Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശാര്‍ക്കര ശ്രീ ഭഗവതി ക്ഷേത്രം

Janmabhumi Online by Janmabhumi Online
Mar 29, 2016, 12:59 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ്‌ പഞ്ചായത്തിലാണ്‌ കേരളത്തിലെ പുരാതനമായ ശാര്‍ക്കര ഭഗവതി ക്ഷേത്രം. കാളിയൂട്ടിലൂടെ പ്രസിദ്ധമായ മഹാക്ഷേത്രം. ജടായുവിന്റെ ചിറകിന്റെ കീഴിലുള്ള സ്ഥലമെന്ന അര്‍ത്ഥത്തില്‍ ചിറയിന്‍കീഴ്‌ എന്ന്‌ ആദ്യം ഈ സ്ഥലത്തിന്‌ പേരുണ്ടായി എന്നും അത്‌ പിന്നീട്‌ ചിറയിന്‍കീഴ്‌ എന്നായി മാറിയെന്നും അതല്ല പൗരാണികകാലത്ത്‌ വിജനമായ ഈ പ്രദേശത്ത്‌ ധാരാളം ചിറകുകളുണ്ടായിരുന്നുന്നെന്നും ചിറയുടെ കീഴ്പ്രദേശമായിരുന്നതുകൊണ്ട്‌ ചിറയിന്‍കീഴ്‌ എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു. ക്ഷേത്രത്തില്‍ നിന്നും അധികം അകലത്തിലല്ലാതെ ഇപ്പോഴും ചിറയുണ്ട്‌.

അനന്തര ചിറ അത്തരത്തിലൊന്നാണ്‌. ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ സഭവിള ആശ്രമം എന്നൊരു ബോര്‍ഡുണ്ട്‌. അവിടെനിന്നും കുറച്ച്‌ അകലെയായി ഒരു കുന്നിന്‍പ്രദേശം. ശ്രീനാരായണഗുരു ഇടയ്‌ക്കിടെ വന്നിരിക്കാറുണ്ടായിരുന്ന സ്ഥാനം ഈ മനോഹരസ്ഥലത്താണ്‌ ആശ്രമം സ്ഥിതിചെയ്യുന്നത്‌. അനശ്വരനടനായ പ്രേംനസീറിന്റെയും പ്രശസ്ത നാടകകൃത്ത്‌ ജി.ശങ്കരപിള്ളയുടെയും ചിത്രകാരനായ ചിറയിന്‍കീഴ്‌ ശ്രീകണ്ഠന്‍ നായരുടെയും കാളിയൂട്ടിന്‌ പ്രധാന പങ്കുവഹിക്കുന്ന പൊന്നറ നാരായണപിള്ളയുടെയും ജന്മങ്ങളാല്‍ അനുഗൃഹീതമാണ്‌ ചിറയിന്‍കീഴ്‌.

ചുറ്റും തണല്‍വീഴ്‌ത്തുന്ന ആല്‍മരങ്ങള്‍. നാലുമൂലയിലും കളിത്തട്ടുകള്‍ വലിയ നടപന്തലും സ്വര്‍ണ്ണധ്വജവും ബലിക്കല്‍പ്പുരയും നാലമ്പലവും വേലപ്പന്തലുമുണ്ടിവിടെ.

ശ്രീകോവിലില്‍ വടക്കോട്ട്‌ ദര്‍ശനമേകുന്നു ഭഗവതി-ഭദ്രകാളി ഗണപതി, വീര്‍ഭദ്രന്‍, യക്ഷി, നാഗം എന്നീ ഉപദേന്മാര്‍ പ്രത്യേകം കോവിലുകളിലുണ്ട്‌. മൂന്നു പൂജയുണ്ട്‌. തന്ത്രം തരണനെല്ലൂരാണ്‌. പായസ്സവും, മുഴുക്കാപ്പും പ്രധാന വഴിപാടുകള്‍. കുട്ടികള്‍ക്കായി ഉരുള്‍വഴിപാടുമുണ്ട്‌.

പണ്ട്‌ ഈ നാട്‌ ജനവാസം കുറഞ്ഞപ്രദേശമായിരുന്നു. അക്കാലത്ത്‌ അമ്പലപ്പുഴ ഭാഗത്തുനിന്നും വന്ന ഏതാനും ശര്‍ക്കര വ്യാപാരികള്‍ ഇവിടെയുണ്ടായിരുന്നു . വഴിയമ്പലത്തില്‍ വിശ്രമിച്ചു ക്ഷീണമകറ്റിയശേഷം ശര്‍ക്കരകുടങ്ങളുമെടുത്ത്‌ അവര്‍ യാത്ര തുടരാന്‍ ഒരുങ്ങവെ കുടങ്ങളില്‍ ഒന്ന്‌ ഇളകാതെയായി. അവര്‍ ബലം പ്രയോഗിച്ച്‌ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കുടം പിളര്‍ന്ന്‌ ശര്‍ക്കര ഒഴുകുകയും അതില്‍ ഒരു വിഗ്രഹം പ്രത്യക്ഷപ്പെടുകയും ചെയ്തു.

വഴിയമ്പലം വൃത്തിയാക്കാന്‍ എത്തിയ ഒരു വൃദ്ധ ഇതു കാണുകയും നാട്ടിലെ പ്രധാനിയെ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട്‌ അവര്‍ ക്ഷേത്രം പണിത്‌ വിഗ്രഹം പ്രതിഷ്ഠിക്കുകയാണുണ്ടായത്‌. ശര്‍ക്കരകുടത്തില്‍ നിന്നും ഉയിര്‍കൊണ്ട ദേവി ശര്‍ക്കരദേവി എന്ന്‌ അറിയിപ്പെട്ടു. പിന്നീട്‌ ശാര്‍ക്കരദേവി എന്നായി. വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവുമുണ്ട്‌. ക്ഷേത്രത്തിനടുത്തുള്ള ഒരു മഠത്തില്‍ കളിച്ചുകൊണ്ടുനിന്നിരുന്ന കുട്ടികളുടെ കൂട്ടത്തില്‍ ഒരു ബാലികയെ കാണാതെയായി. വീട്ടുകാര്‍ അന്വേഷണത്തിലുമായി. അപ്പോഴാണ്‌ സ്വാമിയാര്‍ അവിടെ എത്തിയത്‌. കുട്ടി ശര്‍ക്കരെകുടത്തില്‍ ഒളിച്ചതാണെന്നു പറഞ്ഞ്‌ വില്വമംഗലസ്വാമിയാര്‍ അവരെ സമാധാനിപ്പിച്ചു. അതുകൊണ്ടാണ്‌ വ്യാപാരികളുടെ ഒരു കുടം ഉറച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു.

ശാര്‍ക്കര ക്ഷേത്രത്തിലെ കാളിയൂട്ട്‌ ഉത്സവം പ്രസിദ്ധം. കുംഭമാസത്തിലെ മൂന്നാമത്തെ അല്ലെങ്കില്‍ അവസാനത്തെ വെള്ളിയാഴ്ചയാണ്‌ കാളിയൂട്ട്‌. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ്‌ തുടക്കംകുറിച്ചതെന്നാണ്‌ ഐതിഹ്യം. മാര്‍ത്താണ്ഡവര്‍മ്മ രാജാവ്‌ ഒരു നേര്‍ച്ച നേര്‍ന്നു. യുദ്ധത്തില്‍ ജയിച്ചാല്‍ ശാര്‍ക്കരയില്‍ കാളിയൂട്ട്‌ നടത്താമെന്നായിരുന്നു ആ നേര്‍ച്ച. യുദ്ധം ജയിച്ചതിനെതുടര്‍ന്ന്‌ മഹാരാജാവ്‌ ഏര്‍പ്പെടുത്തിയ ചടങ്ങാണ്‌ കാളിയൂട്ട്‌. ക്ഷേത്രത്തിലെ നാലമ്പലത്തിലെ കുളത്തിലാണ്‌ കാളിയൂട്ട്‌ നടക്കുക.

ശാര്‍ക്കര മീനഭരണിക്കും പ്രശസ്തി. സ്വര്‍ണ്ണധ്വജത്തില്‍ കൊടിയേറുന്നതോടെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്‌ തുടക്കം കുറിക്കും. ഭരണി നാളിലാണ്‌ ആറാട്ട്‌. അന്ന്‌ ഗരുഡന്‍തൂക്കവുമുണ്ട്‌. അശ്വതിദിവസം ഇരുപത്തിയെട്ട്‌ സ്ഥലങ്ങളില്‍ നിന്നും ഉരുള്‍ വരാറുണ്ട്‌. അതോടെ ഈ ദേശം ഉത്സവത്തിന്റെ ഉത്സാഹതിമിര്‍പ്പിലാകും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേല്‍-ഇറാന്‍ യുദ്ധം: ജയം ആര്‍ക്ക്?

Kerala

യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപനം, വ്യോമഗതാഗതം സാധാരണ നിലയില്‍

Kerala

ഇടകൊച്ചിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പെണ്‍സുഹൃത്തും ഭര്‍ത്താവും അറസ്റ്റില്‍

World

പശ്ചിമേഷ്യയില്‍ 12 ദിവസത്തെ യുദ്ധക്കാര്‍മേഘം ഒഴിഞ്ഞു;വെടിനിര്‍ത്തി ഇസ്രയേലും ഇറാനും; ഇന്ധനവില ഇടിഞ്ഞു, ഓഹരിവിപണി കുതിച്ചു

News

വനത്തില്‍ ഒളിവിലായിരുന്ന പോക്‌സോ കേസ് പ്രതിയായ ആദിവാസി യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

പാലക്കാട് കയറ്റിറക്ക് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

അനധികൃത സ്വത്ത് സമ്പാദനമെന്ന് ആരോപണം : സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവന്‍ മണിയറയെ നീക്കി

ഇത്രയും നാൾ ഇറാനൊപ്പമായിരുന്ന പാകിസ്ഥാൻ കളം മാറ്റി : ഖത്തറിനെ ഇറാൻ ആക്രമിച്ചത് തെറ്റായിപ്പോയി

രോഗബാധിതനായ വൃദ്ധനുള്‍പ്പെടെ കഴിയുന്ന വീടും സ്ഥലവും ജപ്തി ചെയ്ത് കേരള ബാങ്ക്

ഉദ്ധവ് താക്കറെ ശിവസേന ക്ഷയിക്കുന്നു; ഉദ്ധവ് സേനയുടെ 50 കോര്‍പറേഷന്‍ അംഗങ്ങള്‍ ബിജെപിയിലേക്ക്

ഓപ്പറേഷൻ സിന്ദൂറല്ല , ഇനി അതുക്കും മേലെ : ഇന്ത്യൻ സൈന്യത്തിനായി വരുന്നത് 2000 കോടിയുടെ അപകടകാരികളായ ആയുധങ്ങൾ : ചങ്കിടിപ്പോടെ പാകിസ്ഥാൻ

‘ കശ്മീരിനെക്കുറിച്ച് പറയാൻ നിങ്ങൾക്കെന്ത് അവകാശം ‘ ; പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന ഇസ്ലാമിക് കോ-ഓപ്പറേഷനെതിരെ ഇന്ത്യ

ഇറാനില്‍ ആയത്തൊളള ഖമേനി സര്‍ക്കാര്‍ സ്ഥാപിച്ച 'ഇസ്രയേല്‍ ക്ലോക്ക്' (ഇടത്ത്)

എന്താണ് ഈ ഇസ്രയേല്‍ ക്ലോക്ക്? ഖമേനി എന്തിന് ഇങ്ങിനെ ഒരു ക്ലോക്ക് സ്ഥാപിച്ചു?

മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies