ശ്രീനഗർ ; ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും, സംസ്ഥാന പദവിയും പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി സിപിഎം . ശ്രീനഗറിൽ നടന്ന കൺവൻഷനിടെയാണ് പാർട്ടി ഈ ആവശ്യം ഉന്നയിച്ചത് .ഭരണാവകാശങ്ങളുടെ പുനസ്ഥാപനം എന്ന വിഷയം ഉയർത്തിയാണ് സിപിഎം – ജമ്മുകശ്മീർ ഘടകം പ്രത്യേക കൺവൻഷൻ നടത്തിയത്. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും കേരളത്തിൽ നിന്നുൾപ്പെടെയുള്ള പ്രതിനിധി സംഘങ്ങളും യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കണം . ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയത്തിൽ മൂന്നാമതൊരു രാജ്യത്തെ ഉൾപ്പെടുത്തരുത് . ആർട്ടിക്കിൾ 370 റദ്ദാക്കിയത് വിശ്വാസ വഞ്ചനയാണ്. സുരക്ഷാ ഏകീകൃത കമാൻഡ് മീറ്റിംഗിന് നേതൃത്വം നൽകിയത് കേന്ദ്ര സർക്കാർ ജീവനക്കാരനായ ലെഫ്റ്റനന്റ് ഗവർണറാണ്, തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ പോലും അവിടെ പങ്കെടുക്കാൻ അനുവദിച്ചില്ല .ജമ്മു കശ്മീരിലെ ജനങ്ങൾ ഇതിനെക്കുറിച്ച് എന്തു വിചാരിക്കും.“ എം എ ബേബി പറഞ്ഞു.
ഇറാനെതിരായ ഇസ്രായേൽ ആക്രമണം ലോകത്ത് വലിയ കോളിളക്കം സൃഷ്ടിക്കാവുന്ന ഒന്നാണെന്നും എം.എ ബേബി പറഞ്ഞു . ഇത് ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കും. ഗാസയിൽ നടക്കുന്നത് കൂട്ടക്കുരുതിയാണ്. ഇറാനിനെതിരായ ആക്രമണത്തെ സിപിഎം അപലപിക്കുന്നു. ഇസ്രായേൽ ലോകഭീകരനായി മാറുന്നു എന്നും എം എ ബേബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: