കാബൂള്‍: താലിബാന് ഭരണം പിടിച്ചെടുത്ത അഫ്ഗാനിലെ സ്ത്രീകള്‍ക്ക് ഇനി ഡ്രൈവിങ്ങ് ലൈസന്‍സുകള്‍ അനുവദിക്കില്ല. താലിബാന് ഭീകരരുടെ നിര്‍ദേശാനുസരണമാണ് പുതിയ തീരുമാനം. ഇതനുസരിച്ച് തലസ്ഥാനമായ കാബൂളിലെയും മറ്റ് ചില പ്രവിശ്യകളിലെയും സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് നിര്‍ത്തിയിട്ടുണ്ട്. സ്ത്രീകള്‍ സ്വന്തമായി Â വാനങ്ങളുമായി നിരത്തിലിറങ്ങരുതെന്നാണ് താലിബാന്റെ തിട്ടൂരം. പുരുഷന്മാരെ ആശ്രയിച്ച് മാത്രം വനിതകള്‍ പുറത്തിറങ്ങിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. Â
Â
നേരത്തെ, സ്ത്രീകള്‍ക്ക് ബുദ്ധി കുറവാണെന്നും അവര്‍ നല്ല വിശ്വാസികളല്ലെന്നും അതിനാല്‍ അവര്‍ക്ക് ജഡ്ജി ആകാന്‍ കഴിയില്ലെന്നും താലിബാന് ജഡ്ജി പറഞ്ഞ് വിവാദമായിരുന്നു. സ്ത്രീകള്‍ക്ക് ബുദ്ധി കുറവായതിനാല്‍ അവര്‍ക്ക് ഒരിയ്ക്കലും ജഡ്ജിയാകാന്‍ കഴിയില്ല’ പാകിസ്ഥാനിലെ മതപഠന സ്കൂളില്‍ പഠിച്ച ഒരു താലിബാന് ജഡ്ജി പറയുന്നത് ഡോക്യുമെന്ററിയില്‍ കാണാം. സ്ത്രീക്കും പുരുഷനും നിയമങ്ങള്‍ വ്യത്യസ്തമാണെന്നും താലിബാന് കരുതുന്നു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ ഒരു അനീതിയും ഇല്ലെന്നും സ്ത്രീകള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് അഫ്ഗാനിസ്ഥാന്റെ ആഭ്യന്തരപ്രശ്നമാണെന്നുമാണ് താലിബാന് വാദിക്കുന്നത്.
Â
ഡോക്യുമെന്ററിയില്‍ ഇസ്ലാമിക നിയമത്തിന് കീഴില്‍ സ്ത്രീകള്‍ക്ക് അവകാശങ്ങളൊന്നുമില്ലെന്നും ഡോക്യുമെന്ററി തുറന്നുകാണിക്കുന്നു. 15കാരിയായ പെണ്‍കുട്ടിയെ അല്പം പണത്തിനും ഏതാനും ആടുകള്‍ക്കും വേണ്ടി 80കാരന് വിവാഹം കഴിക്കുന്നതുപോലുള്ള സംഭവങ്ങള്‍ സാധാരണമാണ്. നിരന്തരമായി സ്ത്രീകളെ അവരുടെ ഭര്ത്താക്കന്മാര് മര്‍ദ്ദിക്കുന്നതും പതിവാണ്. അങ്ങിനെ കയ്യുടെയും കാലിന്റെയും മുക്കിലെയും എല്ലുപൊട്ടിയ നിരവധി സ്ത്രീകളെ ഡോക്യുമെന്ററി പച്ചായി മുന്നിലെത്തിക്കുന്നു.
Â
താലിബാന് ഭരണം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തി അവര്‍ ബുര്‍ഖ ധരിയ്ക്കാന്‍ നിര്‍ബന്ധിക്കുന്നത് കാണാം. സ്ത്രീകള്‍ക്കുള്ള ദൈവനിയമത്തിന്റെ വ്യത്യാസമെന്തെന്ന് ഒരു താലിബാന്കാരന് വിശദീകരിക്കുന്നത് കാണാം. അയാള്‍ പറയുന്നത് സ്ത്രീകള്‍ വീടനകത്ത് താമസിക്കണമെന്നും അവരുടെ ഭര്‍ത്താവിനെ സേവിക്കണമെന്നുമാണ് താലിബാന് പറയുന്നത്. Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: