ചാലക്കുടി: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് സ്ക്കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതം. മാള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റോയി, ചാലക്കടി എസ്.ഐ ജയേഷ് ബാലന് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.
സംഭവ സമയത്ത് ലോറിയില്‍ എത്ര പേരുണ്ടായി എന്ന വ്യക്തതയില്ലെന്ന് പോലീസ് പറയുന്നു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച വ്യക്തികളെ കൂടി കേസില്‍ പ്രതികളാക്കും.
ഞായറാഴ്ച വൈകിട്ട് വെറ്റിലപ്പാറയില്‍ വെച്ച് സ്കൂട്ടറില്‍ ലോറിയിടിച്ച് വീഴ്ത്തിയ ശേഷം ലിബിന്റെ ദേഹത്തുകൂടെടെ ലോറിയുടെ ചക്രം കയറ്റിയറക്കുകയായിരുന്നു. കുടെയുണ്ടായിരുന്ന സഹോദരന് ലിന്റോ ചാലക്കുടിയലെ സ്വകാര്യ ആശുപത്രിയില്‍ ച്രികിത്സയിലാണ്. സ്വത്തിനെ ചൊല്ലി ലിബിനും, പുളിങ്കര കോയിക്കര സണ്ണിയെന്നയാളും, ടിപ്പര്‍ ഉടമ പോളിയുമായി വഴക്കും പോലീസ് കേസുകളും ഉണ്ടായിരുന്നതാണ്. അയല്പക്കത്ത് താമസിച്ചിരുന്ന ഇവര്‍ തമ്മില്‍ വഴക്ക് രൂക്ഷമായപ്പോള്‍ സ്ഥലം വിറ്റ് മേലൂര്‍ പന്തല്ലൂര്‍ പാടത്തേക്ക് വാടക്ക് താമസിച്ചു വരികയായിരുന്നു ലിബിന്.
ഞായറാഴ്ച കുറ്റിച്ചിറയില്‍ വെച്ച് പ്രതികള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് സഹോദരങ്ങള്‍ സണ്ണിയുടെ കാര്‍ തല്ലി തകര്‍ക്കുകയും, പോളിയുടെ വീടിന് കേടുപാടു വരുത്തുകയും ചെയ്തു. പിന്നീട് സ്കൂട്ടറില്‍ രക്ഷപ്പെടുന്നതിനിടയില്‍ കുറ്റിച്ചിറ ജംഗഷനില്‍ വെച്ച് ഇരു കൂട്ടരും തമ്മില്‍ വഴക്കും മറ്റും ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടിച്ച് മാറ്റി വിട്ടിരുന്നു. തുടര്‍ന്ന് ലോറിയില്‍ സ്കൂട്ടറിനെ പിന്തുടര്ന്ന് വെറ്റിലപ്പാറ പതിമൂന്നല് വെച്ച് സ്ക്കൂട്ടറില്‍ ലോറി ഇടിച്ച് വീഴ്ത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: