ആല്‍ബര്‍ട്ട: ജി7 ഉച്ചകോടിക്ക് പ്രത്യേക ക്ഷണിതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതോടെ ഇന്ത്യ കാനഡ ബന്ധങ്ങളില്‍ പുരോഗതി. നിജ്ജാറിന്റെ കൊലപാതകത്തെച്ചൊല്ലിയുള്ള പഴയ തര്‍ക്കങ്ങള്‍ മാറ്റി വച്ച് ബന്ധം മെച്ചപ്പെടുത്താനുള്ള സന്നദ്ധത ഇരുരാഷ്ട്രങ്ങളുടെയും പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു. നയതന്ത്ര പ്രതിനിധികളെ പുനസ്ഥാപിക്കാന്‍ ഇരു നേതാക്കളും സമ്മതിക്കുകയും ചെയ്തു. ‘ഇരു രാജ്യങ്ങളിലെയും പൗരന്മാരുടേയും വ്യവസായികളുടെയും താല്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്’ ഈ തീരുമാനമെടുത്തതെന്ന് കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഖാലിസ്ഥാന്‍ അനുകൂല സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആരോപിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യ ഹൈക്കമ്മീഷണറടക്കം ആറ് നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കുകയും അത്രയും തന്നെ കനേഡിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: