Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നെല്ലു സംഭരണത്തില്‍ സംസ്ഥാനത്തിന് ഗുരുതര വീഴ്ച; ധനവിനിയോഗ റിപ്പോര്‍ട്ട് നല്കിയില്ല

വൈകുന്നത് 637 കോടിയുടെ കേന്ദ്ര വിഹിതം

Janmabhumi Online by Janmabhumi Online
Aug 13, 2024, 07:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: നെല്ലു സംഭരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച. നെല്ലു സംഭരണത്തിന്റെ ധനവിനിയോഗം സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് യഥാസമയം നല്കാത്തതിനാല്‍ കേന്ദ്ര വിഹിതം വൈകുന്നു. 637 കോടി രൂപ കേന്ദ്ര വിഹിതം ലഭിക്കാനുണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രചാരണത്തിന്റെ വസ്തുത കേന്ദ്ര ഭക്ഷ്യവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി ലോക്‌സഭയില്‍ വ്യക്തമാക്കി.

ബില്ലുകള്‍ കേന്ദ്ര സര്‍ക്കാരിന് അയയ്‌ക്കുമ്പോള്‍ വിനിയോഗം സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ നല്കണം. 2016-2017ലാണ് സംസ്ഥാന സര്‍ക്കാര്‍ അവസാനമായി ഇതു കേന്ദ്രത്തിനയച്ചത്. 2017-18 മുതല്‍ 2023-24 വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ നല്കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയും അനാസ്ഥയും മൂലമാണ് 637 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാത്തത്.

പൊതുവിതരണ സംവിധാനത്തില്‍ ഭക്ഷ്യധാന്യ വിതരണം സംസ്ഥാന സര്‍ക്കാര്‍ ചുമതലയാണ്. ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി ഗുണഭോക്താക്കള്‍ക്കു നല്കുകയും ഇവയ്‌ക്കുണ്ടായ ചെലവുകള്‍ ഇംപേഴ്‌സ്‌മെന്റ് ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിലേക്കു സമര്‍പ്പിക്കുകയും ചെയ്യണം. അതിനാല്‍ നെല്ലു സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്കു പണം നല്‌കേണ്ട പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. സംസ്ഥാനത്തിന്റെ ക്ലെയിമുകളും അനുവദിക്കപ്പെട്ട തുകയും സംബന്ധിച്ച വിശദമായ കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ട്. ഇതും അംഗീകരിച്ച തുകയില്‍ വെട്ടിച്ചുരുക്കലിനു കാരണമായി.

2019-20ല്‍, സാധാരണ വെട്ടിച്ചുരുക്കല്‍, അധിക വിതരണം എന്നിവയാല്‍ 1221.76 കോടിയുടെ സംസ്ഥാന ക്ലെയിമില്‍ നിന്ന് 96.65 കോടിയുടെ കുറവു വരുത്തി. നെല്‍ക്കര്‍ഷകര്‍ക്കു യഥാസമയം പണം നല്കാന്‍ കഴിയാത്തതിനുള്ള പ്രധാന കാരണം സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവമാണ്. 2021-22ല്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു ഭക്ഷ്യ സബ്‌സിഡിയിനത്തില്‍ 1777.86 കോടി രൂപ നല്കി. 2022-23ല്‍ 1544.89 കോടി, 2023-24ല്‍ 1151.85 കോടി, 2024-25ല്‍ ജൂണ്‍ 30 വരെ 366.60 കോടി, എന്നിങ്ങനെ നല്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ കൊടിക്കുന്നില്‍ സുരേഷിനുള്ള മറുപടിയില്‍ വ്യക്തമാക്കി.

വികേന്ദ്രീകൃത സംഭരണ മാതൃക തെരഞ്ഞെടുത്ത സംസ്ഥാനമാണ് കേരളം. താങ്ങുവില കര്‍ഷകര്‍ക്കു നല്കുന്നതിലെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കുമാണ്. മിനിമം താങ്ങുവില ഉള്‍പ്പെടെ സംസ്ഥാനം നല്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പിന്നീട് അനുവദിക്കും. കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി രാംനാഥ് ഠാക്കൂര്‍ ലോക്‌സഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം.

 

Tags: agriculture departmentrice procurementFund utilization reportstate government
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജ്യോതി മൽഹോത്ര: പി.ആർ ഏജൻസിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

Kerala

നെല്ല് സംഭരണത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇടപെടും: കുമ്മനം

Kerala

രവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ വെടിവയ്പ് നടത്തിയ ഉദ്യോഗസ്ഥൻ; ഡിജിപി നിയമനം വിശദീകരിക്കേണ്ടത് സംസ്ഥാന സർക്കാർ: പി.ജയരാജൻ

Kerala

ഇഡി അസി.ഡയറക്ടര്‍ക്കതിരായ കൈക്കൂലിക്കേസ്: തെളിവു കണ്ടെത്തുന്നതേയുള്ളൂവെന്ന് സംസ്ഥാന സര്‍ക്കാര്‍

Kerala

കരുതല്‍ തടങ്കല്‍ നിയമത്തിന്‌റെ ദുരുപയോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി

ഹേമചന്ദ്രന്‍ കൊലപാതക കേസ്: പ്രധാന പ്രതി നൗഷാദിന്റെ കാര്‍ കണ്ടെത്തി, കണ്ടെത്തിയത് മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടുപോയ കാര്‍

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണര്‍ അടക്കം  ശ്രമിക്കുന്നു-ചാണ്ടി ഉമ്മന്‍ എംഎല്‍എ, മനുഷ്യനെന്ന നിലയില്‍ ഇടപെട്ടെന്ന് കാന്തപുരം

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)

“വധശിക്ഷ നീട്ടിവെയ്‌ക്കാന്‍ ശ്രമിയ്‌ക്കും”-.ഇന്നലെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് പൊന്നായി…

ആറടി ഉയരം, ഒത്തവണ്ണം ; ഭൂമിയിലെതന്നെ ഏറ്റവും വലിയ ആട് ഭീകരൻ , മാർഖോർ

ഫഹദിന്റെ കീപാഡ് ഫോൺ , പക്ഷെ വില കേട്ടാൽ ഞെട്ടും

നെയ് വിളക്ക് ഇങ്ങനെ കൊളുത്തി പ്രാർഥിച്ചാൽ കാര്യസാധ്യം ഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies