കൊച്ചി: വ്യാജപ്രചരണങ്ങളും ഡീഗ്രേഡിങ്ങുകളും ഏശിയില്ല. ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച് ‘മേപ്പടിയാന്’. ഉണ്ണി മുകുന്ദന് തന്നെ നിര്‍മിച്ച് തിയറ്ററുകളില്‍ എത്തിച്ച സിനിമ ഇന്നലെ വരെ ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 9.12 കോടി രൂപയാണ്. സിനിമയുടെ ലാഭമായി ഉണ്ണി മുകുന്ദന് ഫിലിം കമ്പനിക്ക് നാലുകോടിയില്‍ അധികം രൂപയാണ് പ്രഥമ സിനിമയ്ക്ക് തന്നെ ലഭിച്ചത്. മേപ്പടിയാന്റെ നിര്‍മാണത്തിനായി ആകെ ചെലവായത് 5.5 കോടി രൂപയാണ്.
സിനിമയുടെ ഒടിടി റെറ്റുകളും ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി മേപ്പടിയാന്റെ ഡബ്ബിങ് റീമേക്ക് റെറ്റുകളും വിറ്റുപോയിട്ടുണ്ട്. ആമസോണ്‍ പ്രൈംമാണ് മേപ്പടിയാന് സ്വന്തമാക്കിയിരിക്കുന്നത്. ഡബ്ബിങ് റീമേക്ക് റൈറ്റുകള്‍ നല്‍കിയതിന് രണ്ടു കോടി രൂപയും ഓഡിയോ റൈറ്റ്സ് ഇനത്തില്‍ 12 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്.
ജനുവരി 14ന് റിലീസ് ചെയ്ത മേപ്പടിയാന് ഇന്നലെവരെ തീയേറ്റര്‍ ഷെയറായി 2.4 കോടി നേടിയിട്ടുണ്ട്. കേരളത്തിലെ സിനിമയുടെ ഗ്രോസ് കലക്ഷന്‍ 5.1 കോടിയാണ്. ജിസിസി കലക്ഷന്‍ ഗ്രോസ് 1.65 കോടിയുമാണ്. കേവിഡിന്റെ സി കാറ്റഗറിയില്‍ ഉള്‍പ്പെടാത്ത ജില്ലകളിലെ തിയറ്ററുകളില്‍ ഇപ്പോഴും മേപ്പറടിയാന് വിജയകരമായി പ്രദര്‍ശനം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: