മുംബൈ: ഫെയ്സ് ബുക്കില്‍ കണ്ട ഡ്രൈഫ്രൂട്ടിന്റെ പരസ്യം ഇഷ്ടമായി. തുടര്‍ന്ന് മഹാരാഷ്ട്രയിലെ പനവേലിലുള്ള 54കാരി അത് ഉടനെ വാങ്ങാനും തീരുമാനിച്ചു. ലിങ്കില്‍ അമര്‍ത്തിയ ശേഷം ഡ്രൈഫ്രൂട്ടിന് ഓര്‍ഡര്‍ നല്കി.
പിന്നീട് ഫെയ്സ് ബുക്കില്‍ നല്കിയ പരസ്യത്തിലെ ഫോണ്‍ നമ്പറില്‍ വിളിച്ചു. അപ്പുറത്തുള്ള ആള് ഗൂഗിള്‍പേയോ അതല്ലെങ്കില്‍ മറ്റേതെങ്കിലും യുപിഐ ആപ് വഴി പേമെന്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഓര്‍ഡര്‍ പ്രകാരം നല്‍കേണ്ട 2345 രൂപ നല്‍കുകയും ചെയ്തു.
പണം കിട്ടിയില്ലെന്ന് ഡ്രൈഫ്രൂട്ട് കമ്പനിയുടെ ഉടമ എന്ന് കരുതുന്ന ആള് പറഞ്ഞു. പിന്നീട് ഫോണില്‍ നോക്കിയപ്പോള്‍ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 3,09337 രൂപ നഷ്ടമായതായി കണ്ടെത്തി. ഉടനെ ഡ്രൈഫ്രൂട്ട് കമ്പനി ഉടമ എന്ന് പറഞ്ഞയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അയാളുടെ ടെലിഫോണ്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസ്സിലായി. തട്ടിപ്പാണ് നടന്നതെന്ന് മനസ്സിലായതോടെ പൊലീസില്‍ പരാതിപ്പെട്ടു. പനവേല്‍ പൊലീസ് തട്ടിപ്പിനും മറ്റ് ഐടി വകുപ്പുകള്‍ പ്രകാരവും കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: