കൊച്ചി :ഇഡി ഉദ്യോഗസ്ഥരെയും പോലീസിനേയും തടഞ്ഞ് കൂക്കിവിളിച്ച് തുരത്തി ഓടിക്കാന്‍ ശ്രമിച്ച സംഭവത്തെ വിമര്‍ശിച്ച് ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി.
കോതമംഗലത്ത് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തടയാൻ ശ്രമിച്ച സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.
അബ്ദുള്ളക്കുട്ടി ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കോത മംഗലത്ത് നടന്നത് നമ്മുടെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കലായിരുന്നു.അവിടെ ബോലോ തക്ബീർ മുദ്രാവാക്യം വിളിച്ചതും,അള്ളാഹുവിന്റെ നിയമം മാത്രമാണ് ഞങ്ങൾക്ക് ബാധകം എന്ന് ഉച്ചഭാഷിണിയിൽ പ്രസംഗിച്ചതും നാം കേൾക്കുന്നില്ലെങ്കിൽ ദൈവത്തിന്റെ സ്വന്തം നാട് താലിബാനികളുടെ നാടായി മാറുമെന്നും അബ്ദുള്ളക്കുട്ടി ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.
കേരളത്തിലെ മുസ്ലിം സമൂഹത്തിൽ മിതവാദികളും തീവ്രനിലപാടുകാരും തമ്മിലുള്ള തർക്കം രൂക്ഷമാവുകയാണെന്നും അതിന്റെ പ്രകടമായ വേദിയായിരുന്നു കോഴിക്കോട് കടപ്പുറത്ത് നടന്നലീഗ് സമ്മേളനം.
സമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും മിതവാദ സ്വരത്തിലാണ് സംസാരിച്ചപ്പോള്‍ അബ്ദു റഹ്മാൻ കല്ലായിയും,കെഎം ഷാജിയും ഇസ്ലാമിക തീവ്രവാദത്തിന്റെ സ്വരത്തില്‍ സംസാരിച്ചെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: