ന്യൂദല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയത് കോണ്‍ഗ്രസിനെ. ആര്‍ജെഡിയുടെ മഹാസഖ്യത്തിന്റെ ഭാഗമായി നിന്ന് വലിയ വിജയം കൈപ്പിടിയിലൊതുക്കാമെന്ന് സ്വപ്നം കണ്ട കോണ്‍ഗ്രസിനെ കാത്തിരുന്നത് വലിയ പരാജയമായിരുന്നു. മത്സരിച്ച് 70 സീറ്റുകളില്‍ 19 ഇടത്ത് മാത്രമേ പാര്‍ട്ടിക്ക് വിജയിക്കാനായുള്ളൂ.
എന്നാല്‍ കോണ്‍ഗ്രസിനെ കൂടാതെ, ആര്‍ജെഡി നയിച്ച മഹാസഖ്യത്തിനൊപ്പം നിന്ന് മത്സരിച്ച ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിനേക്കാള്‍ നേട്ടമുണ്ടാക്കി. സിപിഐ(എംഎല്) 12, സിപിഐ രണ്ട്, സിപിഐ(എം) രണ്ട് എന്നിങ്ങനെയാണ് മുന്നണിയിലെ മറ്റ് കക്ഷികളുടെ സീറ്റ് നില. ആകെ 29 സീറ്റുകളിലാണ് മൂന്നു പാര്‍ട്ടികളുംകൂടി മത്സരിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ സ്ട്രൈക്ക് റേറ്റ് 27 ശതമാനം മാത്രം. ഇടതുപാര്‍ട്ടികള്‍ക്ക് ഇത് 50 ശതമാനത്തിന് മുകളിലുണ്ട്.
പ്രത്യേകിച്ച്, ബിജെപിയുമായി നേരിട്ട് മത്സരിച്ച സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ മോശമാണ്. മത്സരിക്കാനിറങ്ങിയ സീറ്റുകളില്‍ 37 ഇടത്തും ബിജെപിയുമായിട്ടായിരുന്നു പോരാട്ടം. പക്ഷേ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമേ മുന്നേറ്റമുണ്ടാക്കിയുള്ളൂ. ബിജെപി സ്ഥാനാര്‍ത്ഥികളോട് പരാജയപ്പെട്ട 30 സീറ്റുകളില്‍ ചയിന്പൂര്, ഗോപാല്‍ഗഞ്ച്, പാരൂ എന്നിവടങ്ങളില്‍ രാജ്യത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: