ചെന്നൈ:കാള്‍മാര്‍ക്സിനേക്കാള്‍ വലിയ നേതാവായിരുന്നു ഡോ.ബി.ആര്. അംബേദ്കറെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എസ്.തമിഴ്വാണന്‍ പറഞ്ഞു. ഹിന്ദുമതം ഒരു മതമല്ലെന്നും ജൈനരും ബൗദ്ധരും ക്രിസ്ത്യാനികളും എല്ലാം ഹിന്ദുക്കളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അംബേദ്ക്കര്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാര്‍ക്സും അംബേദ്കറും ലണ്ടനിലെ സ്കൂള്‍ ഓഫ് എക്കണോമിക്സിലാണ് പഠിച്ചത്. അംബേദ്കര്‍ എക്കണോമിക്സ് പഠിച്ചതിനുശേഷം നിയമം പഠിച്ച് സാമൂഹ്യപരിഷ്ക്കാരങ്ങളും വിപ്ലവങ്ങളും കൊണ്ടുവന്നു. എന്നാല്‍ മാര്‍ക്സ് എക്കണോമിക്സ് മാത്രം പഠിച്ചു.
ആെരയും ദളിതനെന്നും അടിച്ചമര്ത്തപ്പെട്ടവനെന്നും പരാമര്‍ശിക്കരുത്,അദ്ദേഹം പറഞ്ഞു.
ഭാരതിയാറും കാമരാജും അംബേദ്കറും സമൂഹത്തിന് അമൂല്യമായ സംഭാവനകള്‍ നല്കിയവരാണ്. അവരെ ഏതെങ്കിലും ജാതിയില്‍ തളച്ചിടരുത്. വനിതകളുടേയേും തൊഴിലാളികളുടേയും അവകാശങ്ങള്‍ക്ക് വേണ്ടിയാണ് അംബേദ്കര്‍ പോരാടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: