തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പിലെ പ്രതികള്‍ക്കൊപ്പം അന്വേഷണം തടസ്സപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നു. ഇ ഡി ശേഖരിച്ച രേഖകളും കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ശരിപ്പകര്‍പ്പും വേണമെന്ന് ക്രൈംബ്രാഞ്ചും പ്രതിഭാഗവും ആവശ്യപ്പെട്ടു.
ഈ ഘട്ടത്തില്‍ തെളിവു രേഖകള്‍ കൊടുക്കാനാകില്ലെന്നും കുറ്റപത്രവും മറ്റു രേഖകളും ഡിജിറ്റലായി നല്‍കാമെന്നും ഇ ഡി കോടതിയെ അറിയിച്ചു. കൊച്ചി പിഎംഎല്‍എ സിബിഐ കോടതിയിലാണ് കേസ്. കുറ്റപത്രവും മറ്റു രേഖകളും ഉള്‍പ്പെടെ 26000ല്‍ അധികം പേജുകളുണ്ട്. ഇതിന്റെ അസല്‍ പകര്‍പ്പു നല്‍കുക അസാധ്യമാണ്. കടലാസ് കോപ്പിയായി 55 പ്രതികള്‍ക്കും കുറ്റപത്രം നല്കാന് 13 ലക്ഷം പേപ്പറും 12 ലക്ഷം രൂപയും വേണം.
അവ പെന്ഡ്രൈവിലാക്കാം. ഡിജിറ്റലാക്കുന്നതു വഴി നൂറിലേറെ മരങ്ങള്‍ സംരക്ഷിക്കാം. പ്രതികള്‍ക്കു കോപ്പികള്‍ നല്‍കണമെന്നു മാത്രമാണ് നിയമം. പ്രതികളുമായി ചേര്‍ന്ന് വ്യത്യസ്ത നിയമ പ്രശ്നങ്ങളുന്നയിച്ച് കേസ് സങ്കീര്‍ണമാക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നു. 2021ല്‍ ക്രൈംബ്രാഞ്ച് കരുവന്നൂര്‍ ബാങ്കില്‍ നിന്നു കൊണ്ടുപോയ രേഖകള്‍ ഇ ഡി ആവശ്യപ്പെട്ടിട്ടും നല്‍കിയിട്ടില്ല. കേസിലെ സുപ്രധാന രേഖകളാണ് ക്രൈംബ്രാഞ്ച് കടത്തിയത്.
സ്വന്തം നിലയ്ക്കു കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇ ഡി 55 പേര്‍ക്കെതിരേ കുറ്റപത്രം നല്‍കിയിട്ടുള്ളത്. 87.75 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടി. ഇതില്‍ മുന്‍മന്ത്രി എ.സി. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള ഭൂമിയും 28 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: