കോട്ടയം: കോട്ടയത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎം തങ്ങള്‍ക്ക് വോട്ടു ചെയ്തില്ലെന്ന ആക്ഷേപവുമായി കേരള കോണ്‍ഗ്രസ് എം. ഇടതുവോട്ടുകള്‍ കാര്യമായി ലഭിക്കാത്തതാണ് പരാജയത്തിന് ഒരു കാരണമായി അവര്‍ പറയുന്നത്. മറ്റൊന്ന് മുഖ്യമന്ത്രിയുടെ ശൈലിയോടുള്ള ജനങ്ങളുടെ എതിര്‍പ്പ്. ഏതായാലും പരാജയം തങ്ങളുടെ കുഴപ്പം കൊണ്ടല്ലെന്ന് അവര്‍ വിലയിരുത്തുന്നു.
മന്ത്രി വി എന്‍ വാസവന്റെ സ്വന്തം മണ്ഡലമായ ഏറ്റുമാനൂരില്‍ പാര്‍ട്ടി വോട്ടുകള്‍ കാര്യമായി തോമസ് ചാഴികാടന് ലഭിച്ചില്ല.
അവിടെ ചാഴികാടന്‍ 10000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷച്ചെങ്കിലും അതുകിട്ടിയത് എതിര്‍ സ്ഥാനാര്‍ത്ഥിയായ യുഡിഎഫിലെ ഫ്രാന്‍സിസ് ജോര്‍ജിനാണ് . എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് സിപിഎംപ്രവര്‍ത്തകര്‍ വോട്ട് മറച്ചുവെന്നും കേരള കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട. വാസവന്‌റെ എസ്.എന്‍.ഡി.പി ബന്ധമാണ് ഇതിനായി മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ജില്ലയിലെ ഏകമന്ത്രിയായ വാസവന്‍ കോട്ടയത്ത് കാര്യമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടായിരുന്നില്ലെന്ന ആക്‌ഷേപം തുടക്കം മുതലേ ഉണ്ടായിരുന്നു. പത്തനംതിട്ട മണ്ഡലത്തില്‍ തോമസ് ഐസിക്കിന്റെ പ്രചാരണത്തിരക്കിലായിരുന്നു അദ്‌ദേഹം.
മുഖ്യമന്ത്രിയുടെ ജനവിരുദ്ധ ശൈലിയോടുള്ള എതിര്‍പ്പ് കാര്യമായി പ്രതിഫലിച്ചെന്നും കേരള കോണ്‍ഗ്രസ് എം.വിലയിരുത്തുന്നു. പാര്‍ട്ടി ചെയര്‍മാനായ ജോസ് കെ മാണി ഇന്‍ഡി മുന്നണി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്കു പോയിരിക്കുകയാണ്. വിശദമായ വിലയിരുത്തല്‍ അദ്‌ദേഹം വന്ന ശേഷം ഉണ്ടാകുമെന്ന് നേതാക്കള്‍ പറയുന്നു.
വീണ്ടുംവീണ്ടും വിലയിരുത്തിയിട്ടെന്തു കാര്യം, മാണി വിഭാഗത്തിന്‌റെ കാര്യം ഭാവിയില്‍ കട്ടപ്പൊക. അത്ര തന്നെയെന്ന് നിരീക്ഷകരുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: