ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധം ദല്‍ഹിയിലേക്ക് കടക്കുന്ന ദൃശ്യങ്ങളില്‍ ഖാലിസ്ഥാനി പതാക കണ്ടതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ശക്തമാകുന്നു. ഇന്ന് പഞ്ചാബ്, ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ‘ചലോ ദല്‍ഹി’ കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായി ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഈ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളില്‍ നിന്നാണ് ഖാലിസ്ഥാനി ബന്ധം പുറത്തുവന്നത്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ച വീഡിയോയില്‍, സമരത്തിനെതിയ ട്രാക്ടറുകളിലൊന്ന് ഖാലിസ്ഥാനി ഭീകരന് ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ ഛായാചിത്രമുള്ള പതാക ഉപയോഗിച്ചതായി കാണപ്പെട്ടു. എക്സില്‍ പങ്കുവച്ച വീഡിയോയിലെ 15 സെക്കന്‍ഡ് മുതല്‍ 17 സെക്കന്‍ഡ് വരെയുള്ള ഭാഗത്താണ് ഭിന്ദ്രന്‍വാലയുടെ ഛായാചിത്രമുള്ള മഞ്ഞ നിറത്തിലുള്ള ത്രികോണ പതാകയുള്ള ഒരു ചുവന്ന ടൂര്‍ ട്രാക്ടര്‍ കടന്നുപോന്ന ദൃശ്യങ്ങള്‍ ഉളളത്. ഇതാണ് നിലവില്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളിലേക്ക് നയിച്ചത്.
കഴിഞ്ഞ പ്രാവിശ്യം ഇലക്ഷന് അടുത്തപ്പോഴും സമാനമായ ഒരു പ്രക്ഷോഭത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഇത് പിന്നീട് ഖാലിസ്ഥാന്‍ അനുകൂല സംഘടനകളുടെ സഹയത്തോടെയാണ് സംഘടിപ്പിച്ചതെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഖാലിസ്ഥാനി ചിഹ്നങ്ങള്‍ പുതിയ പ്രതിഷേധത്തിലും തെളിഞ്ഞുവരുന്നത്.
#WATCH | Farmers with their tractors move towards the Shambhu border near Ambala from Fatehgarh Sahib in Punjab, as farmer unions have given 'Chalo Delhi' protest call over their various demands pic.twitter.com/I3rpCnQ8Gc
— ANI (@ANI) February 13, 2024
നേരത്തെ ചണ്ഡീഗഡില്‍ കര്‍ഷക സംഘടനകളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍, കൃഷി മന്ത്രി അര്ജുന് മുണ്ട എന്നിവര്‍ കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തി. പഞ്ചാബ് മന്ത്രി കുല്‍ദീപ് സിങ് ധലിവാളും ഒപ്പമുണ്ടായിരുന്നു.
എന്നാല്‍ മന്ത്രിമാരും കര്‍ഷക നേതാക്കളും തമ്മില്‍ 5 മണിക്കൂറോളം ചര്‍ച്ച നടന്നെങ്കിലും ധാരണയിലെത്താനായില്ല. ഇതിനു പിന്നാലെയാണ് ശംഭു, ഖനൗരി, ദബ്വാലി അതിര്‍ത്തികളിലൂടെ ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചത്.
ഫെബ്രുവരി 13 ചൊവ്വാഴ്ച ഈ അതിര്‍ത്തികളില്‍ നിന്ന് രാവിലെ 10 മണി മുതല്‍ കര്‍ഷകര്‍ ദല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് ചെയ്യുമെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് മോര്‍ച്ച അറിയിച്ചു. എംഎസ്പി ഗ്യാരന്റി നിയമം, കടം എഴുതിത്തള്ളല്‍ എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: