ആമ്പല്ലൂര്‍: ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും പുലക്കാട്ടുകര ഷട്ടറിന്റെ ചോര്‍ച്ചയ്ക്ക് പരിഹാരമായില്ല. സംഭരണ ഷട്ടറുകളിലെ ചോര്‍ച്ചയും വളവുംമൂലം പുലക്കാട്ടുകര റഗുലേറ്ററിലെ സംഭരണം കാര്യക്ഷമമല്ല. വേനലില്‍ വെള്ളം കെട്ടിനിറുത്തുകയെന്ന ലക്ഷ്യം നിറവേറ്റാനാകുന്നില്ല.
കഴിഞ്ഞദിവസം പീച്ചി ഡാമില്‍ നിന്നും മണലിപ്പുഴയിലൂടെ ഒഴുക്കിയവെള്ളം ഷട്ടറുകളില്‍ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചില്ല.
12 ലക്ഷം രൂപ മുടക്കിയുള്ള നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതിനുശേഷവും ഇവിടെ വെള്ളം സംഭരിച്ചു നിര്ത്താനാവാത്തതിനെതിരെ വിമര്‍ശനമുയര്‍ന്നു. പഴയ ഷട്ടറില്‍ പെയിന്റിങ്ങ് ജോലികള്‍ നടത്തിയാല്‍ ചോര്‍ച്ച നില്‍ക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പുതിയ റഗുലേറ്റര്‍ കം ബ്രിജ് വരുന്നതിനുമുമ്പേ തിരക്കിട്ട് പഴയ റഗുലേറ്ററില്‍ അറ്റകുറ്റപ്പണി നടത്താനാണ് ശ്രമമെന്നും നാട്ടുകാര്‍ പറയുന്നു. പുലക്കാട്ടുകര റഗുലേറ്റര്‍ നവീകരിച്ച് വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന റഗുലേറ്റര്‍ കം ബ്രിജിന് ഭരണാനുമതിയായിട്ടുള്ളതാണ്. നിര്‍മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഏതാനും വര്‍ഷത്തിനുള്ളില്‍ പൊളിച്ചുകളയേണ്ട ഭാഗത്താണ് ഇപ്പോള്‍ പന്ത്രണ്ട് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മാണം നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: