റായ്പൂര്‍: ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. പോലീസിന്റെ സുരക്ഷാവാഹനം തകര്‍ക്കാനുള്ള മാവോയിസ്റ്റ് ശ്രമത്തില്‍ നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു.
ശക്തമായ സ്ഫോടനം ആസൂത്രണം ചെയ്ത വിപ്ലവകാരികള്‍ സംഭവസ്ഥലത്ത് പട്രോളിംഗ് നടത്തുന്ന കുഴിബോംബ് കണ്ടെത്താനുപയോഗിക്കുന്ന വാഹനത്തിനു നേരെ ആക്രമണം നടത്തിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ദന്തേവാഡ ജില്ലാ ആസ്ഥാനത്തു നിന്ന് ഇരുപത്തിയഞ്ചു കിലോമീറ്റര്‍ അകലെയാണ് ചോല്നാറില് ആക്രമണം നടന്ന സ്ഥലം. പരിക്കേറ്റവരെ ജില്ലാ ആശുപത്രികളിലെത്തിച്ചു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ദന്തേവാഡ എസ്.പി കമല്‍ ലോചന്‍ കശ്യപിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ദന്തേവാഡ ജില്ലയിലെ ചോല്നാറിന് സമീപത്തെ ആദിവാസി മേഖലയില്‍ വച്ചാണ് സംഭവം .കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇന്നു രാവിലെ കാന്‍കറിലെ ബിഎസ്എഫ് പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ജവാന് കൊല്ലപ്പെട്ടിരുന്നു. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: