ഗുവഹാത്തി : കാര്‍ മോഷണ സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാംഗം റുമിനാഥ് അറസ്റ്റിലായി. അന്തര്‍ സംസ്ഥാന കാര്‍ മോഷ്ടാവ് അനില്‍ ചൗഹാനുമായി ബന്ധമുണ്ടെന്നതിന്റെ പശ്ചാത്തലത്തില്‍ അസമില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്.
മോഷ്ടിച്ച കാറുകള്‍ക്ക് വ്യാജ പാസ്സുകള്‍ നിര്‍മ്മിക്കാന്‍ ഒത്താശ ചെയ്തെന്ന കുറ്റത്തിനാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങി പ്രമുഖ നഗരങ്ങളിലായി 3000ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പ് മേഘാലയില്‍ ഇയാള്‍ അറസ്റ്റിലായെങ്കിലും പിന്നീട് പോലീസില്‍ പിടിയില്‍ നിന്നും രക്ഷപ്പെട്ടു.
അസം എംഎല്‍എ ഹോസ്റ്റലില്‍ നിന്നും ഇന്നലെ രാവിലെ ഏഴിനാണ് റുമി അറസ്റ്റിലായത്. കുറ്റകരമായ ഗൂഢാലോചന, വഞ്ചന എന്നീവയാണ് ഇവര്‍ക്കെതിരെ ആരോപിച്ചിരുക്കുന്ന കുറ്റം. കാര്‍ മോഷണവുമായി ബന്ധപ്പെട്ട് ഇവരുടെ രണ്ടാം ഭര്‍ത്താവിനെ ഏപ്രില്‍ എട്ടിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് റുമി മുന്‍കൂര്‍ ജാമ്യത്തിന്് ഗുവഹാത്തി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി തള്ളി.
എന്നാല്‍ മോഷണ സംഘവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും നിരപരാധിയുമാണെന്നും റുമി പറഞ്ഞു. മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചെന്നു കരുതി കുറ്റവാളിയാകില്ല. രാഷ്ട്രീയ ഭാവി തകര്‍ക്കുന്നതിനായുള്ള ശ്രമമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2010ലാണ റുമി നാഥ് കോണ്‍ഗ്രസില്‍ ചേരുന്നത്.
2012ല്‍ ജാക്കി എന്നയാളെ വിവാഹം ചെയ്യുന്നതിനായി ഇസ്ലാം മതം സ്വീകരിച്ചിരുന്നു. അതിനുശേഷം ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും റുമി ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുകയും തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: