Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പരിഹാരമില്ലാത്ത സ്വാശ്രയ പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2011, 11:18 pm IST
in Vicharam

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ പിജി പ്രവേശനം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്‌. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെയ്‌ 31 ന്‌ ശേഷം പിജി പ്രവേശനം അനുവദനീയമല്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ തീരുമാനമാണ്‌ കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന സ്വാശ്രയ മേഖലയെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുന്നത്‌. മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥ പ്രകാരം അവസാന തീയതി മെയ്‌ 31 ആണെങ്കിലും ആള്‍ ഇന്ത്യാ ക്വാട്ടയിലെ പ്രവേശനതീയതി സുപ്രീംകോടതി ജൂണ്‍ 30 വരെ നീട്ടി. പക്ഷെ ഇത്‌ മാനേജ്മെന്റ്‌ സീറ്റുകള്‍ക്ക്‌ ബാധകമാകില്ല. എംസിഐ മാനദണ്ഡം അടിസ്ഥാനമാക്കി ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ അവരുടെ കോളേജുകളില്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ ലിസ്റ്റ്‌ സമയത്തിന്‌ ലഭിക്കാത്തതിനാലാണ്‌ സ്വന്തം നിലയില്‍ പ്രവേശനം നടത്തിയതെന്നാണ്‌ അവരുടെ ന്യായീകരണം. കഴിഞ്ഞ വര്‍ഷവും ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ സര്‍ക്കാര്‍ സീറ്റിലും സ്വന്തം നിലയില്‍ ഏപ്രില്‍ 30 ഓടെ പ്രവേശനം നടത്തിയിരുന്നു.

കേരളത്തില്‍ സ്വാശ്രയ പ്രശ്നം കഴിഞ്ഞ അഞ്ചുകൊല്ലമായി പുകയുന്നു. 50:50 ഫോര്‍മുല അട്ടിമറിക്കപ്പെട്ട ശേഷമാണിത്‌. ഇപ്പോള്‍ യുഡിഎഫും എല്‍ഡിഎഫും സ്വാശ്രയ പ്രവേശന പ്രതിസന്ധിയില്‍ പരസ്പരം പഴിചാരുകയാണ്‌. എല്‍ഡിഎഫ്‌ സര്‍ക്കാരല്ല അഡ്മിഷനില്‍ കാലതാമസം വരുത്തിയതെന്നും ഏപ്രില്‍ ഏഴിന്‌ പ്രവേശന നടപടി തുടങ്ങണമെന്ന്‌ ഉത്തരവിറക്കിയെന്നും വാദിക്കുന്ന എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നത്‌ മെയ്‌ 13 വരെ ആയിരുന്നു. ഇതിനുള്ളില്‍ എന്തുകൊണ്ട്‌ പ്രവേശനം ഉറപ്പുവരുത്തിയില്ല എന്ന ചോദ്യത്തിന്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പഴിചാരാനാണ്‌ മുന്‍ ആരോഗ്യമന്ത്രി ശ്രമിക്കുന്നത്‌. മെയ്‌ 13 ന്‌ അധികാരത്തില്‍ വന്ന യുഡിഎഫിന്‌ 31-നുള്ളില്‍ പ്രവേശന നടപടി എടുക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ സ്വാശ്രയ പ്രശ്നം സങ്കീര്‍ണമാക്കിയത്‌ ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ സ്വയംപ്രവേശനമായിരുന്നു. മറ്റ്‌ പ്രൊഫഷണല്‍ മാനേജ്മെന്റുകള്‍, എംഇഎസ്‌ അടക്കം 50:50 ഫോര്‍മുല അംഗീകരിച്ചപ്പോള്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ സ്വയംനിര്‍ണയാവകാശ പ്രവേശനം അവരെക്കൂടി ഫോര്‍മുലയില്‍നിന്നും പിന്മാറാന്‍ പ്രേരിപ്പിച്ചു. ഒരേ സാമൂഹ്യനീതി എന്ന തത്വശാസ്ത്രത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നു. ക്രിസ്ത്യന്‍ മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയ മന്ത്രിസഭാ ഉപസമിതിയും ഈവര്‍ഷം ഇങ്ങനെ പോകട്ടെ എന്നും അടുത്തവര്‍ഷം ഈ സീറ്റുകള്‍ തിരിച്ചുപിടിക്കാം എന്ന ധാരണയിലാണ്‌ എത്തിയത്‌. കഴിഞ്ഞവര്‍ഷം എല്‍ഡിഎഫും ക്രിസ്ത്യന്‍ മാനേജ്മെന്റ്‌ പ്രവേശനം തടഞ്ഞില്ല. എല്‍ഡിഎഫ്‌ മാനേജ്മെന്റുകള്‍ക്ക്‌ പ്രവേശനത്തിന്‌ അര്‍ഹരായ കുട്ടികളുടെ ലിസ്റ്റ്‌ യഥാസമയം അയച്ചില്ല എന്നതും മെയ്‌ 15 ന്‌ അധികാരത്തില്‍ വന്ന യുഡിഎഫും ഈ പ്രവേശന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ പരാജയപ്പെട്ടു എന്നതും വസ്തുതയാണ്‌. ഇപ്പോള്‍ സമയപരിധി നീട്ടിക്കിട്ടാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയാണ്‌.

സ്വാശ്രയ പ്രവേശനത്തില്‍ കഴിഞ്ഞവര്‍ഷത്തെ നില തുടരാനാണ്‌ യുഡിഎഫ്‌ തീരുമാനം എന്നും ഈ പ്രശ്നത്തില്‍ യുഡിഎഫിന്റെ അടിസ്ഥാനതത്വം 50:50 അനുപാതമാണ്‌ എന്നും യുഡിഎഫ്‌ കണ്‍വീനറും വ്യക്തമാക്കുന്നു. പിജി സീറ്റിന്റെ കാര്യത്തിലും നിലപാടില്‍ മാറ്റമില്ല. സ്വാശ്രയ മാനേജ്മെന്റുകള്‍ അവര്‍ക്കനുവദിക്കപ്പെട്ടതില്‍ അധികം സീറ്റില്‍ പ്രവേശനം നടത്തിയാല്‍ അത്രയും സീറ്റ്‌ അടുത്തവര്‍ഷം മാനേജ്മെന്റ്‌ ക്വാട്ടയില്‍നിന്ന്‌ ലഭിക്കുമെന്ന്‌ ഒരു സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. യുഡിഎഫും ഈ സ്ഥിതി ഈ വര്‍ഷവും തുടരട്ടെ എന്നു പറയുമ്പോഴും സ്വാശ്രയപ്രശ്ന പരിഹാരം അടുത്ത കൊല്ലവും നടപ്പാകാനുള്ള സാധ്യതയും മങ്ങുന്നു.

കീറാമുട്ടിയാവുന്ന വനിതാസംവരണം

വനിതാ സംവരണ ബില്ലിന്റെ കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ വിളിച്ച സര്‍വകക്ഷിയോഗം പരാജയപ്പെട്ടതോടെ വനിതാ സംവരണ ബില്ലിന്റെ വിധി പിന്നെയും തുലാസില്‍തന്നെ എന്ന്‌ വ്യക്തമായി. വനിതാ സംവരണ ബില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ രാജ്യസഭയില്‍ പാസാക്കുകയുണ്ടായി. അന്ന്‌ ബില്ലിനെ എതിര്‍ത്തവരെ സഭക്ക്‌ പുറത്താക്കിയാണ്‌ വോട്ടിംഗ്‌ സുഗമമാക്കിയത്‌. ആ രീതി തുടരാന്‍ താല്‍പര്യമില്ലെന്ന്‌ ബിജെപി നേതാവ്‌ സുഷമാസ്വരാജ്‌ അറിയിച്ചുകഴിഞ്ഞു.

സ്പീക്കര്‍ മീരാകുമാര്‍ മുന്‍കയ്യെടുത്താണ്‌ ലോക്സഭാ സമ്മേളനത്തിന്‌ മുമ്പില്‍ സമവായം ഉണ്ടാക്കാന്‍ ഈ സര്‍വകക്ഷി സമ്മേളനം വിളിച്ചത്‌. പക്ഷെ ഈ സമ്മേളനത്തില്‍നിന്ന്‌ വനിതാ സംവരണ ബില്ലിനെ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന എസ്പിയും ബിഎസ്പിയും വിട്ടുനിന്നു. ഇവര്‍ ആവശ്യപ്പെടുന്നത്‌ വനിതാ സംവരണത്തിനുള്ളില്‍ 27 ശതമാനം പിന്നോക്കവിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക്‌ നല്‍കണമെന്നാണ്‌. ശിവസേനയാകട്ടെ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നതിന്‌ പകരം രാഷ്‌ട്രീയപാര്‍ട്ടികള്‍ സ്വയം സീറ്റുകള്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ മറ്റീവ്ക്കണമെന്ന അഭിപ്രായക്കാരാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ പ്രതിപക്ഷനേതാവ്‌ സുഷമാസ്വരാജ്‌ വനിതാ സംവരണ ബില്ലിനെ എതിര്‍ക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികളുടെ യോഗം പ്രത്യേകമായി വിളിച്ച്‌ സമവായശ്രമം നടത്തണം എന്നാവശ്യപ്പെട്ടിരിക്കുന്നത്‌. ഇപ്പോഴത്തെ വനിതാ സംവരണ ബില്ലില്‍ മാറ്റങ്ങള്‍ വേണമെങ്കില്‍ അത്‌ അവര്‍ക്ക്‌ ഈ ചര്‍ച്ചയില്‍ ഉന്നയിക്കാവുന്നതാണ്‌.

വനിതാ സംവരണ ബില്‍ പാസാകുമ്പോള്‍ ഭരണഘടനാ ഭേദഗതിയും ഒപ്പം പാസാകേണ്ടതുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ ബിജെപി ഇത്‌ അവതരിപ്പിക്കേണ്ടത്‌ സമാധാനപരമായ അന്തരീക്ഷത്തിലായിരിക്കണം എന്ന്‌ നിര്‍ദ്ദേശിക്കുന്നത്‌. വനിതാ സംവരണ ബില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി ലോക്സഭയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നത്‌ ഒരു രാഷ്‌ട്രീയപാര്‍ട്ടിക്കും ജനസംഖ്യയുടെ പകുതിവരുന്ന വനിതകളുമായി അധികാരം പങ്കുവെക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ത്തന്നെയാണ്‌. കേരളത്തില്‍ പഞ്ചായത്ത്‌ തലത്തില്‍ 50 ശതമാനം സംവരണം നല്‍കിയെങ്കിലും അസംബ്ലി തെരഞ്ഞെടുപ്പില്‍ 10 ശതമാനം സീറ്റുകള്‍ പോലും വനിതകള്‍ക്ക്‌ നീക്കിവെച്ചില്ല എന്ന വസ്തുതതന്നെ തെളിയിക്കുന്നത്‌ പുരുഷ മേധാവിത്വം സംവരണ തത്വം അംഗീകരിക്കുന്നില്ല എന്നുതന്നെയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

Kerala

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.