ലണ്ടന്‍: ഭാരത് ജോഡോ യാത്രയുടെ അവസാനഘട്ടത്തില്‍ ജമ്മു കശ്മീരിലെത്തിയപ്പോള്‍ നേരിട്ട അനുഭവം വിവരിച്ച് രാഹുല്‍ ഗാന്ധി. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നടന്ന പരിപാടിയിലാണ് രാഹുല്‍ തന്റെ അനുഭവം പങ്കുവെച്ചത്. യാത്രയുടെ ഒരുഘട്ടത്തില്‍ ഭീകരര്‍ എന്നെ തേടി അടുത്തെത്തിയിരുന്നു. പക്ഷേ, എന്നെ ഒന്ന് തൊടാന്‍ പോലും അവര്‍ക്കായില്ല. കൊല്ലപ്പെടുമെന്ന് ഒരുഘട്ടത്തില്‍ താന്‍ കരുതിയിരുന്നെന്നും രാഹുല്‍.
ഭാരത് ജോഡോ യാത്രയ്ക്കിടെ പരിചയമില്ലാത്ത ഒരാള്‍ തന്നെ കാണാനെത്തി. എന്റെ പ്രസംഗം പറയുന്നത് കേള്‍ക്കാന്‍ തന്നെയാണോ വന്നത് ഞാന്‍ ചോദിച്ചു അതെ എന്നായിരുന്നു അയാളുടെ ഉത്തരം. നിങ്ങളുടെ വാക്കുകള്‍ ഞാനും കേള്‍ക്കാം എന്നും പറഞ്ഞു. അവിടെ നില്ക്കുന്ന യുവാക്കളെ കാണുന്നുണ്ടോ എന്നായിരുന്നു അയാളുടെ അടുത്ത ചോദ്യം. അവര്‍ തീവ്രവാദികളാണെന്നും അയാള്‍ പറഞ്ഞു. ‘ രാഹുല്‍ വിശദീകരിച്ചു. തീവ്രവാദികള്‍ സാധാരണ ആളുകളെ കൊല്ലുകയാണ് പതിവ്. അന്ന് ഞാനും കൊല്ലപ്പെടുമെന്ന് മനസില്‍ കരുതി. എന്നാല്‍ അവര്‍ എന്നെ നോക്കി, ഞാനും അവരെ രൂക്ഷമായി നോക്കി. പിന്നെ ഞങ്ങള്‍ വഴിതിരിഞ്ഞ് നടന്നു. അന്ന് ഭീകരര്‍ക്ക് എന്നെ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അവര്‍ താന്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനാണ് വന്നതെന്നാണ് തോന്നുന്നത്. അതാണ് ആശയവിനിമയത്തിന്റെ ശക്തിയെന്നും രാഹുല്‍.
ജമ്മു കശ്മീരിലുടനീളം ഒരു തടസവുമില്ലാതെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോയത്. യാത്രയുടെ അവസാനം ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പിരിഞ്ഞത്. തുടര്‍ന്ന് രാഹുലും സഹോദരി പ്രിയങ്ക വാദ്രയും ചേര്‍ന്ന് മഞ്ഞില്‍ കളിക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: