവസം മുന്‍പ്‌ ബാബ സമാധിയാവുകയായിരുന്നു.

സുഹൃത്തായ വോസ്നിക്കുമായി ചേര്‍ന്ന്‌ 1976 ല്‍ ആപ്പിള്‍ കമ്പനി സ്ഥാപിച്ച സ്റ്റീവിനെ ബാല്യ കൗമാര ദശകളിലെ തിക്താനുഭവങ്ങളും പരീക്ഷണങ്ങളും ജീവിതത്തിലുടനീളം ഒഴിയാബാധയായി പിന്തുടര്‍ന്നെങ്കിലും അദ്ദേഹം തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല ചോര നീരാക്കി വളര്‍ത്തിയെടുത്ത സ്ഥാപനത്തില്‍ നിന്നും ഒരിക്കല്‍ പുറത്താക്കപ്പെട്ടപ്പോള്‍, മറ്റൊരു കമ്പനി സ്ഥാപിച്ച്‌ തന്നെ പുറത്താക്കിയവരുടെ മുട്ടുമടക്കി അദ്ദേഹം. പ്രതിസന്ധിയിലായ ആപ്പിളിനെ 1996ല്‍ സ്റ്റീവ്‌ വീണ്ടും ഏറ്റെടുത്ത്‌ ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലേക്ക്‌ തന്റെ വ്യാവസായിക സാമ്രാജ്യം വ്യാപിപ്പിക്കാന്‍ സ്റ്റീവ്‌ തയ്യാറായിരുന്നില്ല താനും.ഇന്ത്യന്‍ വ്യവസായ പ്രമുഖരും അത്മീയാചാര്യന്മാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെങ്കിലും, ഇന്ത്യന്‍ വിപണിയിലേക്ക്‌ കടന്നുകയറാന്‍ തനിക്കാഗ്രഹമില്ലെന്ന്‌ അദ്ദേഹം ഒരിക്കല്‍ പരസ്യമായി പ്രഖ്യാപിക്കുക പോലുമുണ്ടായി. ഇന്ത്യയുടെ സിലിക്കോണ്‍ നഗരമായ ബാംഗ്ലൂരില്‍ ആപ്പിളിന്റെ ഓഫീസ്‌ തുടങ്ങുന്നതില്‍ പോലും അദ്ദേഹം വിമുഖത പ്രകടിപ്പിച്ചിരുന്നതിന്റെ കാരണം ഇന്നും അജ്ഞാതമായി തുടരുന്നു.

സ്വന്തം കിടപ്പുമുറിയില്‍ ആപ്പിളിന്റെ ആദ്യ ഓഫീസ്‌ തട്ടിക്കൂട്ടിയ സ്റ്റീവിനെ മുന്നോട്ട്‌ നയിച്ച ശക്തികള്‍ നിശ്ചയദാര്‍ഢ്യവും ആത്മീയതയുമാണെന്ന്‌ അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയും.താനൊരിക്കലും പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടില്ലെന്നും മറിച്ച്‌ തന്റെ കമ്പനി കാലത്തിനനുസൃതമായ ഉത്പന്നങ്ങള്‍ പുറത്തിറക്കുക മാത്രമെ ചെയ്തിട്ടുള്ളൂവെന്നും അഭിമാനത്തോടെ പറഞ്ഞിരുന്ന സ്റ്റീവിന്റെ പ്രതിഭ ആപ്പിളിന്റെ ലോകത്തില്‍ മാത്രമൊതുങ്ങിനിന്നില്ല. 1985 ല്‍ വിലയ്‌ക്ക്‌ വാങ്ങിയ ഗ്രാഫിക്സ്‌ ഗ്രൂപ്പ്‌ എന്ന അനിമേഷന്‍ കമ്പനിയെ പുനര്‍നാമകരണം ചെയ്ത്‌ ‘പിക്സാര്‍’ ആക്കി അതേ കമ്പനിയുടെ ബാനറില്‍ അനിമേഷന്‍ സിനിമകളിറക്കി വിജയം കൊയ്ത ഒരു തികഞ്ഞ സിനിമാക്കാരനും ആയിരുന്നു അദ്ദേഹം. പാതി കടിച്ച ആപ്പിളിന്റെ ലേബലുള്ള ആപ്പിള്‍ ഉത്പന്നങ്ങള്‍ സാങ്കേതിക വിദ്യ കൊണ്ട്‌ എത്ര അത്ഭുതങ്ങള്‍ സൃഷ്ടിച്ചാലും സ്റ്റീവ്‌ ജോബ്സ്‌ എന്ന മഹാത്ഭുതത്തിനു മുന്‍പില്‍ അവ ഒന്നുമല്ലെന്നതാണ്‌ യാതാര്‍ത്ഥ്യം.

ബിജിന്‍.കെ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

India

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം
India

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

India

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

Astrology

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

പുതിയ വാര്‍ത്തകള്‍

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.