Thursday, July 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിനോദ്‌ കുമാര്‍ വധം: 11 വര്‍ഷം കഴിഞ്ഞിട്ടും തെളിവ്‌ ലഭിച്ചില്ല

Janmabhumi Online by Janmabhumi Online
Jul 30, 2011, 11:08 pm IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

പള്ളിക്കര: 11 വര്‍ഷം മുമ്പ്‌ കര്‍ക്കടവാവുദിവസം നടന്ന കൊലപാതകത്തിന്‌ ലോക്കല്‍ പോലീസ്‌ മുതല്‍ സിബിഐ അന്വേഷിച്ചിട്ടും തെളിവ്‌ കണ്ടെത്താനായില്ല. ഇപ്പോഴത്തെ ഉദുമ എം.എല്‍.എ കുഞ്ഞിരാമന്‍ ദീര്‍ഘകാലമായി പ്രസിഡണ്ടായ പനയാല്‍ സര്‍വ്വീസ്‌ ബാങ്കിലെ ജീവനക്കാരനും സിപിഎം പ്രവര്‍ത്തകനുമായ വിനോദ്‌ കുമാറാ(28)ണ്‌ കൊലചെയ്യപ്പെട്ടത്‌. 5വര്‍ഷം ഇടതുഭരണമുണ്ടായിട്ടും കൊലപാതകിയെ കണ്ടെത്താന്‍ പാര്‍ട്ടി ചെറുവിരല്‍ പോലും അനക്കിയില്ല. 2൦൦൦ ജൂലൈ 3൦ന്‌ രാത്രിയിലാണ്‌ വിനോദ്‌ ബാങ്കിലെ ഡ്യൂട്ടിക്കിടയില്‍ കൊല്ലപ്പെട്ടത്‌. പതിവുപോലെ ബാങ്കിലേക്ക്‌ കാവല്‍ ഡ്യൂട്ടിക്കു പോയതായിരുന്നു വിനോദ്‌ കുമാര്‍. പിറ്റേദിവസം രാവിലെ ബാങ്കിലെത്തിയ തൂപ്പുകാരിയാണ്‌ വിനോദിനെ കാണാനില്ലെന്നും ബാങ്കില്‍ കവര്‍ച്ച നടത്തിയുമെന്ന വിവരം ആദ്യം അറിഞ്ഞത്‌. ബാങ്ക്‌ കെട്ടിടത്തിണ്റ്റെ പിന്‍ഭാഗത്തെ ജനല്‍ കമ്പികള്‍ ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ച്‌ മുറിച്ചു മാറ്റി അകത്തുകടന്ന അക്രമികള്‍ സ്ട്രോംഗ്‌ റൂം തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടിരുന്നില്ല. ഗ്യാസ്കട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകാശം പുറത്തേക്കു കാണാതിരിക്കാന്‍ മേശവിരി റോഡിനു അഭിമുഖമായുള്ള ജനലില്‍ വിരിച്ച നിലയിലായിരുന്നു. വിനോദ്‌ സ്ഥിരമായി കിടന്നുറങ്ങാറുണ്ടായിരുന്ന സ്ഥലത്തു പായ വിരിച്ച നിലയിലും ടോര്‍ച്ചും സമീപത്ത്‌ ഉണ്ടായിരുന്നു. സമീപത്തുതന്നെ സിറിഞ്ചും ഉണ്ടായിരുന്നു. വിനോദിനെ മയക്കുമരുന്നു കുത്തി വച്ച്‌ അബോധാവസ്ഥയിലാക്കിയശേഷം കവര്‍ച്ചക്കു ശ്രമിച്ചതായിരുക്കുമെന്നാണ്‌ ആദ്യം സംശയിച്ചിരുന്നത്‌. വിനോദിണ്റ്റെ ചെരുപ്പുകള്‍ ബാങ്കിനു മുന്നില്‍ അലക്ഷ്യമായും കാണപ്പെട്ടിരുന്നു. എന്നാല്‍ വിനോദിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തിരച്ചിലിനിടയില്‍ വൈകുന്നേരം പെരിയാട്ടടുക്കം ദേശീയപാതയിലെ മുനിക്കല്‍ വളവില്‍ കമിഴ്ന്നു കിടന്ന നിലയില്‍ കണ്ടെത്തി. പെരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമാര്‍ട്ടത്തില്‍ കഴുത്ത്‌ ഞെരുക്കിയാണ്‌ വിനോദിനെ കൊലപ്പെടുത്തിയതെന്നു കണ്ടെത്തിയിരുന്നു. ശരീരത്തില്‍ മയക്കുമരുന്നോ വിഷമോ കുത്തിവച്ചതിണ്റ്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഹൊസ്ദുര്‍ഗ്ഗ്‌ ഡിവൈഎസ്പിയായിരുന്ന കൊയിലാണ്ടി ബാലകൃഷ്ണനാണ്‌ കേസ്‌ ആദ്യം അന്വേഷിച്ചത്‌. പ്രൊഫഷണല്‍ കൊലയാളികളെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു അന്വേഷണം. കൊലപാതകവും കവര്‍ച്ചയുമായി ബന്ധപ്പെട്ട്‌ നൂറുകണക്കിനു പേരെ ചോദ്യം ചെയ്തുവെങ്കിലും പ്രതികളെക്കുറിച്ചുള്ള ഒരു സൂചനയും ലഭിച്ചില്ല. പിന്നീട്‌ കേസ്‌ ക്രൈംബ്രാഞ്ചിനു വിട്ടു. ക്രൈംബ്രാഞ്ചിലെ വിവിധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സമുദായസംഘത്തിണ്റ്റെ സഹായത്തോടെ വിനോദിണ്റ്റെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ്‌ കേസ്‌ സിബിഐക്കു കൈമാറിയത്‌. സിബിഐ ഏറെക്കാലം കേസ്‌ അന്വേഷിച്ചിട്ടും കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസ്‌ തെളിയിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ്‌ സിബിഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. എന്നാല്‍ പുനരന്വേഷണം നടത്തണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. അതിനുശേഷം സിബിഐ അന്വേഷണം നടന്നുവെങ്കിലും ഇപ്പോള്‍ കേസിണ്റ്റെ ഗതി എന്താണെന്നു ആര്‍ക്കും അറിയില്ലെന്നതാണ്‌ അവസ്ഥ. ഇതിനിടെ സിബിഐ അന്വേഷണത്തിനായി നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന മലയ സമുദായോദ്ധാരണ സംഘം സംസ്ഥാന സെക്രട്ടറിയായിരുന്ന പെരിയയിലെ ബി.എ.എം.ശശി കാഞ്ഞങ്ങാട്ട്‌ റെയില്‍ ട്രാക്കില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ശശിയുടെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ തുടക്കത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും പിന്നീട്‌ അതും കെട്ടടങ്ങി. അതേസമയം മകണ്റ്റെ കൊലയാളികളെ എന്നെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ്‌ വിനോദ്‌ കുമാറിണ്റ്റെ മാതാവ്‌ പാറുഅമ്മ. കൊലയാളികളെ കണ്ടെത്തണമെന്ന പ്രാര്‍ത്ഥനയുമായി അരവത്തെ വീട്ടില്‍ മകണ്റ്റെ ഫോട്ടോയ്‌ക്കു മുന്നില്‍ കണ്ണീരുമായി കഴിയുകയാണ്‌ വികലാംഗയായ മാതാവ്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അദ്ധ്യാത്മരാമായണം – രാമായണ മാസം; ദിവസം 1 – ബാലകാണ്ഡം

ദിമിത്രി ട്രെനിന്‍ (വലത്ത്) പുടിന്‍ (ഇടത്ത്)
World

മൂന്നാം ലോകയുദ്ധം ഇതാ എത്തിക്കഴിഞ്ഞെന്ന് റഷ്യന്‍ ചിന്തകന്‍ ദിമിത്രി ട്രെനിന്‍

Kerala

ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരും: 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

Kerala

കീം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി, ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല

India

ഇന്ത്യയുടെ ആകാശയുദ്ധത്തിന് കരുത്തേകാന്‍ യുഎസില്‍ നിന്നുള്ള യുദ്ധക്കഴുകനായ അപ്പാച്ചെ ജൂലായ് 21ന് എത്തുന്നു

പുതിയ വാര്‍ത്തകള്‍

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 4.7 കോടി രൂപയുടെ നഷ്ടം, ജനങ്ങളെ വഴിയില്‍ തടഞ്ഞുളള സമരത്തോട് യോജിപ്പില്ല: മന്ത്രി ഗണേഷ് കുമാര്‍

എല്ലാ സ്കൂളുകളിലും രാവിലെ പ്രാർത്ഥനയ്‌ക്കിടെ ഭഗവദ് ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യണം : ഉത്തരവിറക്കി ഉത്തരാഖണ്ഡ് സർക്കാർ

കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ് രാമായണം: ഡോ സി.വി ആനന്ദ ബോസ്

ജലദോഷം മാറാൻ വിക്സും, കർപ്പൂരവും കലർത്തി മൂക്കിൽ തേച്ചു : എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുസ്ലീം സമുദായത്തിനെതിരെ പരാമര്‍ശം: പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി

സമീര്‍ എന്ന യൂട്യൂബര്‍ അറസ്റ്റില്‍; ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ച് വ്യാജ എഐ വീഡിയോ ചെയ്തതായി പരാതി

റെയില്‍വേ ടിടിഇ എംഡിഎംഎയുമായി പിടിയില്‍

തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ നിന്ന് ചാടി സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി

രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies