ശ്രീനഗര്‍: ജമ്മു കശ്മീര്‍ വിഘടനവാദി നേതാക്കളായ യാസിന് മാലിക്കിനെയും മസറത്ത് ആലമിനെയും അറസറ്റു ചെയ്തു.
സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കശ്മീരിലെ ത്രാല്‍ ജില്ലയില്‍ സംഘര്‍ഷം നടക്കുമ്പോഴാണ് ഇവരെ അറസ്റ്റു ചെയ്തത്. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു.
അതേസമയം, പ്രതിഷേധക്കാരില്‍ ഒരാള്‍ സിആര്‍പിഎഫ് ജവാനില്‍ നിന്ന് എകെ 47 റൈഫിള്‍ തട്ടിയെടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട്.
സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞദിവസം ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. സൈന്യം വ്യാജ ഏറ്റുമുട്ടല്‍ നടത്തുകയായിരുന്നുവെന്നാണ് യുവാവിന്റെ ബന്ധുക്കളുടെ ആരോപണം. എന്നാല്‍, യുവാവിന് ഭീകരരുമായി ബന്ധമുണ്ടെന്നും അയാള്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ സന്ദര്‍ശിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. കൊലപാതകത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: