Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാമസന്നിധിയിലെത്തിയ വിഭീഷണന്‍

കമ്പരാമായണത്തില്‍ നിന്ന് by കമ്പരാമായണത്തില്‍ നിന്ന്
Jun 3, 2019, 03:53 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

വിഭീഷണപ്രസംഗത്തിനുള്ള മറുപടി രാവണന്‍ തുടര്‍ന്നു. കലിയടങ്ങാതെ വീണ്ടും അലറി വിളിച്ചു. ‘ഹിരണ്യകശിപുവിന്റെ കഥ നീ എടുത്തു പറഞ്ഞതെന്തിനെന്ന് എനിക്ക് ബോധ്യമായി. സമയോചിതമായി, കാര്യമാത്രപ്രസക്തമായി നീയത് പറഞ്ഞു തന്നു. 

ആ കഥയിലെ ഹിരണ്യകശിപുവിനോട് നീ എന്നെയാണ് ഉദാഹരിക്കുന്നത്. നീ പ്രഹ്ലാദന്‍. നരസിംഹം നിന്റെ രാമന്‍. പടുകിഴവനായ ഹിരണ്യകശിപു പഴയൊരു തൂണില്‍ വെട്ടി. തൂണ്‍ പൊളിഞ്ഞു വീണ് തലയും കുടവയറും പൊളിഞ്ഞ് ആ പടുകിഴവന്‍ മരിച്ചു. അതിനൊരു ഇതിഹാസഛായ നല്‍കിയപ്പോള്‍ അതില്‍ നരസിംഹാവതാരം രൂപമെടുത്തു. 

ബ്രാഹ്മണരെ കണ്ടാല്‍ കൈകൂപ്പി നില്‍ക്കുന്നവരാണ് ക്ഷത്രിയര്‍. ആ ക്ഷത്രിയരെ പരശുരാമന്‍ അനേകതവണ വിജയിച്ചുവെന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്?  യുദ്ധവും വധവുമെല്ലാം ബ്രാഹ്മണര്‍ക്ക് നിഷിദ്ധ്യമാണ്. അങ്ങനെയെങ്കില്‍ പരശുരാമന്‍ ചെയ്തത് ജാതിധര്‍മലംഘനമാണ്. ഭീരുക്കളെ വധിച്ചതാണോ ഭൃഗുരാമന്‍ നിര്‍വഹിച്ച അവതാരകാര്യം.’  

ഇതുകൊണ്ടൊന്നും മതിവരാതെ ശ്രീരാമദേവനേയും രാവണന്‍ മ്ലേഛമായഭാഷയില്‍ അധിക്ഷേപിച്ചു.’ സ്വന്തം ഭാര്യയെ സംരക്ഷിക്കാന്‍ പോലും കഴിവില്ലാത്തവനാണ് നിന്റെ രാമന്‍. പെണ്‍വാക്കിന് കീഴടങ്ങി രാജ്യമുപേക്ഷിച്ച് വനവാസത്തിനിറങ്ങിയ മഹാത്യാഗി. 

വിഭീഷണാ നീ മിത്രപക്ഷത്തോട് കൂറുകാണിക്കാത്തവനാണ്. ശത്രുപക്ഷത്തിന്റെ അഭ്യുദയംകാംക്ഷിക്കുന്നവനാണ് നീ. നീയെന്റെ സഹോദരനാണെന്നുള്ളത് എനിക്ക് അഭിമാനക്ഷതമുണ്ടാക്കുന്നു.മഹാവഞ്ചകനായ നീ ഉടന്‍ ലങ്കവിട്ടു പോകണം. ‘ രാവണന്റെ വാക്കുകള്‍ കേട്ട് വിഭീഷണന്‍ വീണ്ടും എന്തോപറയാനായി ഭാവിച്ചു. അതോടെ രാവണന്റെ കോപമിരട്ടിച്ചു. ഇന്ദ്രജിത്ത് ചാടിയെണീറ്റു. രാവണന്‍ ചന്ദ്രഹാസപ്പിടിയില്‍ കൈവച്ചു. കുംഭകര്‍ണന്‍ അനുകമ്പയോടെ വിഭീഷണനെ നോക്കി ചില ആംഗ്യങ്ങള്‍ കാണിച്ചു. വിഭീഷണന്‍ രാവണനെ ഭയത്തോടെയും കുംഭകര്‍ണനെ വിനയത്തോടെയും നോക്കി വന്ദിച്ച് സദസ്സില്‍ നിന്നിറങ്ങി നഭസ്സിലൂടെ വടക്കേ ദിക്കിലേക്ക് നടന്നു. വിശ്വസ്തരായ നാലുമന്ത്രിമാര്‍ വിഭീഷണനെ അനുഗമിച്ചു. അവര്‍ ശ്രീരാമനും കൂട്ടരും തമ്പടിച്ചിരിക്കുന്ന മഹേന്ദ്രഗിരിയിലെത്തി ശ്രീരാമനെ സ്തുതിച്ച് പാടാന്‍ തുടങ്ങി. 

ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു രാമനും കൂട്ടരും. ശരണപ്രാര്‍ഥന കേട്ട വാനരന്മാര്‍ മുകളിലേക്ക് നോക്കിയപ്പോള്‍ അഞ്ചുപേര്‍ ആകാശത്ത് കൈകൂപ്പി നല്‍ക്കുന്നതു കണ്ടു. അവര്‍ അക്കാര്യം സുഗ്രീവനെ അറിയിച്ചു. സുഗ്രീവന്‍ വിഭീഷണനേയും കൂട്ടരെയും കൂട്ടി രാമസന്നിധിയിലെത്തി.

ശ്രീരാമന്‍ അവരെ സ്വാഗതം ചെയ്തു. എവിടെ നിന്നു വരുന്നുവെന്ന് അന്വേഷിച്ചു.

‘ദേവാ അങ്ങേയ്‌ക്ക് നമസ്‌ക്കാരം. ഞാന്‍ ലങ്കാധിപനായ രാവണന്റെ ഇളയസഹോദരന്‍ വിഭീഷണനാണ്. കൂടെയുള്ളത് എന്റെ മന്ത്രിമാരാണ്. ലങ്കയില്‍ നിന്ന് അഭയം തേടിയാണ് ഞങ്ങള്‍ വന്നിരിക്കുന്നത്.’ വിഭീഷണന്‍ പറഞ്ഞു. 

എങ്ങനെയുള്ള അഭയമാണ് അങ്ങേയ്‌ക്കും കൂട്ടര്‍ക്കും വേണ്ടതെന്ന് രാമന്‍ ആരാഞ്ഞു. അതുകേട്ട വിഭീഷണന്‍ താന്‍ നിഷ്‌കാസിതനായതെങ്ങനെയെന്ന്  വിശദീകരിച്ചു. 

‘അങ്ങയുടെ പത്‌നിയും ലോകമാതാവുമായ സീതാദേവിയെ മോചിപ്പിച്ച് ക്ഷമായാചനം നടത്തണമെന്ന് ഞാന്‍ ജ്യേഷ്ഠനായ രാവണനോട് പറഞ്ഞു. എന്റെ നിര്‍ദേശം അദ്ദേഹത്തിന് രസിച്ചില്ല. കോപാകുലനായി, എന്നോട് രാജ്യം വിട്ടുപോകാന്‍ പറഞ്ഞു. അല്ലെങ്കില്‍ വധിക്കുമെന്നായിരുന്നു ശാസനം.  ഗതിയില്ലാതെ ഞാന്‍ രാജ്യം വിട്ടോടിയതാണ്. ജീവന്‍പോകുമെന്ന് ഭയക്കുന്ന ഭീരുവല്ല ഞാന്‍. എന്നാല്‍ സത്യധര്‍മങ്ങളെ ഞാന്‍ ആദരിക്കുന്നു. അവ ലംഘിക്കുന്ന കാര്യത്തില്‍ ഞാന്‍ മഹാഭീരുവാണ്. അതുകൊണ്ട് അങ്ങ് എന്നെ അനുഗ്രഹിച്ച് എനിക്ക് അഭയം തരണം. ഞാന്‍ അങ്ങയുടെ വിശ്വസ്തനായി പ്രവര്‍ത്തിച്ചു കൊള്ളാം.’ 

വിഭീഷണന്‍ പറഞ്ഞ കാര്യങ്ങള്‍ രാമന്‍ സുഗ്രീവാദികളുമായി ചര്‍ച്ച ചെയ്തു. ശത്രുപക്ഷത്തു നിന്ന് ഒളിച്ചോടി ചില ആളുകള്‍ ഇവിടെയെത്താം. ചിലപ്പോള്‍ രഹസ്യങ്ങളാരായാന്‍ ശത്രുക്കളുടെ പ്രേരണയാല്‍ വന്നതാകാം. തെളിവുകളില്ലാതെ ഇവരെ എങ്ങനെ വിശ്വസിക്കുമെന്ന് സുഗ്രീവന്‍ സംശയം പ്രകടിപ്പിച്ചു. 

ജാംബവാനും ഇതേ അഭിപ്രായമായിരുന്നെങ്കിലും വിഭീഷണനെക്കുറിച്ചറിയാന്‍ ഒരു മാര്‍ഗമുണ്ടെന്ന് രാമനെ അറിച്ചു. ഹനുമാന്‍ ലങ്കയില്‍ പോയപ്പോള്‍ വിഭീഷണനെക്കുറിച്ച് അറിഞ്ഞിരിക്കാന്‍ ഇടയുണ്ട്. നമുക്ക് ഹനുമാന്റെ അഭിപ്രായം തേടാമെന്ന് ജാംബവാന്‍ പറഞ്ഞു. 

ഹനുമാന് വിഭീഷണനെക്കുറച്ച് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ.’ അദ്ദേഹത്തിന്റെ ഗൃഹം വൈഷ്ണവ ചൈതന്യത്താല്‍ നിറഞ്ഞതാണ്. പരിസരം വിഷ്ണുഭക്തിയാല്‍ പീതവര്‍ണവുമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അതേ പാത പിന്തുടരുന്നവരാണ്. ഇദ്ദേഹത്തിന്റെ ഭാര്യ സരമാദേവിയും മകള്‍ ത്രിജടാ കുമാരിയും എപ്പോഴും സീതാദേവിയെ ആശ്വസിപ്പിക്കാനെത്താറുണ്ട്. എന്നെ വധിക്കാന്‍ രാവണന്‍ ശ്രമിച്ചപ്പോള്‍ അതുവേണ്ട വാലില്‍ തീ കൊളുത്തി വിട്ടാല്‍ മതിയെന്ന് നിര്‍ദേശിച്ചതും ഈ വിഭീഷണനാണ്. ശ്രീരാമദേവനോട് നമുക്കള്ളതിലേറെ ഭക്തിയും ആദരവും അദ്ദേഹത്തിനുണ്ട്. അദ്ദേഹം നമ്മോടൊപ്പമുണ്ടായാല്‍ നമുക്കത് ഗുണകരമായി ഭവിക്കും.” വിഭീഷണന്റെ മഹത്വം വാഴ്‌ത്തിക്കൊണ്ടേയിരുന്നു  ഹനുമാന്‍. 

ഹനുമാന്റെ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യമായിരുന്നു. വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്യാനായിരുന്നു രാമന്റെ നിര്‍ദേശം. അതനുസരിച്ച് ലക്ഷ്മണനും സുഗ്രവാദികളും വിഭീഷണനെ അവിടെവെച്ച് ലങ്കാധിപതിയായി അഭിഷിക്തനാക്കി. 

 (തുടരും)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ആ വിഗ്രഹത്തിന് ജീവൻ ഉണ്ട് ‘ ; ജഗന്നാഥസ്വാമിയെ ഭയന്ന ബ്രിട്ടീഷുകാർ : ക്ഷേത്രത്തിന്റെ രഹസ്യം അറിയാനെത്തിയ ചാരന്മാർ മടങ്ങിയത് മാനസിക നില തെറ്റി

Kerala

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

India

‘ഐ ലവ് യു’ എന്ന് പറഞ്ഞതുകൊണ്ട് മാത്രം ലൈംഗിക പീഡനമാകില്ലെന്ന് ബോംബെ ഹൈക്കോടതി

Kerala

തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്റർ ഡിആർഡിഒ ഏറ്റെടുക്കും; വി.ഡി.സതീശൻ വെറുതെ വിവാദമുണ്ടാക്കുന്നു: രാജീവ് ചന്ദ്രശേഖർ

India

ഹലാൽ എന്ന പേരിൽ തുപ്പൽ കലർന്ന ആഹാരം ഹിന്ദുഭക്തർക്ക് നൽകിയാൽ 2 ലക്ഷം പിഴയും നിയമനടപടിയും ; കൻവാർ യാത്രയ്‌ക്ക് നിർദേശങ്ങളുമായി പുഷ്കർ സിംഗ് ധാമി

പുതിയ വാര്‍ത്തകള്‍

‘പ്രേമലു’ ഫെയിം മമിതയുടെ പിതാവിനെ പ്രശംസിച്ച് ഡോക്‌ടേഴ്‌സ് ദിനത്തില്‍ നടി മീനാക്ഷിയുടെ കുറിപ്പ്

മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശന ഷോകള്‍ നിര്‍ത്തിവച്ചു; പിടിപ്പുകേടിന്റെ കാര്യത്തില്‍ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയും നമ്പര്‍ വണ്‍

മുരുക സംഗമത്തിൽ ഹാലിളകി സ്റ്റാലിൻ സർക്കാർ : പരിപാടിയിൽ പങ്കെടുത്ത പവൻ കല്യാണ്‍, കെ അണ്ണാമലൈ എന്നിവർക്കെതിരെ ക്രിമിനൽ കേസ്

ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സ്‌ഡ് വയർലെസ് ആക്‌സസ് സേവനദാതാവാകാനൊരുങ്ങി റിലയൻസ് ജിയോ

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗജന്യ ചികിത്സയും അവശ്യമരുന്നുകളും നിലച്ചിട്ട് മാസങ്ങള്‍

ഗവര്‍ണ്ണറെ അപമാനിച്ച രജിസ്ട്രാര്‍ക്കെതിരെ നടപടി വൈകുന്നതില്‍ ആശങ്ക

ജാനകി കോടതി കാണും;പ്രദർശനം ശനിയാഴ്ച

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

അയോദ്ധ്യ മാതൃകയിൽ സീതാദേവിയ്‌ക്കായി വമ്പൻ ക്ഷേത്രം ഒരുങ്ങുന്നു : പദ്ധതിയ്‌ക്ക് അംഗീകാരം നൽകി സർക്കാർ

സൂംബാ വിവാദത്തിന് തിരി കൊളുത്തിയ അധ്യാപകനെതിരെ നടപടിക്ക് നിർദേശം; ടി.കെ അഷ്‌റഫ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies