ന്യൂദല്‍ഹി: കുറ്റവാളികളുടെ മതം മറച്ചുവെച്ച് വാര്ത്തസൃഷ്ടിക്കുന്ന എന്‍ഡിടിവിയുടെ കള്ളം പൊളിച്ച് ട്വിറ്ററില്‍ ട്രോളുകളുടെ പ്രവാഹം.
ഗോരഖ്നാഥ് ക്ഷേത്രത്തിലെ കടന്നു കയറി പൊലീസുകാരെ ആക്രമിച്ച ശേഷം അള്ളാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ വിളിക്കുന്ന അഹമ്മദ് അബ്ബാസിയെക്കുറിച്ചുള്ള ട്വീറ്റില്‍ ഇയാളെ ‘ഐ ഐടി എഞ്ചിനീയര്‍’ എന്നു മാത്രമാണ് എന്‍ഡിടിവി വിശേഷിപ്പിച്ചിരിക്കുന്നത്. ഇവിടെ അഹമ്മദ് അബ്ബാസിയുടെ മതം മറച്ചുപിടിച്ച് അയാള്‍ ഐ ഐടി മുംബൈയില്‍ പഠിച്ച വ്യക്തിയാണ് എന്ന വസ്തുതയ്ക്ക് മുന്‍തൂക്കം നല്‍കുന്നത് വഴി അഭ്യസ്തവിദ്യനായ കുറ്റവാളിയെ വെള്ളപൂശാനാണ് എന്‍ഡിടിവി ശ്രമം.
അതേ സമയം ജാമിയ സര്‍വ്വകലാശാലയില്‍ പൗരത്വബില്ലിനെതിരായ പ്രക്ഷോഭത്തിന് നേരെ വെടിയുതിര്‍ത്ത വ്യക്തിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ടാണ് അന്ന് എന്‍ഡിടിവി ട്വീറ്റ് ചെയ്തത്. ഇതില്‍ ജാമിയ സര്‍വ്വകലാശാലയില്‍ വെടിയുതിര്‍ത്ത ഹിന്ദു യുവാവ് ‘രാംഭക്ത് ഗോപാല്‍’ ആണെന്ന് വലിയ കടുപ്പിച്ച അക്ഷരങ്ങളില്‍ എന്‍ഡിടിവി ട്വീറ്റില്‍ എടുത്തു കാണിക്കുന്നു. ഇതുവഴി രണ്ട് മതത്തില്‍പ്പെട്ടവരോട് രണ്ട് തരത്തിലുള്ള സമീപനം കാണിക്കുന്ന എന്‍ഡിടിവിയുടെ നിലപാടിനെതിരെയാണ് ട്വിറ്ററില്‍ ട്രോളുകളും വിമര്‍ശനങ്ങളും നിറഞ്ഞത്.
ഗോരഖ് നാഥ് ക്ഷേത്രത്തില്‍ മൂര്‍ച്ചയേറിയ ആയുധമെടുത്ത് കാവല്പൊലീസുകാരെ ആക്രമിച്ച അഹമ്മദ് അബ്ബാസിയെ ഐ ഐടി മുംബൈയില്‍ ബിരുദം നേടിയ ഒരു എഞ്ചിനീയറുടെ ആക്രമണമായി കാണിച്ച് അതില്‍ ന്യായം കണ്ടുപിടിക്കുകയാണ് എന്‍ഡിടിവി ശ്രമിക്കുന്നത്.
‘അക്രമിയുടെ പേര് അഹമ്മദ് മുര്‍തുസ അബ്ബാസി എന്നാണ്. ഈ അക്രമിയുടെ പേര് മറച്ചുപിടിക്കാന്‍ ഇയാള്‍ എന്‍ഡിടിവിയുടെ ബന്ധു ആണോ’- രോഹിത് ശ്രീവാസ്തവ ട്വീറ്റിലൂടെ ചോദിക്കുന്നു.
‘പേരിലും മതത്തിലും എന്തിരിക്കുന്നു, പ്രത്യേകിച്ചും ഷേഖിന് തുല്ല്യമായ എന്‍ഡിടിവി ആകുമ്പോള്‍’- യോ യോ ഫണ്ണി സിങ്ങ് രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഈ നര്‍മ്മം രൂപത്തില്‍ കുറിച്ചിരിക്കുന്നത്. ഒന്നാമത്തേത് ഗോരഖ് നാഥ് ക്ഷേത്രം ആക്രമിച്ച വ്യക്തിയെ ഐ ഐടി ഗ്രാഡ്വേറ്റ് എന്നെഴുതി മഹത്വവല്‍ക്കരിക്കുന്ന എന്‍ഡിടിവി ട്വീറ്റിന്റെ ചിത്രമാണ്. രണ്ടാമത്തേത് ജാമിയയില്‍ പൗരത്വബില്ലിനെതിരായ പ്രക്ഷോഭത്തിന് നേരെ വെടിയുതിര്‍ത്ത വ്യക്തിയുടെ പേര് വെളിപ്പെടുത്തുന്ന ചിത്രമാണ്. ഈ ട്വീറ്റില്‍ ജാമിയയില്‍ വെടിയുതിര്‍ത്ത യുവാവ് ‘രാംഭക്ത് ഗോപാല്‍’ ആണെന്ന് എന്‍ഡിടിവി വ്യക്തമായി എഴുതിയിരിക്കുന്നു.
‘ജിഹാദി അനുകൂലികളായ എന്‍ഡിടിവി തന്ത്രപൂര്‍വ്വം ഗോരഖ്നാഥ് ക്ഷേത്രം ആക്രമിച്ച തീവ്രവാദിയായ അഹ്മദ് മുര്‍താസ അബ്ബാസിയുടെ പേര് മറച്ച് വെച്ചിരിക്കുന്നു. തീവ്രവാദത്തോട് അനുഭാവം പുലര്‍ത്തുന്നു എന്‍ഡിടിവി പോലുള്ള മാധ്യമകേന്ദ്രം. നാണക്കേട്….’- ഇതാണ് ജോര്‍ദാന്റെ ട്വീറ്റ്.
‘കുറ്റവാളി ഹിന്ദുവാണെങ്കില്‍ അയാളുടെ പേര് നല്‍കും. അത് ന്യൂനപക്ഷ വിഭാഗമാണെങ്കില്‍ പേര് മറച്ചുപിടിക്കും’- ഇതാണ് മയാങ്ക് സച്ദേയുടെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: