ആലപ്പുഴ: മണ്ണെണ്ണയ്ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച സബ്സിഡി തുക പോലും നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്നു. നിലവില്‍ നാല് മാസത്തെ സബ്സിഡി തുക കുടിശ്ശികയാണ്.
2015-16ല്‍ ലിറ്ററിന് 50 രൂപ മണ്ണെണ്ണ വിലയുണ്ടായിരുന്നപ്പോള്‍ 25 രൂപ സബ്സിഡിയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ വില കൂടിയിട്ടും സബ്സിഡി കൂട്ടാന്‍ തയ്യാറാകുന്നില്ല. ഉള്ള സബ്സിഡി തന്നെ മാസങ്ങളുടെ കുടിശ്ശികയാണ്. നേരത്തെ സബ്സിഡി മത്സ്യഫെഡ് വഴി മാസാമാസം ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സബ്സിഡി തുക മത്സ്യഫെഡില്‍ നിന്നെടുത്തുമാറ്റി ഫിഷറീസ് വകുപ്പു വഴിയാണ് നല്‍കുന്നത്. 2021-22 ലെ ബജറ്റില്‍ മണ്ണെണ്ണ 25 രൂപ നിരക്കില്‍ നല്‍കുന്നതിന് 60 കോടി രൂപ വകയിരുത്തിയിരുന്നു എങ്കിലും ഒരു രൂപ പോലും ചെലവഴിച്ചില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് യാനങ്ങളുടെ എണ്ണം കുറച്ച് കാണിച്ച് മണ്ണെണ്ണ വളരെ പരിമിതമായി നല്കുന്ന അവസ്ഥയാണ്. 2015 ല്‍ മണ്ണെണ്ണ പെര്‍മിറ്റിനുള്ള സംയുക്ത പരിശോധന നടത്തിയപ്പോള്‍ 19902 എന്ജിന് പെര്‍മിറ്റ് നല്കാന് ശിപാര്‍ശ ചെയ്തെങ്കിലും 17727 എന്‍ജിനാണ് പെര്‍മിറ്റ് അനുവദിച്ചത്. എന്നാല്‍ ആറു വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പരിശോധനയില്‍ പരിശോധിച്ചതു കേവലം 14556 എന്‍ജിനാണ്.
അതിന്റെ പെര്‍മിറ്റ് പോലും ഇതു വരെ ലഭിക്കാത്തതിനാല്‍ മണ്ണെണ്ണ വിതരണവും നടക്കുന്നില്ല. 2015ല്‍ പരിശോധന നടത്തിയപ്പോള്‍ 15 വര്‍ഷം വരെ കാലപ്പഴക്കമുള്ള എന്ജിന് പെര്‍മിറ്റ് അനുവദിക്കുകയുണ്ടായി. എന്നാല്‍ ഇത്തവണ പരിശോധന നടത്തിയപ്പോള്‍ എന്‍ജിന്റെ കാലപ്പഴക്കം പത്ത് വര്‍ഷമായി നിജപ്പെടുത്തിയതിനാല്‍ അര്‍ഹതയുള്ള നിരവധി തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് പെര്‍മിറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടായി. നേരത്തെ ഇന്‍ ബോര്‍ഡ് വള്ളങ്ങളുടെ രണ്ട് കാരിയര്‍ വള്ളങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കിയിരുന്നു എങ്കില്‍ ഇപ്പോള്‍ കാരിയര്‍ വള്ളങ്ങളുടെ എണ്ണം ഒന്നായി കുറച്ചതു മൂലം അര്‍ഹതയുള്ള നിരവധി തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് പെര്‍മിറ്റ് ലഭിക്കാത്ത അവസ്ഥയാണ്.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരും മുന്‍പ് മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 9.9 എച്ച്പി എഞ്ചിന് 129 ലിറ്ററും 15 എച്ച്പി എന്ജിന് 136 ലിറ്ററും 25 എച്ച്പി എന്ജിന് 180 ലിറ്ററും ലിറ്ററിന് 13 രൂപ വിലയ്ക്ക് വരെ സബ്സിഡി നിരക്കില്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 59 രൂപ വിലയ്ക്ക് പ്രതിമാസം 45 ലിറ്റര്‍ വരെ മണ്ണെണ്ണയാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: