അമ്പലപ്പുഴ: എടിഎം കവര്‍ച്ചാകേസിലെ പ്രതിയെ അമ്പലപ്പുഴയിലെത്തിച്ചു തെളിവെടുപ്പു നടത്തി.
ചെങ്ങന്നൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എടിഎം തകര്‍ത്ത് പണം കവര്‍ന്ന ആല പെണ്ണൂക്കര ഇടയിലത്ത് സുരേഷ് കുമാറിനെയാണ് ചെങ്ങന്നൂര്‍ എസ്ഐ എം. സുധിലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് അമ്പലപ്പുഴയിലെത്തിച്ച് തെളിവെടുപ്പു നടത്തിയത്.
അമ്പലപ്പുഴ ഗവ. കോളേജിനു തെക്കുഭാഗത്തെ കൃഷ്ണാലയം എന്ന വീട് വാടകയ്ക്ക് എടുത്ത് ഇവിടെ തങ്ങിയാണ് പ്രതി എടിഎം കവര്‍ച്ച അസൂത്രണം ചെയ്തത്. ദര്‍ഹിയില്‍ പരിചയപ്പെട്ട അമ്പലപ്പുഴ സ്വദേശി ഉണ്ണി എന്ന വ്യക്തിയാണ് സുരേഷ്കുമാറിന് വീട് വാടകയ്ക്കെടുക്കാന്‍ സൗകര്യമൊരുക്കിയത്.
നാലുദിവസം പ്രതി ഈ വീട്ടില്‍ താമസിച്ചിരുന്നു. വീട്ടുടമസ്ഥനില്‍ നിന്നും ഉണ്ണിയില്‍ നിന്നും പോലീസ് വിവരങ്ങള്‍ തേടി. ഏപ്രില്‍ 29ന് ചെങ്ങന്നൂര്‍ ചെറിയനാട് പടനിലത്തിന് സമീപമുള്ള എടിഎമ്മില്‍ 3.69 ലക്ഷവും മെയ് 26ന് കഴക്കൂട്ടം അമ്പലത്തിന് കരയ്ക്ക് സമീപമുള്ള എടിമ്മില്‍ നിന്ന് 10.18 ലക്ഷം രൂപയുമാണ് സുരേഷ് കുമാറും ദല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ അസ്ലൂബ് ഖാനും ചേര്‍ന്ന് കവര്‍ന്നത്.
രാമപുരം, കഞ്ഞിക്കുഴി, എന്നിവിടങ്ങളില്‍ കവര്‍ച്ചാശ്രമവും നടന്നു. ഇന്നലെ അമ്പലപ്പുഴയിലെത്തിച്ച സുരേഷ്കുമാറുമായി അരമണിക്കൂറുളോളം തെളിവെടുപ്പു നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: