ഇസ്ലാമബാദ് : വീണ്ടും പാകിസ്ഥാന്‍ സര്‍ക്കാരിനും പാകിസ്ഥാന്‍ സൈന്യത്തിനും തലവേദനയായി ജാഫര്‍ എക്സ് പ്രസിന് നേരെ ബോംബാക്രമണം. ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് പാകിസ്ഥാനിലെ ജാഫര്‍ എക്സ് പ്രസ് ട്രെയിന്റെ ആറ് ബോഗികള്‍ പാളം തെറ്റി. സിന്ധ് പ്രവിശ്യയിലെ ജകോബബാദില്‍ വെച്ചായിരുന്നു ബുധനാഴ്ച ഈ അപായം ഉണ്ടായത്. ഇത് വഴിയുള്ള തീവണ്ടി ഗതാഗതം തല്‍ക്കാലത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്.
പാകിസ്ഥാന്‍ സര്‍ക്കാരുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ബലൂചിസ്ഥാന്‍ ആര്‍മിയുടെ പ്രദേശമായ ബലൂചിസ്ഥാന്റെ അതിര്‍ത്തിയിലാണ് സിന്ധ് പ്രവിശ്യ സ്ഥിതി ചെയ്തുന്നത്. പാകിസ്ഥാനിലെ പഞ്ചാബില്‍ നിന്നും ക്വെറ്റയിലേക്ക് പോവുകയായിരുന്നു ജാഫര്‍ എക്സ്പ്രസ് തീവണ്ടി. ഇത് രണ്ടാം തവണയാണ് ജാഫര്‍ എക്സ്പ്രസ് ട്രെയിന് നേരെ ആക്രമണം ഉണ്ടാകുന്നത്. അപകടത്തിന്റെയോ ബോംബ് സ്ഫോടനത്തിന്റെയോ ഉത്തരവാദിത്വം ആരും ഇതുവരെയും ഏറ്റെടുത്തിട്ടില്ല. പാകിസ്ഥാന്‍ പൊലീസ് സ്ഫോടനത്തിന് പിന്നില്‍ ബലൂചിസ്ഥാന്‍ ആര്‍മിയാണെന്ന് ആരോപിക്കുന്നു.
On June 18, 2025, a bomb blast targeted Jaffar Express near Jacobabad, Pakistan, in Bolan Pump area under Sadar police station. Six coaches of the Quetta-Peshawar train derailed. No casualties reported, but train services halted, and probe launched. pic.twitter.com/xyrp1F09CQ
— The Credible Indian (@1credibleindian) June 18, 2025
ചിലര്‍ക്ക് പരിക്കേറ്റെങ്കിലും ആളപായമില്ല. വലിയൊരു പൊലീസ് സംഘം എത്തി അപകടം നടന്ന പ്രദേശം വേര്‍തിരിച്ചു. റെയില്‍വേ ഉദ്യോഗസ്ഥരും അറ്റകുറ്റപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥരും സ്ഥലത്ത് പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതായും പറയുന്നു. വൈകാതെ ഇവിടെ മാധ്യമപ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞു. ബോംബ് സ്ഫോടനദൃശ്യങ്ങളും ജാഫര്‍ എക്സ്പ്രസിന്റെ സ്ഥിതിയും പകാര്‍ത്താനെത്തിയതായിരുന്നു ഇവര്‍.
ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് ബലൂചിസ്ഥാന്‍ ആര്‍മി ജാഫര്‍ എക്സ്പ്രസ് തട്ടിക്കൊണ്ടുപോയത് വലിയ വാര്‍ത്തയായിരുന്നു. അന്ന് 380 യാത്രക്കാരുമായി ക്വെറ്റയില്‍ നിന്നും പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസിനെ ബലുചിസ്ഥാനിലെ ബൊലാനില്‍ വെച്ചാണ് ബലൂചിസ്ഥാന്‍ ആര്‍മി തട്ടിക്കൊണ്ട്പോയത്. അന്ന് പാകിസ്ഥാന്‍ സേന സ്ഥലത്തെത്തിയിരുന്നു. സേനയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ 337 പേരെ രക്ഷപ്പെടുത്തി 33 പേര്‍ കൊല്ലപ്പെട്ടു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ബോംബ് സ്ഫോടനവും പാളം തെറ്റലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: