മാതൃഭൂമി വാരാന്തപ്പതിപ്പില്കണ്ട കാഴ്ച ഹൃദയത്തെ നടുക്കി! ധ്യാനനിമഗ്നനായ ഭാഗവാന് ശ്രീബുദ്ധന്റെ പിന്നിലായി ഒരു കൊലക്കുരിശ്! കൊടൈക്കലാനിലെ പെരുമാള്‍മലയില്‍ ആശ്രമം എന്ന പേരില്‍ പള്ളികെട്ടി താമസിക്കുന്ന ജസ്യൂട്ട് പാതിരി അരുള്‍ മരിയ ആരോക്യച്ചാമി യന്ത്രസംസ്കൃതിയുടെ മടുപ്പില്‍നിന്ന് രക്ഷനേടാന്‍ കണ്ടെത്തിയ പുതിയ ഉപായമാണത്രേ അത്. ക്രിസ്തുവിനുമുമ്പ് ജീവിച്ചുമരിച്ച ബുദ്ധനെ അറിയാന്‍ കുരിശിന്റെ പശ്ചാത്തലം ആവശ്യമില്ല; അപ്പോള്‍ അരുള്മരിയക്കുള്ളത് ദുഷ്ടലാക്കാണ്.
വ്യാസന്, ദത്താത്രേയന്, ബുദ്ധന് മുതലായവര്‍ മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍ക്കു പുറമെയുള്ള മറ്റവതാരങ്ങളാണെന്നാണ് ഹിന്ദുവിശ്വാസം. കോടിക്കണക്കിന് ഹിന്ദുക്കളും ബുദ്ധമതക്കാരും ഈശ്വരനായി ആരാധിക്കുന്ന ഗൗതമനെ ബോധിവൃക്ഷച്ചുവട്ടില്നിന്ന് നിഷ്കാസനം ചെയ്ത് കുരിശിന്റെ കീഴിലാക്കുന്ന തോന്ന്യാസത്തിന്റെ പേര് ‘പിതൃശൂന്യത’ എന്നാണ്; അല്ലാതെ ബുദ്ധനെ അറിയുക എന്നല്ല.
ഭാരതവല്‍ക്കരണമെന്ന പേരില്‍ യെരുശലേംകാരി മേരിയെ സ്വര്‍ണക്കിരീടവും ആടയാഭരണങ്ങളുമണിയിച്ച് ഹിന്ദു ദേവീദേവന്മാരുടെ രൂപത്തില്‍ വേളാങ്കണ്ണിമാതാവാക്കിയതും ക്രൈസ്തവവേദാന്തചിന്തയെന്ന പേരില്‍ യേശുവിനെ ‘നരഹരി’യാക്കിയതും തൊട്ട്,സന്യാസിവേഷം കെട്ടിയ മിസ്റ്റര്‍ ആലഞ്ചേരി-ക്ലിമിസുമാര് റാണിമരിയ ഫൗണ്ടേഷന് സ്ഥാപിച്ചതും നാടാര്‍ സംഗമം നടത്തിയതുമൊക്കെ നേരില്‍ കണ്ടിട്ടുള്ളവരാണ് ഇന്നാട്ടിലെ ഹിന്ദുക്കള്‍.
ക്രിസ്തുമതം വെറും പൊള്ളയാണെന്ന് പള്ളീലച്ചന്മാര്ക്ക് തോന്നിയാല്‍ ആ മതം ഉപേക്ഷിക്കുക; അല്ലാതെ മറ്റു മതങ്ങളുടെ പോഷകങ്ങള്‍ തങ്ങളുടേതാക്കി ഇത്തിക്കണ്ണികളാകാന് ശ്രമിക്കരുത്. ഒപ്പം മറ്റൊരു സംശയവുമുണ്ട്: അന്യമതസ്ഥരുടെ ബിംബങ്ങളണിഞ്ഞ് അവരുടെ വിശ്വാസങ്ങളില്‍ കോലിട്ടിളക്കി രസിക്കുന്ന ക്രൈസ്തവ പുരോഹിതരുടെ പ്രവൃത്തികള്‍ തെറ്റാണെന്നു പറയാന്‍ വെളിവും വിവേകവും ചങ്കൂറ്റവുമുള്ള ഒരുത്തന്‍പോലും അല്മായരായ ക്രിസ്ത്യാനികളുടെ കൂട്ടത്തിലില്ലേ? അതോ, കാട്ടാളന് വേട്ടയാടിക്കൊണ്ടുവരുന്നതിന്റെ ഓഹരി പറ്റാന്‍ കാത്തിരിക്കുന്ന കാട്ടാളത്തിയെയും മക്കളെയും പോലെയാണോ, അവരും? എന്തായാലും പരമതങ്ങളുടെ കലവറകളില്‍ കൈയിട്ടുവാരുന്ന നടപടി നിര്‍ത്തുകയാവും നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: