Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹസാരെയുമായി ഇനി സഹകരിക്കില്ലെന്ന്‌ കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2011, 10:38 pm IST
inIndia

ന്യൂദല്‍ഹി: ലോക്പാല്‍ കരട്‌ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട്‌ പൗരപ്രതിനിധി അണ്ണാ ഹസാരെയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഹസാരെയുമായി സര്‍ക്കാര്‍ സഹകരിക്കില്ലെന്ന്‌ ലോക്പാല്‍ സമിതി അംഗം മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ദുര്‍ബലമായ ലോക്പാല്‍ ബില്ലിനായുള്ള സര്‍ക്കാരിന്റെ ഒളിച്ചുകളിയും നിഗൂഢനീക്കങ്ങളും തുടക്കം മുതലേ ഹസാരെ എതിര്‍ത്തിരുന്നു. പ്രധാനമന്ത്രിയെയും ഉന്നത നീതിപീഠത്തെയും ബ്യൂറോക്രസിയെയും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണമെന്ന്‌ ഹസാരെ തുടക്കം മുതല്‍ ആവശ്യപ്പെടുന്നുണ്ട്‌. എന്നാല്‍ ഇതിനെ സര്‍ക്കാരും കോണ്‍ഗ്രസും ശക്തിയുക്തം എതിര്‍ക്കുകയാണ്‌.

ഹസാരെയെ അനുനയിപ്പിക്കാനും തന്ത്രപൂര്‍വം വരുതിയിലാക്കാനുമുള്ള സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും അടവ്‌ നയം ഫലിക്കാത്തതിന്റെ അസഹിഷ്ണുതയും സിബലിന്റെ വാക്കുകളിലുണ്ട്‌. നിലവിലുള്ള കരട്‌ ബില്‍ രാഷ്‌ട്രീയകക്ഷികളുമായി നടത്തുന്ന ചര്‍ച്ചകള്‍ നടത്തി ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നും സിബല്‍ പറഞ്ഞു. സര്‍ക്കാരിന്‌ തുറന്ന സമീപനമാണുള്ളതെന്ന്‌ സിബല്‍ അവകാശപ്പെട്ടു. ഭാവിയിലെ നിയമനിര്‍മാണ പ്രക്രിയയില്‍ സര്‍ക്കാര്‍ അണ്ണാ ഹസാരെയെ ഭാഗഭാക്കാക്കില്ലെന്നും സിബല്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പ്രതിനിധികള്‍ തയ്യാറാക്കുന്ന കരട്‌ ബില്ലില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ തയ്യാറാണെന്നും സിബല്‍ പറഞ്ഞു. ഹസാരെ ആഗസ്റ്റ്‌ 16 മുതല്‍ നിരാഹാരസത്യഗ്രഹം ആരംഭിക്കുന്നതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ സന്ദര്‍ഭം വന്നാല്‍ സര്‍ക്കാര്‍ ആവശ്യമായത്‌ ചെയ്യും എന്ന്‌ തനിക്കുറപ്പുണ്ടെന്നും സിബല്‍ പറഞ്ഞു.

ജൂലൈ മൂന്നിന്‌ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്‌. ജസ്റ്റിസ്‌ സന്തോഷ്‌ ഹെഗ്ഡെയും സ്വാമി അഗ്നിവേശും നിരാഹാര സമരം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നറിയിച്ചപ്പോള്‍ തനിക്കും രാജ്യത്തിനും വേണ്ടതെന്തെന്ന്‌ തിരിച്ചറിയാനുള്ള കഴിവ്‌ ഗാന്ധിയനുണ്ടെന്ന്‌ ഹസാരെയെ പേരെടുത്ത്‌ പറയാതെ സിബല്‍ മറുപടി നല്‍കി. സംയുക്ത സമിതി യോഗത്തില്‍ എന്തുകൊണ്ട്‌ സമവായമുണ്ടായില്ലെന്നും പൊതു കരട്ബില്‍ ഉണ്ടാക്കാനായില്ലെന്നുമുള്ള ചോദ്യത്തിന്‌ സര്‍ക്കാരും പൗരപ്രതിനിധികളും തമ്മിലുള്ള ഭിന്നത അത്രമേല്‍ രൂക്ഷമായിരുന്നെന്ന മറുപടിയാണ്‌ സിബല്‍ നല്‍കിയത്‌.

ഇതേസമയം പ്രധാനമന്ത്രിയെയും ഉന്നത നീതിപീഠത്തെയും ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസ്‌ ജെ.എസ്‌. വര്‍മ്മ എതിര്‍ത്തു. ഇത്‌ ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയെ ലോക്പാലിന്‌ കീഴിലാക്കിയാല്‍ ജനാധിപത്യത്തിന്‌ ഭീഷണിയാവുമെന്നും വര്‍മ്മ വിലയിരുത്തുന്നു. ജനാധിപത്യത്തിന്റെ സുസ്ഥിരതക്ക്‌ നിഷ്പക്ഷമായ ജുഡീഷ്യല്‍ സംവിധാനം അത്യന്താപേക്ഷിതമാണെന്നും വര്‍മ്മ പറഞ്ഞു.

കീഴ്‌ക്കോടതികളെ നിയന്ത്രിക്കാനും നടപടിക്രമങ്ങള്‍ പരിശോധിക്കാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനുമുള്ള അധികാരം ഉന്നത നീതിപീഠങ്ങളുടെ അധികാരമാണെന്നും ഇത്‌ ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും വര്‍മ്മ വിശദീകരിച്ചു. ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ പെരുമാറ്റദൂഷ്യവും അധികാര ദുര്‍വിനിയോഗവും കൈകാര്യം ചെയ്യുന്നതിന്‌ നിയമനിര്‍മാണത്തിന്‌ ഭരണഘടനയില്‍ വ്യവസ്ഥയുണ്ടെന്നും വര്‍മ്മ പറഞ്ഞു. ലോക്പാലിന്‌ കീഴില്‍ കോടതികള്‍ വന്നാല്‍ ജഡ്ജിമാരാവാന്‍ കഴിവുള്ളവര്‍ തയ്യാറാവില്ലെന്നും വര്‍മ്മ പറഞ്ഞു.

തന്റെ ശ്രമങ്ങളെ ‘സമാന്തര സര്‍ക്കാരിനുള്ള ശ്രമം’ എന്ന്‌ സര്‍ക്കാര്‍ അധിക്ഷേപിച്ചതിനെ ഹസാരെ എതിര്‍ത്തതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ സിവിസിക്കും സിബിഐക്കും തുല്യമാണ്‌ ലോക്പാല്‍ എന്ന്‌ പൗരപ്രതിനിധികള്‍ വിവക്ഷിക്കുന്നതിലൂടെ എന്താണ്‌ അര്‍ത്ഥമാക്കേണ്ടതെന്നും സിബല്‍ മറുപടി നല്‍കി. രാംദേവിനെ തുറന്നുകാട്ടാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞുവെന്നും കപില്‍ സിബല്‍ അവകാശപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം
India

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

India

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Samskriti

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.