ടെല്‍ അവീവ്: ഹമാസിന് ശക്തമായ താക്കീത് നല്കി ഇസ്രായേല്‍ പ്രധാനമന്ത്രി. ഈ യുദ്ധം ആരംഭിച്ചത് ഇസ്രായേല്‍ അല്ല, പക്ഷേ അത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഹമാസിനെതിരെയുള്ള തിരിച്ചടിയുടെ ഭാഗമായി 3,00,000 സൈനികരെയാണ് ഇസ്രായേല്‍ അണിനിരത്തിയത്. 1973ലെ യോം കിപ്പൂര്‍ യുദ്ധത്തിന് ശേഷം ഇസ്രായേല്‍ വിളിച്ചു ചേര്‍ക്കുന്ന ഏറ്റവും വലിയ സംഘമാണിത്. അന്ന് വിളിച്ചുച്ചേര്‍ത്തത് 4,00,000 പേരെയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
אזרחי ישראל,
אנחנו ביום השלישי למערכה. אנחנו במלחמה על הבית, מלחמה על הבטחת קיומנו, מלחמה שבה ננצח.
המלחמה הזאת נכפתה עלינו על ידי אויב מתועב, חיות אדם שחוגגים רצח נשים, ילדים וקשישים. את הזוועות שהחמאס ביצע לא ראינו מאז זוועות דאע"ש. ילדים כפותים שהוצאו להורג עם שאר בני…
— Benjamin Netanyahu – בנימין נתניהו (@netanyahu) October 9, 2023
ഇസ്രായേല്‍ ഇന്ന് യുദ്ധ മുഖത്താണ്. നാം ഇത് ആഗ്രഹിച്ചതല്ല. ഇത് ഏറ്റവും ക്രൂരവും പൈശ്ചികവുമായ രീതിയില്‍ ഞങ്ങളുടെ മേല്‍ അടിച്ചേല്പ്പിക്കപ്പെടുയായിരുന്നു. ഈ യുദ്ധം ആരംഭിച്ചത് ഞങ്ങളല്ല, പക്ഷേ ഇത് അവസാനിപ്പിക്കുന്നത് ഇസ്രായേലായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു.
ശനിയാഴ്ച രാവിലെ നടന്ന അപ്രതീക്ഷിത ഹമാസ് ആക്രമണത്തില്‍ ഇതുവരെ 2,300 ഇസ്രായേലികള്‍ക്ക് പരിക്കേല്‍ക്കുകയും 700 ലധികം പേര് മരിക്കുകയും ചെയ്തു. ഈ ആക്രമണത്തിന് ശത്രുക്കള്‍ വലിയ വില നല്‍കേണ്ടിവരുമെന്നും അദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ഇസ്രായേലിനെ ആക്രമിച്ചതിലൂടെ ഹമാസ് ചരിത്രത്തിലെ തന്നെ വലിയ തെറ്റാണ് ചെയ്തത്. ഇതിന് ഇസ്രായേല്‍ നല്ക്കുന്ന മറുപടി ഹമാസും മറ്റു ശത്രക്കളും ദശാബ്ദങ്ങളോളം ഓര്‍മ്മിക്കപ്പെടുമെന്നും അദേഹം വ്യക്തമാക്കി.
Israel is at war.
We didn’t want this war.
It was forced upon us in the most brutal and savage way.
But though Israel didn’t start this war, Israel will finish it.Once, the Jewish people were stateless.
Once, the Jewish people were defenseless.
No longer.Hamas will… pic.twitter.com/eVECGnzLu3
— Benjamin Netanyahu – בנימין נתניהו (@netanyahu) October 9, 2023
നിരപരാധികളായ ഇസ്രായേലികള്‍ക്കെതിരെ ഹമാസ് നടത്തിയ ക്രൂരമായ ആക്രമണങ്ങള്‍ മനസ്സിനെ വല്ലാതെ ഉലയ്ക്കുന്നു: കുടുംബങ്ങളെ അവരുടെ വീടുകളില്‍ കശാപ്പ് ചെയ്യുക, നൂറുകണക്കിന് യുവാക്കളെ ഒരു ഔട്ട്ഡോര്‍ ഫെസ്റ്റിവലില്‍ കൂട്ടക്കൊല ചെയ്യുക, നിരവധി സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും തട്ടിക്കൊണ്ടുപോകല്‍, ഹോളോകോസ്റ്റ് അതിജീവിച്ചവരെ പോലും വെറുതെ വിട്ടിട്ടില്ല. ഇതിന് ലോക രാജ്യങ്ങള്‍ പ്രതിരോധിക്കുമെന്നും അദേഹം എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: