മലപ്പുറം: റാസ്പുട്ടിന് ഗാനത്തിന് ചുവടുവച്ച ജാനകി ഓംകുമാര്‍ ജമാഅത്തെ ഇസ്ലാമിയുടെയും ജിഹാദികളുടെ കളിപ്പാട്ടമായെന്ന ആരോപണവുമായി യുക്തിവാദിയായ ജാമിത ടീച്ചര്‍. ജമാഅത്തെ ഇസ്ലാമി വ്യക്തമായ ലക്ഷ്യത്തോടെയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമായി ഇതരമതത്തിലുള്ളവരെ വലവീശി പിടിക്കാനാണ് ശ്രമിക്കുന്നതെന്നും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമായി പോരാടുന്ന ജാമിത ടീച്ചര്‍ പറഞ്ഞു.
റാസ്പുട്ടിന് ഗാനത്തിന് ചുവടുവെച്ച നവീന്‍ കിട്ടിയ പിന്തുണ പോലും മലപ്പുറത്ത് ഡാന്‍സ് കളിച്ച ജസ്ല മാടശേരിക്ക് ലഭിച്ചില്ല. ഇസ്ലാമത വിശ്വാപ്രകാരം ഗാനത്തിന് ചുവടുവെച്ച ജാനകി ഒരു കാഫിറാണ്. എന്നിട്ടും ജാനകിയെ തീവ്രമുസ്ലീംസംഘടനകള് പിന്തുണച്ചത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. ജാനകിയെ മുന്‍ നിര്‍ത്തി കൂടുതല്‍ ആള്‍ക്കാരെ മതത്തിലേക്ക് ആകര്‍ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് ജാമിത ടീച്ചര്‍ പറഞ്ഞു.
ജമാ അത്തെ ഇസ്ലാമിയുടെ സംഘടനയുടെ പരസ്യത്തില്‍ ജാനകി ഓംകുമാര്‍ എത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ജാമിത ടീച്ചര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സ്റ്റുഡന്റ് ഇസ്ലാമിക്ക് ഓര്ഗനൈസേഷന് നടത്തിയ പ്രോഗാമിലാണ് ജാനകി പങ്കെടുത്തതെന്ന് ടീച്ചര്‍ പറയുന്നു.
തീവ്ര ഇസ്ലാമിക മത സംഘടനയുടെ ഭാഗമാണ് എസ്ഐഒ. ഇവരുടെ ഏറ്റവും പുതിയ ഐറ്റത്തിന്റെ പ്രചരണമാണ് ജാനകി ഏറ്റെടുത്തിരിക്കുന്നത്. ഇതു വലിയൊരു ട്രാപ്പാണ്. നാടിന്റെ മതേതരത്വം നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. അമുസ്ലീം കുടുംബത്തിലുള്ള ആള്‍ക്കാരെയാണ് ഈ സംഘടന ലക്ഷ്യം വയ്ക്കുന്നത്. കുടുംബങ്ങള്‍ തകര്‍ക്കാനാണ് തീവ്ര മുസ്ലീം സംഘടനയാണ് ജമാ അത്തെ ഇസ്ലാമി ശ്രമിക്കുന്നത്. ഹിന്ദു-ക്രിസ്ത്യന്‍ കുട്ടികളെ വെച്ച് ഇത്തരത്തിലുള്ള പരസ്യം ചെയ്യുന്നത് ആ മതവിഭാഗത്തിലുള്ള ആളുകളെ തങ്ങളുടെ സംഘടനയില്‍ എത്തിക്കാനാണെന്ന് ജാമിത ടീച്ചര്‍ വീഡിയോയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: