ന്യൂദല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 1700 കശ്മീരി പണ്ഡിറ്റുകള്‍ക്ക് ജോലി നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി.
ഇപ്പോള്‍ 44,684 കശ്മീരി കുടിയേറ്റ കുടുംബങ്ങള്‍ പുനരധിവാസത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ കുടുംബങ്ങളിലെ ആകെ ജനസംഖ്യ 1,54,712 ആണ്.
കശ്മീരി കുടിയേറ്റ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ 1,697 കശ്മീരി ബ്രാഹ്മണര്‍ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ജോലി നല്കി. ഇനി 1,140 പേരെക്കൂടി നിയമിക്കും. – മന്ത്രി പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി നീക്കുന്ന 370ാം വകുപ്പ് റദ്ദാക്കിയ 2019 ആഗസ്ത് അഞ്ചിന് ശേഷം ഒരൊറ്റ കശ്മീരി പണ്ഡിറ്റിനെപ്പോലും കശ്മീര്‍ താഴ് വരയില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടില്ലെന്ന് നേരത്തെ ശീതകാല സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: