കഴക്കൂട്ടം: കഴക്കൂട്ടത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ആറ്റിങ്ങല്‍ അവനവന്‍ഞ്ചേരി കെ.കെ.നിവാസില്‍ കിരണിനെ(25) റിമാന്റ് ചെയ്തു. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് റിമാന്റ് ചെയ്തത്.
പീഡന സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. ഡിജിപിയോട് റിപ്പോര്‍ട്ട് തേടി. നാലുദിവസത്തിനുള്ളില്‍ നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. യുവതിക്ക് സൗജന്യ ചികിത്സ നല്‍കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം പ്രതിയെ തെളിവെടുപ്പിനായി ഇന്ന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചയോടെ രക്ഷപ്പെട്ട യുവതി വെട്ടുറോഡിലുള്ള സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് സുഹൃത്തുമൊത്ത് ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിയെ, സുഹൃത്തയായ കിരണ്‍ ബൈക്കിലെത്തി ബലപ്രയോഗത്തിലൂടെ കയറ്റി കൊണ്ടുപോവുകയായിരുന്നു. അതിനുശേഷം മേനംകുളം, വെട്ടുറോഡ്. എന്നിവിടങ്ങളില്‍ കൊണ്ട് പോയി അതിക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയുംചെയ്തു. രാത്രിയോടെ വെട്ടുറോഡിലെ ഗോഡൗണില്‍ കൊണ്ടുവന്ന് കൈകള്‍ കെട്ടിയിട്ട് പീഡിപ്പിച്ചു. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
കിരണും യുവതിയും സുഹൃത്തുക്കളായിരുന്നുവെന്നും എന്നാല്‍ അടുത്തകാലത്തായി യുവതി കിരണുമായി സ്വര ചേര്‍ച്ചയില്‍ അല്ലായിരുന്നുവെന്നും പോലീസ് പറയുന്നു. യുവതി മറ്റൊരു ആണ് സുഹൃത്തുമായി ഹോട്ടലില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടതിലുള്ള വിരോധമാണ് യുവതിയെ മൃഗീയമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതെന്ന് കിരണ്‍ പോലീസിനോട് പറഞ്ഞത്. യുവതി അപകട നില തരണം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: