ആലപ്പുഴ: കേരളീയത്തിന്റെ പേരില്‍ ജിഎസ്ടി ഇന്റലിജന്‍സ് അഡീ. കമ്മിഷണറെ കൊണ്ട് പണം പിരിപ്പിച്ചതിന് സര്‍ക്കാര്‍ ഉത്തരം പറയണമെന്നും സര്‍വീസ് ചട്ടം ലംഘിച്ച് ഉദ്യോഗസ്ഥന് പണപ്പിരിവ് നടത്തിയത് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ഫിനാന്‍ഷ്യല്‍ കോഡ് അനുസരിച്ച് ഒരുദ്യോഗസ്ഥനും പണപ്പിരിവ് നടത്താന്‍ അധികാരമില്ല. എന്നിട്ടാണ് ഏറ്റവും കൂടുതല്‍ സ്പോണ്‍സര്‍ഷിപ്പ് സംഘടിപ്പിച്ചതിന് മുഖ്യമന്ത്രി അയാള്‍ക്ക് സമ്മാനം കൊടുത്തത്.
നികുതി വെട്ടിപ്പ് തടയേണ്ട ആളെക്കൊണ്ട് ഭീഷണിപ്പെടുത്തിയും ശാസിച്ചും സൗകര്യങ്ങള്‍ ചെയ്തു നല്‍കിയും ജിഎസ്ടി അഡീ. കമ്മിഷണര്‍ പണപ്പിരിവ് നല്‍കിയതിനെ കുറിച്ചാണ് അന്വേഷിക്കേണ്ടത്. നികുതി പിരിവില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനിടയിലാണ് നികുതിവെട്ടിപ്പുകാരില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് വാങ്ങിയത്. റെയ്ഡുകള്‍ ഉണ്ടാകില്ലെന്ന ഉറപ്പിലാണ് സ്പോണ്‍സര്‍ഷിപ്പ്. ജിഎസ്ടി ഉദ്യോഗസ്ഥനെ കൊണ്ട് പിരിവ് നടത്തിയതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമാണെന്നും സതീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: