ന്യൂദല്‍ഹി: വീണാസേവന നികുതിയുമായി ബന്ധപ്പെട്ട ദുരൂഹതകളില്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തത വരുത്തണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
വീണാ സേവന നികുതി എന്താണെന്ന് കേരള മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് വ്യക്തമാക്കണം. ആ കമ്പനിക്ക് വ്യവസായികളില്‍ നിന്ന് ഇത്തരം ദുരൂഹമായ പണവും ഫീസും ലഭിക്കുന്നുണ്ടോ, അഴിമതി നടന്നിട്ടുണ്ടോ എന്നതെല്ലാം സംബന്ധിച്ചുള്ള രേഖകള്‍ വ്യക്തമാക്കാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സിപിഎമ്മും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. എന്നാലിത് അലോസരപ്പെടുത്തുന്ന കാര്യമാണ്. ഒരു കാലത്ത് കോണ്‍ഗ്രസ് അഴിമതിക്കും സിപിഎം അക്രമത്തിനും ഭീഷണികള്‍ക്കും കൊലപാതകങ്ങള്‍ക്കും പേരുകേട്ടതായിരുന്നു. പക്ഷെ ഇപ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ഒരു വ്യത്യാസവുമില്ല. രാഷ്ട്രീയ സംസ്കാരത്തില്‍, സ്വജനപക്ഷപാതത്തില്‍, അഴിമതിയുടെ കാര്യത്തില്‍, പ്രീണന രാഷ്ട്രീയത്തില്‍ എന്ന് തുടങ്ങി എല്ലാക്കാര്യങ്ങളിലും രണ്ടു പാര്‍ട്ടികളും ഒരുപോലെ തുല്യരായിരിക്കുന്നു. ഇരുവരും യുപിഎ- ഇന്‍ഡി സഖ്യകക്ഷികളാണെന്നത് തന്നെ ഇതിനുള്ള ഏറ്റവും നല്ല തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: