ചാലക്കുടി: കൊരട്ടി പഞ്ചായത്ത് യോഗത്തില്‍ റെഡിമിക്സ് യൂണിറ്റിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത. സിപിഎമ്മും ഡിവൈഎഫ്ഐയും യൂണിറ്റ് ഒരു കാരണവശാലും ആരംഭിക്കുവാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സമരം നടത്തുമ്പോഴാണ് ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്ത് സമിതി റെഡിമിക്സ് യൂണിറ്റിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്. ഇത് പാര്‍ട്ടിയില്‍ വലിയ ബഹളത്തിന് കാരണമായിരിക്കുകയാണ്. പാര്‍ട്ടി തീരുമാനത്തിനെതിരെയാണ് പഞ്ചായത്ത് ഭരണ സമിതിയുടെ നടപടികളെന്ന് അണികള്‍ തന്നെ പറയുന്നു.
കൊരട്ടി പൊങ്ങത്താണ് ജനങ്ങളെ ബാധിക്കുന്ന തരത്തില്‍ വലിയ പരിസര മലനീകരണത്തിനും മറ്റും കാരണമാക്കുന്ന റെഡിമിക്സ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. ഭരണപക്ഷ തീരുമാനത്തിനെതിരെ പ്രതിപക്ഷം ഒന്നടക്കം വിയോജന കുറിപ്പ് രേഖപ്പെടുത്തി. ബിജെപി അംഗമടക്കമുള്ള പത്തംഗ പ്രതിപക്ഷമാണ് വിയോജന കുറിപ്പ് രേഖപ്പെടുത്തിയത്. രൂക്ഷമായ പരിസര മലനീകരണത്തിനും ജല ചൂഷണത്തിനുമാണ് യൂണിറ്റ് വരുന്നതോടെ ഇടയാവുക. ലക്ഷ കണക്കിന് ലിറ്റര്‍ വെള്ളം ഒരു ദിവസം വേണ്ടി വരുന്ന കമ്പനി ഇപ്പോള്‍ തന്നെ എട്ട് കുഴല്‍ കിണറുകള്‍ ഇവിടെ സ്ഥാപിച്ചു കഴിഞ്ഞു.
അടിയന്തിരമായി കമ്പനിക്കെതിരെ സ്റ്റോപ്പ് മെമ്മോ നല്‍കണമെന്നും,ഒരു കാരണവശാലും ലൈസന്‍സ് അനുവദിക്കരുതെന്ന പ്രതിപക്ഷ ആവശ്യം ഭരണപക്ഷം അംഗീകരിക്കുവാന്‍ തയ്യാറായില്ല. കമ്പനി പൊതു ജനങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണുന്നതാണ് നല്ലതെന്ന നിലപാടാണ് ഭരണ സമിതിക്കുള്ളത്. കമ്പനിയുടെ പ്രവര്‍ത്തനം തുടര്‍ന്നാല്‍ നിരാഹാരം ഉള്‍പ്പടെയുള്ള ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയ്നി ജോഷി, അംഗങ്ങളായ ജോബി മാനുവല്‍, വി.കെ.കൃഷ്ണന്, വാര്‍ഡ് അംഗം മിനി ഡേവീസ്, ഡേവീസ് മൂലന് തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി അംഗം ബിന്ദു സത്യപാലനും വിയോജന കുറിപ്പ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: