Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദിവ്യപ്രഭ മ്മ്ടെ തൃശൂര്‍ക്കാരി

77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഓരോ ഇന്ത്യക്കാരുടെയും മലയാളികളുടെയും അഭിമാനമായി മാറിയിരിക്കുകയാണ് നടിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും.

ഗിരീഷ്‌കുമാര്‍ പി ബി by ഗിരീഷ്‌കുമാര്‍ പി ബി
May 26, 2024, 03:33 pm IST
in Kerala, Entertainment
ദിവ്യപ്രഭ  'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'  എന്ന സിനിമയുടെ സംവിധായിക പായല്‍ കപാഡിയയുടെ കൂടെ (ഇടത്ത്) പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ഡിസൈന്‍ ചെയ്ത കൊക്കോബ്രൗണ്‍ ഗൗണ്‍ അണിഞ്ഞ് ദിവ്യപ്രഭ (വലത്ത്)

ദിവ്യപ്രഭ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമയുടെ സംവിധായിക പായല്‍ കപാഡിയയുടെ കൂടെ (ഇടത്ത്) പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ഡിസൈന്‍ ചെയ്ത കൊക്കോബ്രൗണ്‍ ഗൗണ്‍ അണിഞ്ഞ് ദിവ്യപ്രഭ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഓരോ ഇന്ത്യക്കാരുടെയും മലയാളികളുടെയും അഭിമാനമായി മാറിയിരിക്കുകയാണ് നടിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും. സിനിമയില്‍ കനിയോടൊപ്പം തുല്ല്യപ്രാധാന്യമുള്ള റോളില്‍ അഭിനയിച്ച ദിവ്യപ്രഭ തൃശൂരില്‍ നിന്നും സിനിമാലോകത്ത് എത്തിപ്പെട്ട താരമാണ്.

‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം കാൻ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്കാരം കിട്ടിയില്ലെങ്കിലും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍റ് പ്രീ പുരസ്കാരം നേടുകയും ചെയ്തു.

സിനിമയില്‍ ദിവ്യപ്രഭയും കനിയും

30 വർഷങ്ങൾക്കു ശേഷം കാൻ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് ഒരു ഇന്ത്യൻ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത് ഇതാദ്യമാണ്. ഗ്രാൻഡ് ലൂമിയർ തിയേറ്ററില്‍ നടന്ന ചിത്രത്തിന്റെ പ്രീമിയറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിറഞ്ഞ കയ്യടികളോടെയും എട്ട് മിനിറ്റ് നീണ്ട സ്റ്റാന്‍ഡിംഗ് ഒവേഷനോടെയുമാണ് സദസ്സ് ചിത്രത്തെ അഭിനന്ദിച്ചത്.

പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ഡിസൈന്‍ ചെയ്ത കൊക്കോബ്രൗണ്‍ ഗൗണ്‍

റെഡ് കാർപെറ്റിൽ നൃത്തം ചെയ്യുന്ന ദിവ്യ പ്രഭയുടെ ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടിയിരുന്നു. കൊക്കോ ബ്രൗൺ നിറത്തിലുള്ള ഗൗണിൽ അതിമനോഹരിയായാണ് ദിവ്യപ്രഭ റെഡ് കാർപെറ്റിലെത്തിയത്. ദിവ്യപ്രഭയ്‌ക്ക് വേണ്ടി ഈ മനോഹരമായ ഗൗൺ ഡിസൈൻ ചെയ്തത് നടിയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്താണ്. ബനാറസി ബോർഡർ ബ്രേലെറ്റും കൊക്കോ ബ്രൗൺ മഷ്രൂം സിൽക്ക് സ്കർട്ട് സെറ്റുമാണ് ദിവ്യ പ്രഭ അണിഞ്ഞത്.

മുപ്പതു വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പായൽ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്

ലോകോത്തര താരങ്ങൾക്കൊപ്പം കിടപിടിക്കുന്ന ഗ്ലാമറസ് ലുക്കിൽ എത്തി നടി ദിവ്യ പ്രഭ റെഡ് കാർപെറ്റിൽ തന്റെ സാന്നിധ്യം അറിയിച്ചു. തൃശൂർ സ്വദേശിയാണ് ദിവ്യ പ്രഭ.

ദുഖത്തിനിടയില്‍ മധുരം

അച്ഛന്‍ പി.എസ്. ഗണപതി അയ്യര്‍ ഈയിടെ മരണപ്പെട്ടതിന്റെ വിഷാദത്തിലായിരുന്നു ദിവ്യപ്രഭയുടെ അമ്മ. അവാര്‍ഡിന്റെ മധുരം അമ്മ ലീലാമണിക്ക് ആശ്വാസമായി. കോഗ്നിസെന്‍റില്‍ എഞ്ചിനീയറായ ദിവ്യപ്രഭയുടെ സഹോദരി വിദ്യപ്രഭയുടെ കൂടെ അമ്മ ഇപ്പോള്‍ കോയമ്പത്തൂരിലാണ് താമസം. അവിടെ കേക്ക് മുറിച്ച് മകളുടെ സന്തോഷം അമ്മ ലീലാമണിയും സഹോദരി വിദ്യപ്രഭയും മറ്റുള്ളവരുമായി പങ്കുവെച്ചു. ദിവ്യപ്രഭയ്‌ക്ക് മറ്റൊരു സഹോദരി കൂടിയുണ്ട്. സന്ധ്യപ്രഭ. അവര്‍ ഇപ്പോള്‍ ദുബായിലാണ്.

തൃശൂരില്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുകയായിരുന്നു അച്ഛന്‍ ഗണപതി അയ്യര്‍. കൊല്ലത്തെ സെന്‍റ് മാര്‍ഗരറ്റ് സ്കൂളില്‍ പഠിച്ച ദിവ്യപ്രഭ പിന്നീട് കൊല്ലം ടികെഎം എഞ്ചിനിയറിംഗ് കോളെജില്‍ നിന്നും ബിരുദമെടുത്തു. അണ്ണാമലൈ സര്‍വ്വകലാശാലയില്‍ നിന്നും എംബിഎയും നേടി. ഇപ്പോള്‍ കൊച്ചിയിലാണ് ദിവ്യപ്രഭ താമസിക്കുന്നത്.

ദിവ്യയുടെ സിനിമായാത്ര
മഹേഷ്‌ നാരായണൻ സംവിധാനം ചെയ്ത ടേക്ക്ഓഫ് എന്ന സിനിമയിലൂടെ ആണ് ദിവ്യപ്രഭ പ്രേക്ഷകരുടെ ശ്രദ്ധ നേടിയത് . പിന്നീട് ‘അറിയിപ്പ്’ എന്ന സിനിമയിലെ പ്രകടനവും ശ്രദ്ധേയമായി. ‘ഈശ്വരൻ സാക്ഷിയായി’ എന്ന ടെലിസീരിയലിലെ അഭിനയത്തിന് 2015-ലെ സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച രണ്ടാമത്തെ നടിയ്‌ക്കുള്ള പുരസ്കാരം അവർക്ക് ലഭിക്കുകയുണ്ടായി. തമാശ, കമ്മരസംഭവം, മാലിക്, നിഴൽ തുടങ്ങിയ സിനിമകളിലും പ്രേഷകശ്രദ്ധ പിടിച്ചു പറ്റാൻ ദിവ്യപ്രഭക്കു സാധിച്ചു.

ദിവ്യപ്രഭയുടെ പ്രതികരണം

“കാന്‍സില്‍ എത്തിയപ്പോഴേ ഞങ്ങളുടെ സിനിമ മത്സരത്തില്‍ വിജയിച്ചു എന്ന തോന്നലുണ്ടായിരുന്നു. മികച്ച അഭിപ്രായമായിരുന്നു. സിനിമയുടെ സ്ക്രീനിംഗിന് ശേഷം പ്രേക്ഷകരുടെ എട്ട് മിനിറ്റോളം നീണ്ട സ്റ്റാന്‍റിംഗ് ഒവേഷന്‍ ലഭിച്ചിരുന്നു. ‘അറിയിപ്പ്’ എന്ന മഹേഷ് നാരായണന്റെ സിനിമയിലെ അഭിനയം കണ്ടാണ് പായല്‍ കപാഡിയ ഈ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിക്കുന്നത്.  ഒഡീഷന് ശേഷമാണ് റോള്‍ കിട്ടിയത്. എട്ട് മാസത്തോളം ഇതിനായി വര്‍ക്ക് ചെയ്തു. വര്‍ക്ക് ഷോപ്പുകള്‍ ഉണ്ടായിരുന്നു. അത് അഭിനയത്തെ സഹായിച്ചു”. – ദിവ്യപ്രഭ ഫ്രാന്‍സിലെ ഫെസ്റ്റിവല്‍ നടക്കുന്ന കാന്‍സില്‍ നിന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ ഫോണ്‍ അഭിമുഖത്തില്‍ പ്രതികരിച്ചു.

 

 

Tags: #AllWeImagineAsLightPoornima IndrajithCocobrown silk skirt#Cannes2024ThrissurDivya PrabhaAll We Imagine As Light#DivyaPrabha#Kanikusruti
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്രസയിൽ വച്ച് ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ; ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് 37 വർഷം കഠിന തടവ്

Kerala

തൃശൂരിലെ പൊടിമില്ലിൽ വൻ തീപിടുത്തം; യന്ത്രസാമഗ്രികൾ കത്തിനശിച്ചു

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും  ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

Kerala

ജന്മഭൂമി സുവർണ ജൂബിലിയാഘോഷം; ഏപ്രിൽ 25, 26, 27 തീയതികളിൽ തൃശൂർ ശക്തൻ നഗറിൽ ആയുർ വിജ്ഞാൻ ഫെസ്റ്റ്

Kerala

സുരേഷ് ഗോപി ദുബായ് കിരീടാവകാശിയെ സ്വീകരിച്ചത് കണ്ട് ഞെട്ടി ബിജെപി വിരുദ്ധരും അറബി സ്നേഹികളും മാധ്യമക്കഴുകന്മാരും

പുതിയ വാര്‍ത്തകള്‍

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

മെസിയും അര്‍ജന്റീന ഫുട്ബാള്‍ ടീമും കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹിമാന്‍

പാകിസ്ഥാന്‍ ജനക്ഷേമപദ്ധതികള്‍ റദ്ദാക്കുന്നു, ആ തുക കൂടി ആയുധങ്ങള്‍ക്ക് ; അടുത്ത ബജറ്റില്‍ 2.5 ലക്ഷം കോടി രൂപ ആയുധങ്ങള്‍ക്ക് ; ലക്ഷ്യം ഇന്ത്യ

വിഴിഞ്ഞത്ത് കടലില്‍ താഴ്ന്ന മത്സ്യബന്ധനബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം വിജയിച്ചില്ല

ഗുരുവായൂരിലെ ദർശനത്തിന് പോലും കോടിഫലം ; കണ്ണന് ഈ വഴിപാടുകൾ നൽകിയാൽ സർവ്വപാപങ്ങളും അകറ്റി ധനസമൃദ്ധി സാധ്യമാകും

എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് ; ടാറ്റയെ ബഹിഷ്ക്കരിക്കാൻ നടക്കുന്ന നേരത്തിന് പള്ളിക്കൂടത്തിൽ പോയി രണ്ടക്ഷരം പഠിക്കാൻ നോക്കെടാ

തുര്‍ക്കിയുടെ ഫാഷന്‍ ബ്രാന്‍ഡുകളായ കൊട്ടോണ്‍, മോവി, ട്രെന്‍ഡ്യോള്‍ എന്നിവയുടെ ലോഗോകള്‍ (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കിയുടെ ഫാഷന് വാതില്‍കൊട്ടിയടച്ച് ഇന്ത്യ; ട്രെന്‍ഡ്യോള്‍, കൊട്ടോണ്‍, മാവി, എല്‍സി വൈകികി ഇന്ത്യയില്‍ ഇല്ല; നഷ്ടം 695 കോടി

ആലപ്പുഴയില്‍ വീടുകള്‍ക്ക് തീപിടിച്ചു, ആളപായമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies