ലണ്ടന്‍: ക്ലബ്ബ് ഫുട്ബോള്‍ ഇടവേളയിലേക്ക് പിരിഞ്ഞതോടെ ലോക ഫുട്ബോള്‍ വീണ്ടും ആന്താരാഷ്ട്ര പോരാട്ടങ്ങള്‍ക്ക് ഒരുങ്ങുന്നു. യൂറോപ്യന്‍ യോഗ്യതാ മത്സരങ്ങളുടെ അടുത്ത ഘട്ടം നാളെ രാത്രിമുതല്‍ ആരംഭിക്കും. ഇസ്രായേലിന്റെ മാറ്റിവച്ച മത്സരം നാളെ രാത്രി 1.15ന് നടത്തും. ഗ്രൂപ്പ് ഐയില്‍ നടക്കുന്ന പോരാട്ടത്തില്‍ കൊസോവോ ആണ് എതിരാളികള്‍. വരും ദിവസങ്ങളില്‍ മറ്റ് മത്സരങ്ങളിലേക്ക് കടക്കുമ്പോള്‍ വമ്പന്‍ ടീമുകള്‍ തങ്ങളുടെ പുതിക്കിയ ടീമിനെ പ്രഖ്യാപിക്കാന്‍ തുടങ്ങി. ഇംഗ്ലണ്ട് ടീമില്‍ മദ്ധ്യനിരതാരം ജെയിംസ് മാഡിസണ്‍ കളിക്കില്ല.
ടോട്ടനത്തിന് വേണ്ടി കളിക്കുന്നതിനിടെ താരത്തിന്റെ കണങ്കാലിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് വിശ്രമം വേണ്ടിവരുന്നതിനാല്‍ നോര്‍ത്ത് മസഡോണിയക്കെതിരായ ഇംഗ്ലണ്ടിന്റെ കളിയില്‍ മാഡിസണ്‍ കളിച്ചേക്കില്ല. ചെല്‍സിക്കെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തില്‍ ചെല്‍സിയോട് വമ്പന്‍ പരാജയമാണ് ടോട്ടനം ഹോട്ട്സ്പര്‍ ഏറ്റുവാങ്ങിയത്.
സ്പാനിഷ് ടീമില്‍ ജിറോണ താരം അലെയ്ക്സ് കാര്ഷ്യയെ തിരിച്ചുവിളിച്ചിട്ടുണ്ട്. സ്പാനിഷ് പരിശീലകന് ലൂയിസ് ഡെ ലാ ഫ്യൂന്റെ ഗാര്‍ഷ്യ ഉള്‍പ്പെടെ നാല് പുതമുഖങ്ങളെ ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. സീസണില്‍ സ്പാനിഷ് ലാ ലിഗയില്‍ ജിറോണയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് ഗാര്‍ഷ്യ നടത്തിവരുന്നത്. ഈ പ്രകടനമികവാണ് താരത്തെ ദേശീയ ടീമിലേക്ക് എത്തിക്കാനിടയായത്.
യൂറോ യോഗ്യതയ്ക്കൊരുങ്ങുന്ന നെതര്‍ലന്‍ഡ്സ് ടീമിലേക്ക് 17കാരന് പ്രതിരോധ താരം ഹാറ്റോയെ ടീമിലെടുത്തിട്ടുണ്ട്. അയാക്സിന് വേണ്ടി കളിക്കുന്ന താരത്തെ സ്പെയിന് ദേശീയ ഫുട്ബോള്‍ പരിശീലകന് റൊണാള്‍ഡ് കോമാന് നോട്ടമിട്ടിരുന്നു. ഇന്നലെ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ താരത്തെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: