ന്യൂദല്‍ഹി: ഡെവലപ്മെന്റ് കമ്മീഷണറുടെ ഓഫീസ് (കരകൗശലവസ്തു), വിപണന പരിപാടികളില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ അപേക്ഷകള്‍ ക്ഷണിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കരകൗശല വിദഗ്ധര്‍ക്ക് പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്ത വിപണന വേദി നല്കാന് ഇത് കാരണമാകും.
കരകൗശലത്തൊഴിലാളികളെ അവരുടെ ഉല്പന്നങ്ങള് വില്ക്കാന് സഹായിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിവര്‍ഷം 200 ആഭ്യന്തര വിപണന പരിപാടികള്‍ സംഘടിപ്പിക്കുന്നു. അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ തിരഞ്ഞെടുക്കല്‍ വരെയുള്ള പ്രക്രിയയും സ്റ്റാള്‍ അലോട്ട്മെന്റും മനുഷ്യ ഇടപെടല്‍ ഇല്ലാതെ പൂര്‍ണ്ണമായും കമ്പ്യൂട്ടര്വല്ക്കരിച്ചിരിക്കുന്നു.
ഈ രീതിയിലുള്ള ഓണ്‍ലൈന്‍ പ്രക്രിയ, എല്ലാ കരകൗശല തൊഴിലാളികള്‍ക്കും തുല്യവും ന്യായവും സുതാര്യവുമായ അവസരം നല്‍കും. കരകൗശലത്തൊഴിലാളികളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശാലമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട എല്ലാവര്ക്കും വിതരണം ചെയ്തിട്ടുണ്ട് (അത് ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്).
ഡെവലപ്മെന്റ് കമ്മീഷണറുടെ (കരകൗശലവസ്തുക്കള്‍) ഓഫീസ് ഇന്ത്യന്‍ കരകൗശല പോര്‍ട്ടല്‍ (http://indian.handicrafts.gov.in) ആരംഭിച്ചിട്ടുണ്ട്. അതിലൂടെ യോഗ്യരായ എല്ലാ കരകൗശല തൊഴിലാളികള്‍ക്കും മാര്‍ക്കറ്റിംഗ് പരിപാടികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കരകൗശലത്തൊഴിലാളിക്ക് പെഹ്ചാന് കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം, തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഛഠജ ഉപയോഗിച്ച് പോര്‍ട്ടലില്‍ പ്രവേശിക്കാം. ദല്‍ഹി ഹാത്ത് ഉള്‍പ്പെടെയുള്ള എല്ലാ വിപണന പരിപാടികള്‍ക്കുമുള്ള അപേക്ഷ, തിരഞ്ഞെടുക്കല്‍, അലോട്ട്മെന്റ് എന്നിവ ഈ പോര്‍ട്ടലിലൂടെ മാത്രമേ നടത്താനാവൂ. ആഭ്യന്തര വിപണന പരിപാടിയില്‍ പങ്കെടുക്കുന്നതിന് നേരിട്ട് അപേക്ഷ ക്ഷണിക്കുന്ന രീതി ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: